വംശീയതയുടെ പേരിൽ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Thursday, April 25, 2019 10:11 PM IST
ഹണ്ട്‌സ്‌വില്ല ല (ടെക്സസ്): വംശീയതയുടെ മറവിൽ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വർഗക്കാരനായ ജയിംസ് ബേഡിന്‍റെ ഘാതകൻ ജോണ്‍ വില്യം കിംഗിന്‍റെ (44) വധശിക്ഷ ഏപ്രിൽ 24 നു വൈകിട്ട് ഏഴിന് ടെക്സസ് ഹണ്ട്സ്വില്ല ജയിലിൽ നടപ്പാക്കി. ടെക്സസിലെ ഈ വർഷത്തെ മൂന്നാമത്തേതും അമേരിക്കയിലെ നാലാമത്തെയും വധശിക്ഷയാണ് നടപ്പാക്കിയത്.


1998ൽ ടെക്സസിലെ ജാസഫറിലായിരുന്നു സംഭവം. വാഹനം കാത്തു നിന്നിരുന്ന ജയിംസിനെ പിക്ക് അപ് ട്രക്കിൽ വന്നിരുന്ന വെളുത്ത വർഗക്കാരായ ജോണ്‍ വില്യം, ലോറൻസ് ബ്രുവെർ, ഷോണ്‍ബറി എന്നിവർ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചതിനുശേഷം കാലിൽ ചങ്ങലയിട്ടു ട്രക്കിനു പുറകിൽ ബന്ധിച്ചു മൂന്നര മൈൽ റോഡിലൂടെ വലിച്ചിഴച്ചു ശരീരം ചിന്നഭിന്നമാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്കു വിധിച്ച ലോറൻസിന്‍റെ ശിക്ഷ 2011 ൽ നടപ്പാക്കിയിരുന്നു. കേസിലെ രണ്ടാമത്തെ പ്രതി ജോണ്‍ വില്യംസിന്‍റെ വധശിഷയാണ് ഇപ്പോൾ നടപ്പാക്കിയത്. മൂന്നാം പ്രതി ഷോണ്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നു.

ശരീരം മുഴുവൻ പച്ചകുത്തി കറുത്തവർഗക്കരോട് കടുത്ത പക വച്ചു പുലർത്തിയിരുന്നവരാണ് മൂന്നു പ്രതികളും ഈ സംഭവം അമേരിക്കയിൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം ആളി പടരുന്നതിന് ഇടയാക്കിയിരുന്നു. ദേശീയ മാധ്യമങ്ങളും ഈ സംഭവത്തിന് പ്രാധാന്യം നൽകിയിരുന്നു.

സുപ്രീംകോടതി ജോണ്‍ വില്യമിന്‍റെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉടനെ ശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ