ഫോമാ കണ്‍വൻഷൻ 2022: മലയാളി മാമാങ്കത്തിന് വിസ്മയങ്ങളെരുക്കി മൂണ്‍ പാലസ് റിസോർട്ട്
Thursday, August 11, 2022 8:37 PM IST
ഷിക്കാഗോ: ആകാശത്തിലെ ചന്ദ്രൻ എന്നും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ ഭൂമിയിലെ, കൃത്യമായി പറഞ്ഞാൽ മെക്സിക്കോയിലെ റിസോർട്ട് ഏരിയയായ കാൻകൂണിലുമുണ്ട് ഒരു ചന്ദ്ര സൗധം. പേര് മൂണ്‍ പാലസ് റിസോർട്ട്. കാൻകൂണിന്‍റെ ശാന്തമായ തെക്കൻ കടൽത്തീരത്താണ് ലോകത്തെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ മൂണ്‍ പാലസിന്‍റെ സ്ഥാനം.

കൈയെത്തും ദൂരത്ത് കരീബിയൻ കടൽ, അതിനോടൊപ്പം നിരവധി പൂളുകൾ, പഞ്ചസാര മണലുള്ള തീരം, നാവിൽ വെള്ളമൂറുന്ന ഭക്ഷണ വൈവിധ്യം, മസാല ദോശയും വടയും നാടൻ മീൻകറിയുമൊക്കെ വിളന്പുന്ന ഇന്ത്യൻ റസ്റ്ററന്‍റ്, സ്നേഹം തുളുന്പുന്ന ആതിത്ഥ്യം എന്നിങ്ങനെ ഒട്ടനവധി ആശ്ചര്യങ്ങളുടെ ഇടമാണ്, വിനോദ സഞ്ചാരികളുടെ പറുദീസയായ കാൻകൂണിലെ, ആഡംബരത്തിന്‍റെ അവസാന വാക്കായ മൂണ്‍ പാലസ് റിസോർട്ട്.

മൂണ്‍ പാലസ് റിസോർട്ടിലെ സൗകര്യങ്ങൾ വിലയിരുത്താൻ പ്രസിഡന്‍റ് അനിയൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള ഫോമാ നേതൃ സംഘം റിസോർട്ട് സന്ദർശിച്ചു. ഭക്ഷണത്തിന്‍റെ നിലവാരവും താമസ സൗകര്യങ്ങളും മറ്റും പരിശോധിച്ച സംഘം ഏറെ തൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങിയത്. ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, മെട്രോ ആർ.വി.പി ബിനോയ് തോമസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഫോമായുടെ ലോഗോ ആലേഖനം ചെയ്ത പ്ലാക്കാർഡുമായാണ് റിസോർട്ട് ജനറൽ മാനേജർ ആൽഫെഡോ ബെറേറയും സംഘവും ഫോമാ നേതാക്കളെ ഉൗഷ്മളമായി സ്വീകരിച്ചത്. ന്ധന്ധഫോമാ കണ്‍വൻഷന്‍റെ ആതിഥേയരാവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കേറെ സന്തോഷമുണ്ടെന്നും മൂണ്‍ പാലസിന്‍റെ ആതിഥ്യ മര്യാദയും സർവീസും ഭക്ഷണവും റിക്രിയേഷൻ പ്രോഗ്രാമുകളും എല്ലാം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് ആൽഫെഡോ ബെറേറ പറഞ്ഞു.

കരയും കടലും സംഗമിക്കുന്ന സ്വപ്നതുല്യമായ കാഴ്ചയൊരുക്കുന്ന മൂണ്‍ പാലസിലെ കണ്‍വൻഷൻ മഹത്തായ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് പറഞ്ഞു. കണ്‍വൻഷന് എത്തുന്നവരെ സ്വീകരിക്കാൻ എയർപോർട്ടിൽ ട്രാൻസ്പോർട്ടേഷൻ കൈകാര്യം ചെയ്യുന്ന ഒരു പ്രൊഫഷണൽ കന്പനിയുടെ സ്റ്റാഫുകളുണ്ടാവും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രായമായവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന കണ്‍വൻഷനായിരിക്കുമെന്നും, നിങ്ങൾ ഇവിടെയെത്തുന്പോൾ കാണാനും ആസ്വദിക്കാനും നിരവധി കാര്യങ്ങളുണ്ടെന്ന് അനിയൻ ജോർജ് വ്യക്തമാക്കി.

മൂണ്‍ പാലസ് റിസോർട്ടിലെ സൗകര്യങ്ങൾ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഏറെ ആസ്വദിക്കാൻ പറ്റുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. റൂമുകളും റസ്റ്റോറന്‍റുകളും ഉന്നത നിലവാരം പുലർത്തുന്നവയാണെന്ന് ടി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

നിറയെ തെങ്ങുകളുള്ള കേരളത്തനിമയുള്ള മൂണ്‍ പാലസിലെ കണ്‍വൻഷനിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഫോമാ ട്രഷറർ തോമസ് ടി ഉമ്മൻ പറഞ്ഞു. ന്ധന്ധകഴിഞ്ഞ കാലങ്ങളിൽ മലയാളി പ്രസ്ഥാനങ്ങൾ നോർത്ത് അമേരിക്കയിൽ വച്ചാണ് തങ്ങളുടെ കണ്‍വൻഷനുകൾ നടത്തിയിട്ടുള്ളത്. എന്നാൽ ഇതാദ്യമായാണ് യുഎസ്എയ്ക്കും കാനഡയ്ക്കും പുറത്ത് ഒരു മലയാളി കൂട്ടായാമയുടെ കണ്‍വൻഷൻ നടക്കുന്നത്. കൊട്ടാര സൃശമായ മൂണ്‍ പാലസിലേയ്ക്കുള്ള യാത്ര സെപ്റ്റംബർ രണ്ടാം തീയതി തുടങ്ങി അഞ്ചാം തീയതി അവസാനിക്കുകയാണ്. ഈ യാത്രയിലേയ്ക്ക് എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദ്യമായ സ്വാഗതം.. തോമസ് ടി ഉമ്മൻ പറഞ്ഞു.

വളരെ മനോഹരമാണ് ഇവിടുത്തെ ബീച്ച് എന്ന് മെട്രോ ആർ.വി.പി ബിനോയ് തോമസ് ചൂണ്ടിക്കാട്ടുന്നു. ന്ധന്ധകടലിലൂടെയുള്ള ബോട്ടിങ്ങിന് പോകാം. വോളീബോൾ കളിക്കാം. വലിയ ഗോൾഫ് കോഴ്സുമുണ്ട്. വൈകുന്നേരത്തെ കലാപരിപാടികൾ ആസ്വാദ്യകരമാണ്. ഇവിടെയെത്തുന്നവർക്ക് തിരിച്ചു പോവാൻ മനസുവരില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ബിനോയ് തോമസ് പറഞ്ഞു.

സെപ്റ്റംബർ 2 മുതൽ 5 വരെയുള്ള ദിനരാത്രങ്ങളിൽ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വൻഷൻ സാമൂഹിക, സാംസ്കാരിക, ചലചിത്ര, മാധ്യമ പ്രതിനിധികളുടെ പ്രൗഢ സാന്നിധ്യം കൊണ്ട് സന്പന്നമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും കണ്‍വൻഷനിൽ സാന്നിധ്യമറിയിക്കും. വിനോദവും വിജ്ഞാനവും കോർത്തിണക്കുന്ന പരിപാടികളാണ് സ്റ്റേജുകളിൽ അരങ്ങേറുക.

കണ്‍വൻഷനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിക്കഴിഞ്ഞുവെന്ന് പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കണ്‍വൻഷൻ ചെയർമാൻ പോൾ ജോണ്‍ (റോഷൻ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് ടീം അറിയിച്ചു.