ഒക്കലഹോമ യൂണിവേഴ്സിറ്റി ഇന്‍റർനാഷണൽ വിദ്യാർഥികളുടെ പ്രതിഷേധപ്രകടനം
Tuesday, July 14, 2020 10:26 PM IST
ഒക്കലഹോമ: ഇന്‍റർനാഷണൽ വിദ്യാർഥികളുടെ തുടർപഠനത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഫെഡറൽ ഗവണ്‍മെന്‍റ്ഗൈഡ് ലൈൻസിൽ പ്രതിഷേധിച്ചു ഒക്കലഹോമ യൂണിവേഴ്സിറ്റി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.

ഓണ്‍ലൈൻ ക്ലാസുകൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്ക്(ഇൻർനാഷണൽ) ഒക്കലഹോമയിൽ തന്നെ തുടരുവാൻ അനുമതി നൽകണമെന്ന പ്രകടക്കാർ ആവശ്യപ്പെട്ടു.പരിംഗ്ടണ്‍ ഓവലിൽ ജൂലൈ 13 തിങ്കളാഴ്ച രാവിലെ പ്ലാക്കാർഡുകളും മുദ്രാവാക്യങ്ങളും മുഴക്കിയാണ് വിദ്യാർഥികൾ പ്രകടനത്തിൽ പങ്കെടുത്തു. ക്ലാസുകളിൽ ഹാജരായി പഠനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാക്കി തരണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.

"ഞങ്ങൾ ഇവിടെ പഠിക്കാൻ വരുന്നവരാണ്. പഠനം പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുന്നത് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല-" ഇന്‍റർ നാഷണൽ വിദ്യാർഥിയായ ടറ്റെൽഡ് പറഞ്ഞു.

"ഞങ്ങൾ നിരാശരാണ്, ഞങ്ങൾക്ക് ശരിയായി ശ്വാസം വിടുന്നതിനു പോലും കഴിയുന്നില്ല- ഇംഗ്ലണ്ടിൽ നിന്നുള്ള ഇന്‍റർ നാഷണൽ വിദ്യാർഥിയായ ഫക്ലലി' പറഞ്ഞു.

വിദ്യാർഥികൾ ഞങ്ങൾക്ക് അവകാശപ്പെട്ടവരാണ്, അവരെ സഹായിക്കുന്നതിന് ഏതെറ്റം വരെ പോകുന്നതിനും ഞങ്ങൾ തയാറാണെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ജോസഫ് ഹരോസ് ഉറപ്പു നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ