മലയാളം സൊസൈറ്റി യോഗത്തിൽ പൂവച്ചൽ ഖാദർ, എസ്. രമേശൻ നായർ അനുസ്മരണം
Tuesday, July 20, 2021 11:19 PM IST
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂലൈ 11ന് വൈകുന്നേരം വെർച്വൽ ആയി (സൂം) ഫ്ളാറ്റ്ഫോമിൽ നടത്തി. യോഗത്തിൽ മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് അധ്യക്ഷത വഹിച്ചു. ജയിംസ് ചിരതടത്തിൽ മോഡറേറ്ററായിരുന്നു. ഇപ്രാവശ്യത്തെ സമ്മേളനത്തിലെ രണ്ടു മുഖ്യ ഇനങ്ങൾ ജൂണ്‍ മാസത്തിൽ അന്തരിച്ച മലയാളത്തിലെ കവികളും സിനിമാ ഗാനരചയിതാക്കളവുമായ പൂവച്ചൽ ഖാദർ, എസ്. രമേശൻ നായർ എന്നിവരുടെ കൃതികളെ ആധാരമാക്കി എ.സി ജോർജ് അവതരിപ്പിച്ച അനുസ്മരണവും, ഇസ്രായേൽ - പാലസ്തീൻ പ്രശ്നങ്ങളെയും യുദ്ധങ്ങളെയും ആധാരമാക്കി മാത്തുള്ള നയിനാൻ വായിച്ച പ്രബന്ധവുമായിരുന്നു.

പരിപാടിയിലെ ആദ്യത്തെ ഇനം അനുസ്മരണമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നഷ്ടമായത് കവിതയിലും സിനിമാഗാനരചനാ ശാഖയിലും അത്യധികം സംഭാവനകൾ നൽകി ജ്വലിച്ചു നിന്നിരുന്ന രണ്ട് അപൂർവ വ്യക്തികളാണ്. പൂവച്ചൽ ഖാദറും, എസ്. രമേശൻ നായരും. അവരുടെ രണ്ടുപേരുടെ ജീവിതത്തിലും ഒത്തിരി സമാനതകളുണ്ട്. രണ്ടുപേരും ജനിച്ചത് 1948ൽ, രണ്ടുപേരുടെയും വേർപാട് കഴിഞ്ഞ ജൂണ്‍ മാസത്തിൽ കോവിഡ് മഹാമാരി മൂലം. രണ്ടുപേരും ആകാശവാണിയിൽ പ്രവർത്തിച്ചവർ. രണ്ടുപേരുടെയും ഭാഷാ സാഹിത്യ വിഹായസിലേക്കുള്ള ചുവടുവയ്പ് കവിതകളുടെയും ലളിതഗാനങ്ങളുടെയും രചനയിലൂടെ. അതുപോലെ രണ്ടുപേരും ഏതാണ്ട് ഒരേ സമയത്തു തന്നെ ചലച്ചിത്ര ഗാനരചയിതാക്കളായി തിളങ്ങി. രണ്ടു ഗാനരചയിതാക്കളുടെ ജീവിതവും കൃതികളും ആധാരമാക്കി വെവേറെയായി തന്നെ എ.സി ജോർജ് സ്മരണാഞ്ജലി അവതരിപ്പിച്ചു.

1948 ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്ത പൂവച്ചൽ ഗ്രാമത്തിൽ ജനിച്ച ഖാദർ പിന്നീട് തന്‍റെ നാമത്തോടൊപ്പം പൂവച്ചൽ എന്നു ചേർത്തതോടെ പൂവച്ചൽ ഖാദറായി അറിയപ്പടാൻ തുടങ്ങി. മലയാള സിനിമയിലെ അന്തരിച്ച നിത്യഹരിതനായകനായ പ്രേംനസീറിന്‍റെ ഒരു ബന്ധുകൂടിയാണ് പൂവച്ചൽ ഖാദർ. മുന്നൂറിലെറെ ചിത്രം, അതിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. നീയെന്‍റെ പ്രാർത്ഥന കേട്ടു. (കാറ്റു വിതച്ചവർ). ചിത്തിരതോണിയിൽ അക്കരെ പോകാൻ’’ (കായലും കയറും),""നാഥാ നീവരും കാലൊച്ച കേൾക്കുവാൻ.’’ (ചാമരം), ""ശാന്തരാത്രി തിരുരാത്രി’’ (തുറമുഖം) തുടങ്ങിയ ആയിരക്കണക്കിനു ഗാനങ്ങൾ മലയാളികൾ എക്കാലത്തും മനസ്‌സിൽ സൂക്ഷിക്കുന്നവയാണ്.

ഒട്ടനവധി ഹിറ്റു ഗാനങ്ങളുടെ രചയിതാവാണ് അന്തരിച്ച എസ്. രമേശൻ നായർ. ന്ധന്ധപൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ’’ (രാക്കുയിലിൻ രാഗസദസിൽ), ന്ധന്ധനീയെൻ കിനാവോ പൂവോ നിലാവോ’’ (ഹലോ മൈഡിയർ റോങ് നന്പർ)ന്ധന്ധകൂടു വിട്ടു കൂടുതേടി നാടു വിട്ടുപോകാം’’ (എഴുതാൻ മറന്ന കഥ) തുടങ്ങി 500 ഓളം ചലച്ചിത്രഗാനങ്ങൾ എസ്. രമേശൻ നായർ രചിച്ചിട്ടുണ്ട്.

യോഗത്തിൽ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളുമായ, ജോർജ്ജ് മണ്ണിക്കരോട്ട്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തിൽ, പൊന്നു പിള്ള, ജോർജ്ജ് പുത്തൻകുരിശ്, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

റിപ്പോർട്ട്: എ.സി. ജോർജ്