സീനിയർ റിപ്പബ്ലിക്കൻ നേതാവ് ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു
Thursday, April 25, 2019 10:19 PM IST
അയോവ: അയോവ സെനറ്റിലും ഹൗസിലും ദീർഘകാലം അംഗമായിരുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗം ആൻണ്ടി മെക്കീൻ രാജിവച്ചു ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. അന്പതുവർഷമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രവർത്തിച്ചു വരുന്ന മെക്കീൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രവർത്തനങ്ങളിലും നയങ്ങളിലും പ്രതിഷേധിച്ചാണ് പാർട്ടി വിടാൻ തീരുമാനിച്ചത്.

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല എന്നാണ് മെക്കിന്‍റെ നിലപാട്. രാഷ്ട്രത്തിനും ഇളംതലമുറയ്ക്കും ട്രംപിന്‍റെ നേതൃത്വം ഗുണകരമല്ല. പക്വതയില്ലാത്ത ട്വിറ്റർ സന്ദേശങ്ങളും മറ്റുള്ളവരെ മോശമാക്കാൻ ചെയ്യുന്ന തലത്തിലേക്ക് മാറിയതായും മെക്കീൻ പറഞ്ഞു. ട്രംപിന്‍റെ വിദേശ നയങ്ങളും കാലവസ്ഥ സമീപനങ്ങളും രാജ്യാന്തര തലത്തിൽ വിമർശന വിധേയമായത് രാഷ്ട്രതാൽപര്യത്തിനെതിരാണെന്നു മെക്കീൻ ചൂണ്ടികാട്ടി.

അയോവ ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അഞ്ചു അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. മക്കീൻ ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്നതോടെ അതു നാലായി ചുരുങ്ങിയെന്നും മക്കിന്‍റെ തീരുമാനം ഖേദകരമായെന്നും റിപ്പബ്ലിക്ക് പാർട്ടി ചെയർമാൻ ജെഫ് കോഫ്മാൻ പറഞ്ഞു. അയോവ ജനതയെ വഞ്ചിക്കുകയായിരുന്നു മക്കീനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ ജനതയുടെ ഭാവി ശോഭനമാക്കുന്നതിന് പ്രസിഡന്‍റ് സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണെന്നും ചെയർമാൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ