ശരീരത്തില്‍ അന്‍പതിലധികം കുത്തുകള്‍; മകളെ ക്രൂരമായി കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
Sunday, May 19, 2019 4:33 PM IST
ഓക്‌ലഹോമ: പതിനൊന്നുവയസ്സുള്ള മകളെ കുത്തികൊലപ്പെടുത്തിയ ഓക്‌ലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ (39) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അമ്പതിലധികം തവണയാണ് മകളുടെ ശരീരത്തില്‍ കത്തികൊണ്ട് ഇവര്‍ കുത്തിത്. തുള്‍സാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളായി ഇവര്‍ക്കെതിരെ ചുമത്തിയ കേസുകളില്‍ തുടര്‍ച്ചയായ മൂന്നു ജീവപര്യന്തവും കൂടാതെ പത്തുവര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഏപ്രില്‍ 19നു ഇവര്‍ കുറ്റക്കാരിയാണെന്ന് ജൂറി വിധിയെഴുതിയിരുന്നു.
വേമവലലൃമവ2

വീടിനകത്തെ അടുക്കള തൂണില്‍ കുട്ടിയെ ബന്ധിച്ച് നിരവധി തവണ കുത്തികയും പിന്നീട് തലയില്‍ മാരകായുധമുപയോഗിച്ച് അടിക്കുകയും ചെയ്തു. മരണം ഉറപ്പാക്കുന്നതിന് വീടിന്റെ അടുക്കളയ്ക്ക് തീയിട്ടു. അതിനുശേഷം തഹീറാ വീട്ടില്‍ നിന്നും എട്ട് വയസ്സുള്ള കുട്ടിയെയും കൂട്ടി രക്ഷപ്പെട്ടു. പിറ്റേ ദിവസം തന്നെ ഇവരെ പൊലീസ് പിടികൂടി.

പതിനൊന്നുവയസ്സുള്ള കുട്ടിയുടെ നോട്ടവും പെരുമാറ്റവും ഇഷ്ടപ്പെടാതിരുന്നതാണ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ഇവര്‍ സമ്മതിച്ചു. പതിനൊന്നു വയസ്സുള്ള കുട്ടിയോടൊപ്പം ഒന്‍പത് വയസ്സുള്ള കുട്ടിയെയും ഇവര്‍ ബന്ധിച്ചിരുന്നു. മൂത്ത കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു എട്ടുവയസുകാരി ഓടി എത്തി ഒന്‍പതു വയസ്സുകാരിയെ കെട്ടഴിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

ശിക്ഷയുടെ 85 ശതമാനം ജയിലില്‍ കഴിഞ്ഞതിനുശേഷം മാത്രമേ പരോളിനു അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നും വിധിന്യായത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍