ഹൂസ്റ്റണ്‍: കേരളത്തിൽ വന്നു മുതൽ മുടക്കാനും വ്യവസായ വ്യാപാര സംരംഭങ്ങൾ തുടങ്ങാനുമുള്ള ആഹ്വാനങ്ങൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. പക്ഷെ ആ അഭ്യർഥനകൾ മാനിച്ച് കേരളത്തിൽ സംരംഭങ്ങൾ തുടങ്ങിയ തദ്ദേശികളും പ്രവാസികളും പലപ്പോഴും അവിടത്തെ പല രാഷ്ട്രീയ നേതാക്കളിൽ നിന്നും, ജനപ്രതിനിധികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും വളരെ കൈപ്പേറിയതും അന്യായവുമായ പ്രതിബന്ധങ്ങളാണ് കൂടുതായി നേരിടേണ്ടി വരുന്നത്. അവിടെ മുതൽ മുടക്കി വിജയിച്ചവർ തുലോം പരിമിതമാണ്. പരമാർഥങ്ങൾ വെളിപ്പടുത്തുന്പോൾ അതു കേരളത്തിനോ ദേശത്തിനോ വിരുദ്ധമാണെന്നു വ്യാഖ്യാനിക്കപ്പെടരുത്. നാടിനും നാട്ടാർക്കും തൊഴിൽപരമായും സാന്പത്തികമായും മറ്റും വളരെ അധികം നേട്ടങ്ങളുണ്ടാകുന്ന പദ്ധതികളുമായി മുന്നോട്ടു വരുന്ന പ്രവാസികൾ തദ്ദേശീയരോടൊപ്പം അല്ലെങ്കിൽ അവർക്കു നൂറു നൂറു വിലങ്ങു തടികളിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രവർത്തകരേക്കാൾ ദേശത്തെ സ്നേഹിക്കുന്നവരാണ്.
പ്രവാസികളുടെ സംഭാവനകളാണ് കേരളത്തിന്റെ സന്പത്തിന്റെ നട്ടെല്ല് എന്നതും മറക്കരുത്. പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുവകകൾക്കും ന്യായമായ സംരക്ഷണം കിട്ടുന്നില്ല. പ്രവാസികൾ പ്രത്യേകമായി കബളിക്കപ്പെടാറില്ലെ? പീഡനങ്ങൾ ഏറ്റു വാങ്ങാറില്ലെ? അവരുടെ നാട്ടിലുള്ള സ്വത്തു വകകൾ ന്യായമായി ക്രയവിക്രയങ്ങൾ നടത്താൻ പോലും സാധിക്കാത്ത അവസ്ഥകൾ ധാരാളമില്ലെ? അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഈയിടെ നടമാടുന്ന കിറ്റക്സ് കന്പനി വിവാദവും ഒരുദാഹരണമായി കാണിക്കാവുന്നതാണ്. ഇത്തരത്തിൽ വെളിച്ചത്തുപോലും വരാത്ത ധാരാളം സംഭവങ്ങൾ ഇന്ത്യയിൽ കേരളത്തിൽ പ്രത്യേകിച്ചും നടമാടുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ, അഴിമതി മറ്റു മാനസിക പീഡനങ്ങൾക്കും ഇരയായ പ്രവാസികൾക്കും, സ്വദേശികൾക്കും ആർക്കും ഈ സംവാദത്തിൽ പങ്കെടുത്ത് പ്രതികരിക്കാം. അതിനെതിരെ പരിഹാരങ്ങൾ നിർദേശിക്കാം. കക്ഷിഭേദമെന്യേ നേതാക്കൾക്കും പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. എന്നാൽ എല്ലാവർക്കും തുല്യസമയവും പരിഗണനയുമാണിവിടെ സംവാദത്തിൽ നൽകുന്നത്.
കേരളാ ഡിബേറ്റ് ഫോറം, യുഎസ്എയിൽ പ്രത്യേകം ഭാരവാഹികളില്ല. പ്രവർത്തക വോളിണ്ടിയേഴ്സ് മാത്രം. ഓരോ ഭാരവാഹികളുടെയും അന്യോന്യമുള്ള അപദാനങ്ങൾ പ്രകീർത്തിച്ച് കൊണ്ടുള്ള നീണ്ട പരിചയപെടുത്തലുകളോ പ്രഭാഷണങ്ങളോ ഇവിടെ ഉണ്ടാകുകയില്ല. ആർക്കും ഈനിരീക്ഷണ വെർച്വൽ യോഗത്തിൽ പങ്കെടുക്കാവുന്നതാണ്. എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും, സാമുഹ്യ സാംസ്കാരിക സംഘടനകളുടെയും ലോക്കൽ, ഓവർസീസ് അമേരിക്കൻ പ്രതിനിധികളുമായി കേരളാ ഡിബേറ്റ് ഫോറം പ്രവർത്തകർക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ പ്രസ് റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിരീക്ഷണ-വിശകലന വെർച്വൽ ഓപ്പണ്‍ ഫോറത്തിന്റെ പ്രത്യേകത ഇതിലെ ജനകീയതയും എല്ലാവർക്കും തുല്യസമയവും പരിഗണനയും അവസരവുമാണ്.
ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂ ട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.
ജുലൈ 30, വെള്ളിയാഴ്ച വൈകുന്നേരം 8 മുതൽ (ന്യൂയോർക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാൻഡാർഡ് സമയത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ (സൂം) മീറ്റിങ്ങിൽ പ്രവേശിക്കാവുന്നതാണ്. കേരളത്തിൽ നിന്നും യോഗത്തിൽ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ജുലൈ 31 ശനിയാഴ്ച രാവിലെ 5.30 മുതൽ ന്ധസും’ മീറ്റിംഗിൽ കയറാം.
കൂടുതൽ വിവരങ്ങൾക്ക്:
എ.സി. ജോർജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാൽകുന്നേൽ : 713-679-9950, സജി കരിന്പന്നൂർ : 813-401-4178, തോമസ് കൂവള്ളൂർ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522,
ജോർജ് പാടിയേടം : 914-419-2395
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടർന്ന് പാസ് വേഡ് കൊടുത്തു കയറുക.
Date & Time: July 30, Friday 8 PM (Eastern Time - New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
റിപ്പോർട്ട്: എ.സി. ജോർജ്