രൂപതയുടെ ഭാവി നല്ല കൈകളിലെന്ന് മാർ അങ്ങാടിയത്ത്; സുവിശേഷം തന്‍റെ ദൗത്യമെന്ന് മാർ ആലപ്പാട്ട്
Thursday, October 6, 2022 11:46 PM IST
ജോയിച്ചൻ പുതുകുളം
ഷിക്കാഗോ: ഷിക്കാഗോ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി സ്ഥാനമേറ്റ മാർ ജോയി ആലപ്പാട്ടിനെ അനുമോദിച്ചു കൊണ്ട് സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നടത്തിയ പ്രസംഗത്തിൽ രൂപതയുടെ വളർച്ചക്കായി നിർദേശിച്ച മൂന്നു പ്രോജക്ടുകളെയും താൻ സർവാത്മനാ അംഗീകരിക്കുന്നതായി പറഞ്ഞു. അവയിൽ രണ്ടെണ്ണം കാപിറ്റൽ ഫണ്ട് പ്രോജക്ടുകളാണ്. അവയെ എല്ലാവരും തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

രൂപതയിൽ അംഗങ്ങളായി 65 യുവകുടുംബങ്ങൾ തങ്ങളുടെ രജിസ്ട്രേഷൻ ജോയി പിതാവിന് സമർപ്പിച്ചതിൽ ഞാനും ആവേശഭരിതനാണ്. 25 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളും ജോലി ചെയ്യുന്നവരുമായ യുവകുടുംബങ്ങളാണ് ഇവരിൽ പലരും. വിവാഹിതരും അല്ലാത്തവരുമുണ്ട്. വിവാഹിതരാവുന്ന പല യുവ ജനങ്ങളും സഭയിൽ നിന്ന് അകന്നുനിൽക്കുകയാണ്. അത് മാറണം.

രൂപതയുടെ ഭാവി നല്ല കൈകളിലാണ്, യുവാക്കളുടെ ഭാവി നല്ല കൈകളിലാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി.

മാർ ജോയി ആലപ്പാട്ടിന്‍റെ മറുപടി പ്രസംഗത്തിൽ തന്‍റെ മുൻഗണനകൾ എന്തൊക്കെയെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഒരു ചാനലുകാരൻ ഇക്കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ഇതായിരുന്നു. സുവിശേഷം പ്രാസംഗിക്കുകയാണ് എന്‍റെ ഒന്നാമത്തെ ദൗത്യം. രണ്ടാമത്തെയും മൂന്നാമത്തെയും ദൗത്യം അത് തന്നെയാണ്.

ഈ രൂപതയുടെ ആരംഭദശ മുതൽ ഞാൻ ഇതിനെ കണ്ടുകൊണ്ടിരിക്കുകയാണ്. വൈദികൻ എന്ന നിലക്കും സഹായ മെത്രാൻ എന്ന രീതിയിലും രൂപതയുടെ ആ വളർച്ച എനിക്ക് വളരെ വ്യക്തമായി കാണുവാൻ കഴിഞ്ഞിട്ടുണ്ട്. അതിന് നേതൃത്വം കൊടുത്ത അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് ദൈവം നമുക്ക് നൽകിയ വലിയ ഒരു വരദാനമാണ്. രൂപത പോലുള്ള സംവിധാനം ഉണ്ടാവുന്പോൾ അതും അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്പോൾ തീർച്ചയായും അതിന്േ‍റതായ കഷ്ടപാട് ഒരുപാട് ഉണ്ടായിട്ടുണ്ട്

ഞാനും അതിന് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ഈ അവസരത്തിൽ എനിക്ക് വളരെ നന്ദിയോടെ അനുസ്മരിക്കേണ്ടതായ ഒരു ബിഷപ്പുണ്ട്. അത് മറ്റാരുമല്ല നമ്മുടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ സ്ഥിതി മനസിലാക്കി ഇവിടെ ഒരു രൂപത വേണമോ വേണ്ടയോ എന്നൊക്കെ റിപ്പോർട്ട് ചെയ്യാനായിസഭാപിതാക്ക·ാർ നിയോഗിച്ച ഗ്രിഗറി കരോട്ടെന്പ്രേൽ പിതാവ്. ആ പിതാവ് ഇവിടെ വന്ന് ഒരുപാട് സിറ്റികളിൽ സഞ്ചരിച്ചു. ആ പിതാവിനെ കുറച്ച് സ്ഥലങ്ങളിലൊക്കെ സഹായിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഈസ്റ്റ് കോസ്റ്റിൽ. അദ്ദേഹത്തോടൊപ്പം പല സ്ഥലത്തും രൂപതയുടെ ഭാവി നല്ല കൈകളിലാണ്, പോയപ്പോൾ ഒരുപാട് പേർ രൂപത ഇവിടെ ആവശ്യമില്ലെന്ന് പറഞ്ഞു. അത് പിതാവിനെ വളരെയധികം വേദനിപ്പിച്ച അവസരങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.