ന്യൂയോർക്ക്: ഫൊക്കാന മുൻ വൈസ് പ്രസിഡന്റ്, കമ്മറ്റി അംഗം, ഷിക്കാഗോ കണ്വൻഷൻ കണ്‍വീനർ തുടങ്ങി ഫൊക്കാനായുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
നടനും സാംസ്കാരിക പ്രവർത്തകനും സർവോപരി ഒരു കർഷകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ് മാധവൻ നായർ അറിയിച്ചു.
മികച്ച സംഘാടകൻ, സാമുദായിക സ്നേഹി, ജീവ കാരുണ്യ പ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, കർഷകൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ജോയ് ചെമ്മാച്ചേലിന്റെ വ്യക്തിത്വം എന്നും സ്മരിക്കപ്പെടുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട് അഭിപ്രായപ്പെട്ടു.
കോട്ടയത്തിനടുത്തു നീണ്ടൂരിൽ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാമാണ്. സിനിമ, സീരിയൽ അഭിനേതാവുമായ ചെമ്മാച്ചേലിന്റെ നിര്യാണംമൂലം നല്ല ഒരു നടനെയും കർഷകനെയുമാണ് നമുക്ക് നഷ്ടമായതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി. ജേക്കബ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മാധവൻ ബി.നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറർ സജിമോൻ ആന്റണി, എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, പോൾ കറുകപ്പിള്ളിൽ, ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, റീജണൽ വൈസ് പ്രസിഡന്റുമാർ, കമ്മിറ്റി മെംബേർസ്, ട്രസ്ട്രീ ബോർഡ് മെബേഴ്സ് തുടങ്ങിയവർ ഒരു സംയുകത പ്രസ്താവനയിൽ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ