വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുവാൻ വിസമ്മതിച്ച റിപ്പോർട്ടർക്ക് വിലങ്ങ്
Tuesday, May 14, 2019 11:14 PM IST
കലിഫോർണിയ: പബ്ലിക് ഡിഫൻഡർ ജെഫ് അഡാച്ചിയുടെ (59) മരണത്തെക്കുറിച്ചു തയാറാക്കിയ പോലീസ് രഹസ്യ റിപ്പോർട്ട് ആരിൽ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയാൻ വിസമ്മതിച്ച സാൻഫ്രാൻസിസ്ക്കൊ ഫ്രീലാൻഡ് റിപ്പോർട്ടർ ബ്രയാൻ കാർമോഡിയെ (49) പോലീസ് കൈവിലങ്ങ് വച്ചശേഷം വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാൻഫ്രാൻസിസ്ക്കൊ പോലീസ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ കോടതിയുടെ സെർച്ചുവാറണ്ടുമായി ബ്രയാൻ താമസിച്ചിരുന്ന വീട്ടിൽ എത്തിയത്. ജെഫിന്‍റെ മരണത്തെക്കുറിച്ചു പോലീസ് തയാറാക്കിയ റിപ്പോർട്ട് എങ്ങനെ ലഭിച്ചു എന്നചോദ്യം ആവർത്തിച്ചിട്ടും ഉത്തരം നൽകാൻ തയാറാകാതിരുന്ന ബ്രയാനെ വിലങ്ങണിയിച്ചു. കാർമോഡിയെ മണിക്കൂറുകൾ വീട്ടിനകത്തു പൂട്ടിയിടുകയും ഇയാളുടെ സെൽഫോണ്‍, കംപ്യൂട്ടർ ഹാർഡ് ഡ്രൈവ്സ്, കാമറ എന്നിവ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

പബ്ലിക് ഡിഫൻസർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് റിപ്പോർട്ടിനെ ഖണ്ഡിക്കുന്നതായിരുന്നു പോലീസ് തയാറാക്കിയ രഹസ്യ റിപ്പോർട്ട്. ജെഫ് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മയക്കുമരുന്നു, കൊക്കെയ്നും സിറിഞ്ചും ലഭിച്ചത് കൂടുതൽ സംശയത്തിനിട നൽകിയിരുന്നു.

ഏതെല്ലാം സമ്മർദങ്ങൾ ഉണ്ടായാലും വിവരങ്ങൾ വെളിപ്പെടുത്തുകയില്ലാ എന്നാണ് ബ്രയാന്‍റെ നിലപാട്. രണ്ടാഴ്ച മുന്പും സാൻഫ്രാൻസിസ്ക്കോ പോലീസ് റിപ്പോർട്ടറോട് വാർത്തയുടെ ഉറവിടെ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു.

പോലീസിന്‍റെ രഹസ്യ റിപ്പോർട്ട് എങ്ങനെ ചോർന്നു എന്നുള്ളത് ഡിപ്പാർട്ട്മെന്‍റിന്‍റെ അന്വേഷണത്തിലാണ്. ഒൗദ്യോഗിക പത്രപ്രവർത്തകന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കർമോഡിയുടെ അറ്റോർണി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ