യൂണിവേഴ്‌സിറ്റി തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ റോസിന്റെ പൊതുദര്‍ശനം 28-ന്
Monday, January 27, 2020 11:09 AM IST
ബ്ലെയില്‍: നോട്രെഡെയിം യൂണിവേഴ്‌സിറ്റി കാമ്പസിലുള്ള സെന്റ് മേരീസ് തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി ആന്‍ റോസ് ജെറിക്ക് ജനുവരി 27-നു തിങ്കളാഴ്ച സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും.

വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ പാല്‍മര്‍ ഫ്യൂണറല്‍ ഹോമിന്റെ ഹിക്കി ചാപ്പലില്‍, 17131 ക്ലീവ്‌ലന്‍ഡ് റോഡ്, സൗത്ത് ബെന്‍ഡ്, ഇന്ത്യാന 46635ലും തുടര്‍ന്നു രാത്രി ഒമ്പതിനു നോട്രെ ഡെയ്ം ബസിലിക്കാ ഓഫ് ദി സേക്രട്ട് ഹാര്‍ട്ടില്‍ വി. കുര്‍ബാനയും നടക്കും.

ജെറി ജെയിംസ്, റെനി ചാക്കോ ദമ്പതികളുടെ ഏക മകളാണ്. സയന്‍സ് - ബിസിനസ് വിഷയങ്ങളില്‍ ഗ്ലിന്‍ ഓണേഴ്‌സ് പ്രോഗ്രാമിലായിരുന്നു. നോട്രെ ഡെയ്ം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു. നോട്രെ ഡെയ്ം ഫോക്ക് കൊയറില്‍ ഫ്‌ളൂട്ടിസ്റ്റ് ആയിരുന്നു. പിയാനോയിലും വിദഗ്ധയായിരുന്നു.

മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്ന് 20016ല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണു ഗ്രാഡ്വേറ്റ് ചെയ്തത്.സ്‌കൂള്‍ ബാന്‍ഡിനൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി. മിനസോട്ട സ്റ്റേറ്റ് ബാന്‍ഡില്‍ രണ്ടു വര്‍ഷം ഫ്‌ളൂട്ടിസ്റ്റായിരുന്നു. ഏഴാം ക്ലാസ് മുതല്‍ പള്ളിയില്‍ ഞായറാഴ്ചകളില്‍ പിയാനോയും ഫ്‌ളൂട്ടും വായിച്ചിരുന്നു.

പൊതുദര്‍ശനം: ജനുവരി 28 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ: കൊസ്ലാക്ക് റാഡുലോവിക്ക് ഫ്യൂണറല്‍ ഹോം, ബ്ലെയിന്‍ ചാപ്പല്‍, 1385, 107മത് അവന്യു നോര്‍ത്ത് ഈസ്റ്റ്, ബ്ലെയിന്‍, മിനസോട്ട 55434.

കാലിഫോര്‍ണിയയിലെ സിമി വാലിയിലുള്ള അസംപ്ഷന്‍ സെമിത്തേരില്‍ സംസ്‌കാരം പിന്നീട്. വെബ്: www.palmerfuneralhomes.com.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍