ഐഎപിസി ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം; മീനാ നിബു പ്രസിഡന്‍റ്
Wednesday, January 29, 2020 11:34 AM IST
ഡാളസ്: ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ഡാളസ് ചാപ്റ്ററിനു പുതിയ ഭാരവാഹികളായി. മീനാ നിബു (പ്രസിഡന്‍റ് ), രാജു തരകൻ (വൈസ് പ്രസിഡന്‍റ്), സാം മത്തായി (സെക്രട്ടറി), ജോജി അലക്സ് (ജോയിന്‍റ് സെക്രട്ടറി), വിത്സണ്‍ തരകൻ (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗങ്ങളായി പി.സി. മാത്യു (ചെയർമാൻ), പ്രഫ. ജോയി പല്ലാട്ടുമഠം, മഞ്ജിത്ത് കൈനിക്കര, ബിനു ഗോപാലകൃഷ്ണൻ, ലിസമ്മ സേവ്യർ എന്നിവരെയും നോമിനേറ്റു ചെയ്തു.

ചാപ്റ്റർ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട മീനാ നിബു, ഡാളസ്സിൽ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ സജീവപ്രവർത്തകയാണ്. 1990-92 കാലങ്ങളിൽ തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയും യൂണിയൻ കൗണ്‍സിലറുമായിരുന്നു. ദൂരദർശന്‍റെ അവതാരകയായി നിരവധി പരിപാടികൾ അവതരിപ്പിച്ചു. 15 വർഷം ഏഷ്യാനെറ്റിൽ അവതാരകയും ന്യൂസ്റീഡറും തുടർന്ന് ജയ്ഹിന്ദ് ടീവിയിലും അവതാരക ആയിരുന്ന മീനാ ഇപ്പോൾ ഫ്ളവേഴ്സ് ടിവിക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 2001 മുതൽ സ്വരജതി എന്ന മ്യൂസിക് ആൻഡ് ഡാൻസ് സ്കൂൾ നടത്തുകയും പ്രൊഫെഷണൽ നാടകരംഗത്ത് സജീവമായി വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മികച്ച സംഘാടകയും മാധ്യമ പ്രവർത്തകയുമാണ്.

വൈസ് പ്രസിഡന്‍റ് രാജു തരകൻ കേരളത്തിൽ ദീർഘകാലം ദിനപത്രങ്ങളിൽ റിപ്പോർട്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അനവധി ലേഖനങ്ങൾ രചിച്ചിട്ടുമുള്ള മാധ്യമപ്രതിഭയാണ് അദ്ദേഹം. 16 വർഷമായി ഡാളസിൽ നിന്നും സ്വന്തമായി എക്സ്പ്രസ് ഹെറാൾഡ് എന്ന പത്രം നടത്തുകയും സാമൂഹ്യസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.

സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സാം മത്തായി കേരളത്തിൽ സെന്‍റ് ജോണ്‍സ് കോളജിലെ യൂണിയൻ മാഗസിൻ എഡിറ്ററും, രഥം മാഗസിന്‍റെ ജനറൽ എഡിറ്ററുമായിരുന്നു. കേരളാ ട്രിബ്യുണലിന്‍റെ മാനേജിംഗ് എഡിറ്റർ സ്ഥാനവും വഹിച്ചിട്ടുണ്ട്. ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോജി അലക്സാണ്ടർ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ആയിരുന്നു. ഡാളസിലെ സാംസ്കാരിക മേഖലയിൽ സജീവമാണ് ജോജിയുടെ പ്രവർത്തനങ്ങൾ.

ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട വിത്സണ്‍ തരകൻ, ബാങ്ക് ഒഫ് അമേരിക്കയുടെ ഓപ്പറേഷൻ ടീം മാനേജർ ആണ്. ട്രൂ മാക്സ് മീഡിയയുടെ ഡയറക്ടർ, ഫ്ളവേഴ്സ് ടിവിയുടെ അമേരിക്കൻ റീജണൽ മാനേജർ, കേരളാ പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ വിവിധ മാധ്യമ രംഗങ്ങളിൽ തന്‍റെ മികവും പാടവവും തെളിയിച്ചുകൊണ്ടിരിക്കുന്ന സജീവ അംഗം കൂടിയാണ്. ഇന്ത്യയിൽ നിന്നും വരുന്ന വിവിധ സംഗീത കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മെഗാഷോകൾ സംഘടിപ്പിക്കുന്നതിലും വിത്സണ്‍ തരകൻ തന്‍റെ വിജയഗാഥ തുടരുന്നു.

ചാപ്റ്റർ അഡ് വൈസറി ബോർഡ് ചെയർമാൻ പി.സി. മാത്യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുൻനിരയിൽ എത്തിയ സജീവ അംഗമാണ്. എംജി യൂണിവേഴ്സിറ്റിയുടെ മുൻ സെനറ്റ് മെന്പർ, ബഹറിൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെന്പർ തുടങ്ങിയ നിലയിൽ കരുത്തു തെളിയിച്ച ഇദ്ദേഹം ഡാളസിലെ ഇർവിങ് എമറാൾഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷന്‍റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് കൂടിയാണ്. വിവിധ മാധ്യമങ്ങളിലെ ഫ്രീലാൻസ് എഴുത്തുകാരനായ മാത്യു, വേൾഡ് മലയാളി കൗണ്‍സിലിന്‍റെ അമേരിക്കൻ റീജണൽ ചെയർമാൻ എന്ന നിലയിലും സാമൂഹ്യ സാംസ്കാരികരംഗങ്ങളിൽ സജീവ പങ്കാളിയാണ്.

ഡാളസ്സിലെ സാമൂഹ്യ മാധ്യമരംഗങ്ങളിൽ നിറസാന്നിധ്യം പകരുന്ന പൊഫ. ജോയി പല്ലാട്ടുമഠം ഐഎപിസിയുടെ ഡാളസ് ചാപ്റ്ററിന്‍റെ സജീവ അംഗം കൂടിയാണ്. പാലയിലെ സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജിൽ കോളേജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടുള്ള അദ്ദേഹം കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ഉഴവൂർ പഞ്ചായത്തിലെ പരിസ്ഥിതി വിദ്യാഭ്യാസ, ഗ്രാമവികസന കേന്ദ്രത്തിന്‍റെ (സിഇആർഡി) സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. നിരവധി പുസ്തകങ്ങളുടെ എഡിറ്ററായ ഇദ്ദേഹത്തിന്േ‍റതായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിനു ഗോപാലകൃഷ്ണൻ ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രൊഡ്യൂസറും പ്രമുഖ മാധ്യമപ്രവർത്തകനുമാണ്.

പതിനഞ്ചു വർഷമായി ഡാളസിൽ സ്ഥിരതാമസമാക്കിയ മൻജിത് കൈനിക്കര അമേരിക്കയിലെത്തും മുൻപ് കേരളത്തിൽ പത്രപ്രവർത്തകനായിരുന്നു. ദീപിക ദിനപത്രത്തിന്‍റെ ഓണ്‍ലൈൻ എഡിറ്ററായി മാധ്യപ്രവർത്തനം തുടങ്ങിയ മൻജിത് മലയാള മനോരമയുടെ റിപ്പോർട്ടറായിരിക്കെയാണ് അമേരിക്കയിലെത്തിയത്. വിക്കിപീഡിയയുടെ മലയാളം പതിപ്പ് സജീവമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മൻജിത് മലയാളം വിക്കിപീഡിയയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ബ്യുറോക്രാറ്റ് ആണ്. അമേരിക്കയിലെത്തിയശേഷവും മാധ്യമ രംഗത്ത് സജീവമായ അദ്ദേഹം റിപ്പോർട്ടർ ചാനലിന്‍റെ സ്ഥിരം കോണ്‍ട്രിബ്യുട്ടറാണ്. ടെക്സസ് സ്റ്റേറ്റ് നോട്ടറി പബ്ലിക്ക് കൂടിയായ മൻജിത് നിലവിൽ ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റിയിൽ ഉദ്യോഗസ്ഥനാണ്.

ലിസമ്മ സേവ്യർ കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി ഫോർട് വോർത്ത് നഗരസഭയുടെ ജല ശുദ്ധീകരണ വകുപ്പിൽ സീനിയർ കെമിസ്ട് ആയി സേവനം അനുഷ്ഠിക്കുന്നു. വേൾഡ് മലയാളി കൌണ്‍സിൽ ഉഎണ റീജിയൻ വൈസ് ചെയർ പേഴ്സണ്‍ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഡാളസ് കൈരളി തീയേറ്റേഴ്സ് അവതരിപ്പിച്ച വിവിധ നാടകങ്ങളിൽ അഭിനയപാടവം ഇവർ തെളിയിച്ചിരിക്കുന്നു. ചമശേീിമഹ ശിെശേേൗലേ ീള ീരലമിീഴൃമുവ്യ ഗവേഷക ആയിരുന്ന ലിസമ്മ, കൊച്ചിൻ യൂണിവേഴ്സിറ്റി കെമിസ്ട്രി റാങ്ക് ഹോൾഡർ ആയിരുന്നു. കലാലയ ജീവിത കാലയളവിൽ ലിസമ്മ രണ്ടു വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ ആയും കോളേജ് ചെയർപേഴ്സണ്‍ ആയും നേതൃനിരയിൽ കർമ്മ നിരത ആയിരുന്നു. കേരള യൂണിവേഴ്സിറ്റി സംസ്ഥാനതല മത്സരങ്ങളിൽ പ്രസംഗം, ഉപന്യാസ രചന, ഡിബേറ്റ്, നാടകാവതരണം എന്നീ മേഖലകളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.