പ്രസിഡന്‍റ് സ്ഥാനാർഥി: റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് പിന്തുണയേറുന്നു
Tuesday, September 27, 2022 6:56 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: ഡമോക്രാറ്റിക് പാർട്ടിയിലെ ഭൂരിപക്ഷവും, പാർട്ടിയോടു പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രൻമാരും 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിർദേശിക്കുന്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷവും ട്രംപിനെ സ്ഥാനാർഥിയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട സർവെയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും സർവേയിൽ പങ്കെടുത്ത 56 ശതമാനവും ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം മാത്രമാണ് ബൈഡന് പിന്തുണ നൽകിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 ശതമാനം പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ 46 ശതമാനം മറ്റൊരാളാണെങ്കിൽ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ബൈഡനും ട്രംപും ഏകദേശം തുല്യനിലയിൽ നിൽക്കുന്പോൾ രണ്ടു പോയിന്‍റ് ട്രംപിന് അനുകൂലമാണ് (ബൈഡൻ 46, ട്രംപ് 48) ബൈഡന്‍റെ പ്രായം കണക്കിലെടുത്താണ് സർവേയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ്.