കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് ഐഒസി- യുഎസ്എ കേരള ചാപ്റ്ററിന്‍റെ അനുമോദനം
Thursday, June 10, 2021 10:24 PM IST
ന്യൂയോർക്ക്: കെപിസിസി അധ്യക്ഷനായി നിയമിതനായ കെ. സുധാകരൻ എംപിക്ക് ഐഒസി- യുഎസ്എ കേരള ചാപ്റ്റർ അനുമോദനം. കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയായ ദിശാബോധം നൽകാൻ കെ. സുധാകരനു കഴിയുമെന്ന് ഐഒസി- യുഎസ്എ കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട് അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഗ്രൂപ്പുകൾക്കതീതമായി കെ. സുധകാരനെന്ന ധീരനായ നേതാവിനെ കെപിസിസി സ്ഥാനത്തേക്ക് കൊണ്ടുവരാൻ തയാറായ കോണ്‍ഗ്രസ് ഹൈക്കമാൻഡിനെയും അഭിനന്ദിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു.

കെ.സുധാകരനെന്ന ധീരനായ നേതാവ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ എത്തണമെന്നത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാ പ്രവർത്തകരുടെയും അഭിലാഷമായിരുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു. ഗ്രൂപ്പ് സമവായങ്ങൾ മൂലം കോണ്‍ഗ്രസ് തുടർച്ചയായി തകർന്നടിയുന്ന കാഴ്ചയാണ് അടുത്തകാലത്തായി നാം കണ്ടുവരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പരാജയത്തിനു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം മൂലമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊള്ളാതെ നിയമസഭ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് തർക്കങ്ങളുമായി നേതാക്കന്മാർ മുന്നോട്ടുപോയി സ്ഥാനാർഥി പട്ടിക അനന്തമായി വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയത ഉടലെടുക്കുകയും പ്രവർത്തനം നിർജീവമാവുകയും ചെയ്തതാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് കാരണം.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ മികച്ച പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരൻ എല്ലാ കോണ്‍ഗ്രസ് പ്രവർത്തകരെയും ഒത്തൊരുമിച്ചു കോർത്തിണക്കി മികച്ച പ്രവർത്തനം കാഴ്ചവച്ചാൽ കോണ്‍ഗ്രസിന്‍റെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നും ലീല മാരേട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുധാകരനും സതീശനും അതിനു കഴിയുമെന്നാണ് മുഴുവൻ കോണ്‍ഗ്രസ് പ്രവർത്തകരുടെയും വിശ്വാസം. ഇരുവരുടെയും പ്രവർത്തനങ്ങൾക്കും നേതൃത്വത്തിനും ഐഒസി- യുഎസ് എ കേരള ചാപ്റ്ററിന്‍റെ പിന്തുണയുണ്ടാകുമെന്ന് ലീല മാരേട്ട് അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ