വാഷിംഗ്ടണിൽ തണുത്തുറഞ്ഞ കാലാവസ്ഥയിൽ കൊല്ലപ്പെട്ടത് 1800 കന്നുകാലികൾ
Thursday, February 14, 2019 11:08 PM IST
വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരാഴ്ചയായി വാഷിംഗ്ടണിലും പരിസരത്തും അനുഭവപ്പെട്ട തണുത്തുറഞ്ഞ കാലാവസ്ഥയിൽ 1800 കന്നുകാലികൾ ചത്തൊടുങ്ങിയതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡയറി ഫെഡറേഷൻ അധികൃതർ അറിയിച്ചു.

പന്ത്രണ്ട് ഫാമുകളിലാണ് ഇത്രയും നഷ്ടം സംഭവിച്ചത്. 200 കന്നുകാലികൾ വരെ നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 17 വർഷമായി ഡയറി ഫാം നടത്തി വന്നിരുന്ന ജേസന്‍റെ 5000 കന്നുകാലികൾ നിന്നാണ് 200 എണ്ണം നഷ്ടപ്പെട്ടത്. 20 മുതൽ 24 ഇഞ്ചുവരെയായിരുന്നു ഇവിടെ ഹിമപാതം. 80 മൈൽ വേഗതയിൽ തണുത്ത കാറ്റും അടിച്ചിരുന്നു.

ഡയറി കർഷകന്‍റെ പ്രധാന ഉപജീവന മാർഗമായിരുന്നു കന്നുകാലികൾ. 2000 ഡോളർ വരെയാണ് ഓരോ കന്നുകാലികൾക്കും വില നിശ്ചയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട കന്നുകാലികളുടെ ജഡം വലിയ കുഴികളിലാണ് കുഴിച്ചു മൂടുന്നത്. ഇത് ഭൂഗർഭജലത്തിനു കാര്യമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു.കർഷകർക്ക് വന്ന നഷ്ടം നികത്തികൊടുക്കുമെന്ന് സ്റ്റേറ്റ് ഡയറി ഫെഡറേഷൻ അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ