ഫോക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന് ഓര്‍ലാന്‍ഡോയില്‍ നാളെ തുടക്കം
Wednesday, July 6, 2022 4:58 PM IST
പ്രത്യേക ലേഖകന്‍
ഓര്‍ലാന്‍ഡോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ "ഫൊക്കാന' അന്താരാഷ്ട്ര ചതുര്‍ദിന കണ്‍വന്‍ഷന് നാളെ (വ്യാഴം) തുടക്കം. ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന മുതിര്‍ന്ന പാര്‍ലമെന്‍റ് അംഗവും കേരള കോണ്‍ഗ്രസ്- എം ചെയര്‍മാനുമായ ജോസ് കെ. മാണി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

രാജ്യസഭാംഗവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിൽ, ഫാ. ഡേവിസ് ചിറമേൽ, ഗോപിനാഥ് മുതുകാട്, ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റിണി തുടങ്ങിയവര്‍ പ്രസംഗിക്കും.

സിനിമാ താരങ്ങളും പ്രശസ്ത നര്‍ത്തകിമാരുമായ പാരീസ് ലക്ഷ്മി, അനുശ്രീ തുടങ്ങിയവരുടെ നൃത്തം സമ്മേളനത്തിന്‍റെ കൊഴുപ്പു കൂട്ടും. മലയാളി മങ്ക സൗന്ദ്യര്യ മല്‍സരത്തിന് നിഷ ജോസ് കെ. മാണി വിധികര്‍ത്താവാകും. ചിരിയരങ്ങ് ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും.

പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, ട്രഷറര്‍ സണ്ണി മറ്റമന, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, മറ്റു ഭാരവാഹികളായ ജോജി തോമസ്, വിപിന്‍ രാജ്, ബിജു ജോൺ, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഫി തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

അമേരിക്കയിലെയും കാനഡയിലെയും എണ്‍പതിലേറെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തിലെത്തുമെന്ന് പരിപാടികളുടെ മുഖ്യനായകനായ ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം കണ്‍വന്‍ഷന്‍ നടക്കാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ഓര്‍ലാന്‍ഡോ സമ്മേളനം ചരിത്ര വിജയമാകുമെന്ന് തീര്‍ച്ചയാണെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു കുളങ്ങര പറഞ്ഞു.

വ്യാഴാം, വെള്ളി, ശനി ദിവസങ്ങളിലെ സമ്മേളനത്തിനു ശേഷം ഫൊക്കാന പ്രതിനിധികള്‍ക്കായി ഞായറാഴ്ച പ്രത്യേക ക്രൂയിസ് പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി അറിയിച്ചു.

മെഗാ തിരുവാതിര, മോഹിനിയാട്ടം കഥകളി ഫ്യൂഷൻ നാടകം, ഗോപിനാഥ് മുതുകാടിന്‍റെ മാജിക് ഷോ, ചെണ്ടമേളം, താലപ്പൊലി, കേരളീയം, പാട്ടുപെട്ടി,തുടങ്ങിയ കലാപരിപാടികളും മലയാളി മങ്ക സൗന്ദര്യ മല്‍സരം, മാധ്യമ സെമിനാർ, സാഹിത്യ സമ്മേളനം, മോട്ടിവേഷണല്‍ സെമിനാർ, ബിസിനസ് മീറ്റ്, പൊതുസമ്മേളനം, സ്പെല്ലിംഗ് ബീ മല്‍സരം, വനിതാ ഫോറം, നൃത്തം, പെയിന്‍റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, ചെസ്, കാര്‍ഡ് ഗെയിംസ് തുടങ്ങി പതിനഞ്ചോളം കോണ്‍ഫറന്‍സ് ഹാളുകളിലായി മൂന്നു ദിവസങ്ങളിലായി നിരവധി പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും കലാപരിപാടികള്‍ പരിപാടികളുടെ മാറ്റു കൂട്ടുമെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

ഫൊക്കാന മേഖലാ വൈസ് പ്രസിഡന്‍റുമാരായ ബാബു സ്റ്റീഫൻ, ഡോ. ജേക്കബ് ഈപ്പൻ, തോമസ് കൂവള്ളൂർ, അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കൽ, സോമോന്‍ സഖറിയ, ഷാജി വര്‍ഗീസ്, മേരി ഫിലിപ്, ധീരജ് പ്രസാദ്, ഷാജി സാമുവല്‍ കിഷോര്‍ പീറ്റർ, ബോര്‍ഡ് ഓഫ് ട്രസ്റ്റി നേതാക്കളായ സജി പോത്തന്‍, ബെന്‍ പോൾ, ഡോ. മാമ്മന്‍ സി. ജേക്കബ്, മാധവന്‍ ബി. നായർ, ഏബ്രഹാം ഈപ്പന്‍, സ്റ്റാന്‍ലി ഇത്തുണ്ണിക്കൽ, പോള്‍ കറുകപ്പള്ളില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോൺ, ഓഡിറ്റര്‍മാരായ വര്‍ഗീസ് കെ. ഉലഹന്നാൻ, വര്‍ഗീസ് ജേക്കബ് തുടങ്ങിയവരും സംഘടനയുടെ വിവിധ നഗരങ്ങളിലെയും യുവജന, വനിതാ വിഭാഗങ്ങളുടെയും നേതാക്കള്‍ ഫൊക്കാന കണ്‍വന്‍ഷന് സജീവ നേതൃത്വം നല്‍കും.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങി പ്രമുഖര്‍ക്ക് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സമ്മേളനത്തില്‍ നേരിട്ടെത്താന്‍ കഴിഞ്ഞില്ല.