പ്രഫ. കോശി തലയ്ക്കലിനെ സിറ്റി ഓഫ് ഫിലഡൽഫിയ ആദരിച്ചു
Monday, May 20, 2019 7:43 PM IST
ഫിലഡൽഫിയ: ലാനയുടെ അംഗ സംഘടനയായ "ഫിലഡൽഫിയ മലയാള സാഹിത്യ വേദി’യുടെ സമ്മേളനത്തിൽ, പ്രഫ. കോശി തലയ്ക്കലിനെ "സിറ്റി ഓഫ് ഫിലഡൽഫിയ’ ആദരിച്ചു.

സെന്‍റ് തോമസ് സീറോ മലബാർ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫിലഡൽഫിയ സിറ്റി കൗണ്‍സിൽമാൻ അൽടോബൻ ബർഗർ കോശി തലയ്ക്കലിന് പ്രശസ്തി പത്രം സമ്മാനിച്ചു. ഫൊക്കാനാ പ്രസിഡന്‍റ് മാധവൻ ബി. നായർ മംഗള സന്ദേശം നൽകി. ഭാഷാ ശാസ്ത്രജ്ഞ ഡോ എൻ.പി‌. ഷീല, മുതിർന്ന പത്ര പ്രവർത്തകൻ ജോർജ് ജോസഫ്, ചെറുകഥാ കൃത്ത് സി എം സി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ. എം. കെ.കുര്യാക്കോസ്, സാഹിത്യകാരൻ അശോകൻ വേങ്ങശേരി, യൂ പെൻ സർവകലാശാലയിലെ മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ജെയിംസ് കുറിച്ചി, ഇന്ത്യാ പ്രസ് ക്ലബ് മുൻ ജനറൽ സെക്രട്ടറി വിൻസന്‍റ് ഇമ്മാനുവേൽ, ലാനാ ജോയിന്‍റ് സെക്രട്ടറി കെ.കെ ജോണ്‍സണ്‍, ഫൊക്കാനാ ട്രഷറാർ സജിമോൻ ആന്‍റണി, പത്രപ്രവർത്തകനും രാഷ്ട്രീയ വിദഗ്ദ്ധനുമായ വിൻസന്‍റ് ഇമ്മാനുവേൽ, സാമൂഹ്യ പ്രവർത്തകൻ അലക്സ് തോമസ്, കോട്ടയം സി എം എസ് കോളജ് മുൻ അധ്യാപനും സാമൂഹ്യ പ്രവർത്തകനുമായ ഫീലിപ്പോസ് ചെറിയാൻ, ഫാ ഷിബു ജോണ്‍, കവയിത്രി സോയാ നായർ, നഴ്സ് സംഘടനയായ "പിയാനോ’ പ്രസിഡന്‍റ് ബ്രിജിറ്റ് പാറപ്പുറത്ത്, നൃത്താധ്യാപികരും എഴുത്തുകാരുമായ നിമ്മീ ദാസ്, സാന്ദ്രാ തെക്കുംതല, എഴുത്തുകാരി അഷിത എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ജോർജ് നടവയൽ കോർഡിനേറ്ററായിരുന്നു.

അമേരിക്കൻ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രഫ. കോശി തലയ്ക്കലി
ലിന്‍റെ എഴുപത്തിയഞ്ചാം പിറന്നാളാഘോഷത്തോടനുബന്ധിച്ചായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്. കോശി തല‍യ്ക്കൽ, മാവേലിക്കര ബിഷപ് മൂർ കോളജിൽ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിì. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. “കാലാന്തരം” എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകകാരനും ബൈബിൾ പണ്ഡിതനുമായ പ്രഫ. കോശി, കേരളത്തിൽ കോണ്‍ഗ്രസിന്‍റെയും തുടർന്ന് ജനതാ പാർട്ടിയുടെയും തീപ്പൊരി പ്രസംഗകഗികനും നേതാവുമായിരുന്നു. ചാൾസ് ഡിക്കൻസിന്‍റെ “ക്രിസ്മസ് കരോൾ” എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട. “പള്ളി,” “ബഡവാഗ്നി” എന്നീ നോവലുകളും, “വെളിച്ചം ഉറങ്ങുന്ന പാതകൾ” എന്ന ചെറുകഥാ സമാഹാരവും, “ഡിങ്ങ് ഡോങ്ങ്”, “മൈനയും മാലാഖയും” എന്നീ ബാലസാഹിത്യ രചനകളും, “ആത്മസങ്കീർത്തനം” എന്ന ഗാനസമാഹാരവും പ്രഫ. കോശിയുടെ സാഹിത്യകൃതികളണ്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ് വർക്കായ ന്ധഫാമിലി റേഡിയോയിൽ’ മലയാളവിഭാഗത്തിന്‍റെ ചുമതലക്കാരനായി സേവനം ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചയ്ക്കുള്ള പ്രഥമ എംഇ ചെറിയാൻ അവാർഡ്, ഗാനരചനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ, ആദരവായി ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രഥമം. "നാട്ടുക്കൂട്ടം’ എന്ന സാഹിത്യവേദിയുടെ അധികാരിയായിരുന്ന പ്രഫ കോശി , ലാനയുടെ മികച്ച സാഹിത്യ പ്രവർത്തകനുള്ള കഴിഞ്ഞ വർഷത്തെ പുരസ്കാരജേതാവുമാണ്.

"ദൈവമേ നിനക്കു സ്തോത്രം പാടിടും', "നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ' എന്നിങ്ങനെ മാർത്തോമാ സഭയിലും മറ്റു ക്രിസ്തീയ സഭകളിലും പാടുന്ന പരശതം ഗാനങ്ങളുടെ കർത്താവാണ് പ്രഫ. കോശി തലയ്ക്കൽ. നാടകാഭിനയ രംഗത്ത് കോശി അദ്ധ്യാപക ദന്പതികൾ പതക്കങ്ങൾ ചാർത്തിയവരാണ്. മക്കൾ ഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തല്ക്കൽ ജോണ്‍, മാതാവ്: മറിയാമ്മ. ചെയ്സ്, റെയ്സ് എന്നിവർ മക്കളും രഞ്ജിനി, മായ എന്നിവർ മരുമക്കളും ഹന്ന, സോക എന്നിവർ ചെറുമക്കളുമാണ്.

റിപ്പോർട്ട്:ജോർജ് നടവയൽ