എല്ല ജോണ്‍സ് ഫെർഗുസണ്‍ കൗണ്‍സിൽ മേയർ
Friday, June 5, 2020 12:39 AM IST
ഫെർഗുസണ്‍(മിസൗറി): ഫെർഗുസണ്‍ സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കറുത്തവർഗക്കാരിയായ വനിതാ മേയറായി എല്ല ജോണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ഹെതർ റോബിനെറ്റിനെയാണ് എല്ല ജോണ്‍സ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകൾ 54 ശതമാനം ജോണ്‍സ് നേടിയപ്പോൾ എതിർ സ്ഥാനാർഥിക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

2014 ൽ നിരായുധനായ ടീനേജർ മൈക്കിൾ ബ്രൗണിനെ വൈറ്റ് പോലീസ് ഓഫീസറായ ഡേരണ്‍ വിൽസണ്‍ വെടിവച്ചു കൊന്നതിന്‍റെ പ്രതിഷേധം അലയടിച്ചുയരുന്നതിനിടയിലാണ് ഫെർഗുസണ്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എല്ല ജോണ്‍സ് ആദ്യമായി വിജയിച്ചതെങ്കിൽ, 2020 മെയ് മാസം ജോർജ് ഫ്ളോയ്ഡിന്‍റെ മരണത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എല്ല ജോണ്‍സ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്പതു വർഷം തുടർച്ചയായി മേയറായിരുന്ന ജെയിംസ് നോലസ് മത്സര രംഗത്തു നിന്നും പിന്മാറിയതിനെ തുടർന്നാണ് ജോണ്‍സ് തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ