പി.വി. തൊമ്മി സ്മരണകൾ സജീവമാക്കിയ സംഗീത സായാഹ്നം
Monday, December 17, 2018 9:29 PM IST
ഡാളസ്: ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രൈസ്തവ മനസുകളിൽ ഇന്നും സ്ഥായിയായി നിൽക്കുന്ന നൂറിൽപരം പ്രശസ്ത ക്രിസ്തീയ ഗാനങ്ങൾ രചിച്ച പി.വി. തൊമ്മിയുടെ ജീവിത കഥയും ഗാനരചനകളുടെ പശ്ചാത്തലവും കോർത്തിണക്കി തയാറാക്കിയ സംഗീതനിശ ഡാളസ് ഫോർട്ട് വർത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗാനാസ്വാദകർക്ക് അപൂർവ അനുഭവമായിരുന്നു.

ഡാളസ് വൈഎംഇഎഫാണ് സംഗീത സായാഹ്നം സംഘടിപ്പിച്ചത്. ഡിസംബർ 16 ഞായറാഴ്ച കരോൾട്ടനിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ വൈകിട്ട് 6ന് ആരംഭിച്ച സംഗീത പരിപാടി 38 വർഷം മാത്രം ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച അനുഗ്രഹീത ഗായകൻ പി.വി. തൊമ്മിയുടെ സ്മരണകൾ ഒരിക്കൽ കൂടി ജനഹൃദയങ്ങളെ സജീവമാക്കുകയും നയനങ്ങളെ ഈറനണിയിക്കുകയും ചെയ്തു.

തൃശൂർ കുന്നംകുളത്ത് 1881ൽ അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി ജോലിയിലിരിക്കെ ദൈവിക പ്രവർത്തനങ്ങൾക്കായി ഉദ്യോഗം രാജിവച്ചു പൂർണസമയ മർത്തോമാ സഭാ സുവിശേഷകനായി സേവനം അനുഷ്ഠിച്ചു. 1919ൽ കോളറാ ബാധിച്ചു ഭൗതീക ജീവിതത്തോടു വിടപറയുന്നതിനിടയിൽ, രചിച്ച അനശ്വര ഗാനങ്ങൾ വിവിധ ദേവാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗായക സംഘാംഗങ്ങൾ ആലപിച്ചു. ഒരോ ഗാനത്തിന്േ‍റയും ചരിത്ര പശ്ചാത്തലം ഫിലിപ്പ് ആൻഡ്രൂസ് വിശദീകരിച്ചു. സുവിശേഷകൻ ജോർജ് കുര്യൻ മുഖ്യ സന്ദേശം നൽകി.

അഗപ്പ ബ്രദറണ്‍ അസംബ്ലി, നോർത്ത് ഡാളസ് ബിലീവേഴ്സ് ചാപ്പൽ, മസ്ക്കിറ്റ് ബ്രദറണ്‍ അസംബ്ലി, ബെത് സെയ്ദാ ബൈബിൾ ചാപ്പൽ, ഇമ്മാനുവേൽ ബൈബിൾ ചാപ്പൽ, എഡ്മണ്ട്സ് ലെയ്ൻ ബൈബിൾ ചാപ്പൽ തുടങ്ങിയ ഗായക സംഘവും, ജെന്നയുടെ സോളോയും കേൾവിക്കാരിൽ ദൈവ സ്നേഹത്തിന്‍റെ സന്ദേശം പകർന്നു നൽകി. സുബിൻ അബ്രഹാം നന്ദി പറഞ്ഞതിനുശേഷം എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന ഗാനം എല്ലാവരും ചേർന്ന് പാടിയാണ് പരിപാടി സമാപിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ