ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനോത്സവവും ഓണാഘോഷവും സെപ്റ്റംബർ 21ന്
Wednesday, June 12, 2019 11:24 PM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ (ഐഎംഎ) യുവജനോത്സവവും ഓണാഘോഷവും സംയുക്തമായി സെപ്റ്റംബർ 21നു ശനിയാഴ്ച നടത്തപ്പെടും.. സീറോ മലബാർ ദേവാലയത്തിന്‍റെ വിവിധ ഓഡിറ്റോറിയങ്ങളിൽ വച്ചു അന്നേദിവസം രാവിലെ 8.30നു യുവജനോത്സവം ആരംഭിക്കും. തുടർന്നു വൈകുന്നേരം 6 മണിയോടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും.

ഷിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ 28 വർഷം മുന്പ് അമേരിക്കയിൽ ആദ്യമായി കലാമേള സംഘടിപ്പിച്ച ആദ്യത്തെ മലയാളി സംഘടനയാണ് ഐഎംഎ. അതുകൊണ്ടുതന്നെ കകലാമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ പ്രത്യേകം ഉത്സാഹം കാണിക്കാറുണ്ട്. മുൻകാലങ്ങളിൽ ഐഎംഎയുടെ കലാമേളകളിൽ പങ്കെടുത്ത് തങ്ങളുടെ കഴിവ് തെളിയിച്ച കുട്ടികൾ ഇന്ന് സമൂഹത്തിന്‍റെ വിവിധതുറകളിൽ വിരാജിക്കുന്നവരാണ്. കുട്ടികളുടെ സഭാകന്പവും ലജ്ജാശീലവും മാറ്റിയെടുക്കാൻ ഐ.എം.എയുടെ നേതൃത്വത്തിലുള്ള കലാമേളകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കലാമേളയെ നയിക്കാൻ മറിയാമ്മ പിള്ള, സുനേന ചാക്കോ, സാം ജോർജ്, ജോസി കുരിശിങ്കൽ, തോമസ് ജോർജ്, വന്ദന മാളിയേക്കൽ, ഷാനി ഏബ്രഹാം, ജെസി മാത്യു, രാജു പാറയിൽ, ജോർജ് ചക്കാലത്തൊട്ടിയിൽ എന്നിവരും ഓണത്തിന്‍റെ ചുമതലകളുമായി അനിൽകുമാർ പിള്ള, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, പോൾ പറന്പി, പ്രവീണ്‍ തോമസ്, റോയി മുളകുന്നം, ജോർജ് മാത്യു, ജോയി പീറ്റർ ഇണ്ടിക്കുഴി, ഏബ്രഹാം ചാക്കോ, ചന്ദ്രൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു കമ്മിറ്റിയും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജോർജ് പണിക്കർ (847 401 7771), സുനേന ചാക്കോ (847 401 1670) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം