കൊപ്പൽ സിറ്റി കൗണ്‍സിലേക്ക് ബിജു മാത്യുവിനു തിളക്കമാർന്ന വിജയം
Monday, May 3, 2021 11:05 PM IST
കൊപ്പൽ (ഡാളസ്): കൊപ്പൽ സിറ്റി കൗണ്‍സിൽ പ്ലേയ്സ് ആറിലേക്ക് മലയാളി ഐടി വിദഗ്ധൻ ബിജു മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 2911 വോട്ടുകൾ ബിജുവിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി മാർക്ക് സ്മിറ്സിനു 2453 വോട്ടുകളാണ് നേടാനായത്.

.മലയാളി സമൂഹത്തിന്‍റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും നിരവധി ഇന്ത്യക്കാരും അമേരിക്കക്കാരും ഉൾപ്പെടുന്ന കൊപ്പേൽ സമൂഹത്തിന്‍റെ ഭൂരിഭാഗം പിന്തുണ ഉറപ്പാക്കിക്കൊണ്ടായിരുന്നു ബിജു മാത്യു വീണ്ടും ജനവിധി തേടിയത്.

ആദ്യമായി കോപ്പൽ സിറ്റി കൗണ്‍സിലേക്ക് 2018 ജൂണിൽ നടന്ന റണ്ണോഫിൽ എതിർ സ്ഥാനാർഥി ജോണ്‍ ജൂണിനെ പരാജയപ്പെടുത്തിയാണ് ബിജു തെരഞ്ഞെടുക്കപ്പെട്ടത്. കൊപ്പൽ സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയിൽ കഴിഞ്ഞ 14 വർഷമായി ബിജു സജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്‍റെ വിവിധ കമ്മിറ്റികളിൽ ബിജു അംഗമായിരുന്നു.

പ്രാദേശിക ഭരണകൂടത്തിന്‍റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തിൽ പരിവർത്തനമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്‍റെ വിലയിരുത്തൽ. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാന്പത്തിക സുരക്ഷക്കും അച്ചടക്കത്തിനും, മുതിർന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയമായ സംഭാവന നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾക്കാണ് കഴിയുക. അതുകൊണ്ട് തന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേൽ, സുരക്ഷിതമായ കൊപ്പേൽ, ഉൗജസ്വലമായ കൊപ്പേൽ എന്നതായിരുന്നു ബിജുവിന്‍റെ മുദ്രാവാക്യം.

മാസച്യൂസെറ്റ്സിലെ ബോസ്റ്റണിൽ നിന്നും ഡാളസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനാല് വർഷമായി കൊപ്പേൽ നിവാസിയാണ്. ഇവിടെത്തിയ കാലം മുതൽ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം നിലവിൽ കൊപ്പേൽ റിക്രിയേഷൻ ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ വൈസ് പ്രസിഡന്‍റാണ്. സിറ്റി ബോർഡിൽ എട്ടു വർഷവും പാർക്സ് ആൻഡി റിക്രിയേഷൻ ബോർഡിൽ നാലുവർഷവും പ്രവർത്തിക്കുകയുണ്ടായി. കോപ്പേൽ ലീഡർഷിപ്പ് സംവിധാനത്തിൽ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവ·ാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്‍റെ ഉളളറകൾ മനസിലാക്കുകയും ചെയ്തു. കൊപ്പേൽ സിറ്റിസണ്‍സ് പോലിസ് അക്കാദമി ബിരുദധാരിയായ ബിജു അക്കാദമിയുടെ ആലുംനൈ ഗ്രൂപ്പായ സിപിഎസി അംഗമാണ്. കോപ്പേൽ പൊലിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗമായ സിഒപിയിൽ (സിറ്റിസണ്‍സ് ഓണ്‍ പട്രോൾ) അംഗത്വം വഴി ജനജീവിതത്തിന്‍റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

കൊപ്പേൽ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പിടിഒയിലും ബിജു മാത്യു പ്രവർത്തിക്കുന്നു. സിറ്റിയിലെ ഡാഡ്സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്കൂൾ വെനസ്ഡേ എന്ന സംഘടനയിലും സജീവമാണ്. ബോസ്റ്റണിലെ സഫോക് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സും നേടിയ ബിജു മാത്യു ഇരുപതു വർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു.

ഫിസിഷ്യൻ അസിസ്റ്റന്‍റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളുണ്ട്.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അംഗമാണ്. സ്പോർട്സ്മാൻ കൂടിയായ ബിജു മാത്യുവിന് ബാഡ്മിന്‍റണിലും സൈക്കിളിംഗിലുമാണ് കന്പം. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.ബിജുവിന്‍റെ വിജയം ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകം മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ