മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; വളർത്തമ്മയായ ഇന്ത്യൻ മധ്യവയ്സക കുറ്റക്കാരി
Saturday, May 18, 2019 1:47 AM IST
ന്യൂയോർക്ക്: ഒൻപതു വയസുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ മധ്യവയസ്ക കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി. ഷംഡായ് അർജുൻ (55) എന്ന വനിതയാണു കേസിൽ പ്രതി. യുഎസിലെ ക്യൂൻസിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂണ്‍ മൂന്നിന് ഇവർക്ക് ശിക്ഷ വിധിക്കും.

25 വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നതെന്ന് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോണ്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.


പിതാവ് സുക്ക്ജിൻഡർ സിംഗും വളർത്തമ്മ ഷംഡായും താമസിക്കുന്ന ക്യൂൻസ് അപ്പാർട്ട്മെന്‍റിൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു സംഭവം.

ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുന്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ പല തവണ ഇവർ മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ