യുഎസ് ഗണ്‍ കണ്‍ട്രോൾ നിയമത്തിൽ മാറ്റം വേണമെന്ന്
Thursday, October 5, 2017 3:01 AM IST
വാഷിംഗ്ടണ്‍: ആധുനിക അമേരിക്കൻ ചരിത്രത്തിൽ നാളിതുവരെ സംഭവിച്ചിട്ടില്ലാത്ത കൂട്ടനരഹത്യയിൽ 59 നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും, അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലോസ് ആഞ്ചലസ് സംഭവത്തെ തുടർന്നു നിലവിലുള്ള ഗണ്‍ കണ്‍ട്രോൾ നിയമത്തിൽ കാതലായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ വംശജരായ യു എസ് കോണ്‍ഗ്രസ് അംഗങ്ങൾ രംഗത്തെത്തി.

ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് 2017 ൽ, ഇതുവരെ നടന്ന 273 വെടിവെയ്പ് സംഭവങ്ങളിൽ 12000 ത്തിലധികം പേർ കൊല്ലപ്പെട്ടു. അമേരിക്കൻ ജനതയിൽ ആശങ്ക ഉയർത്തുന്നതായും, ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ യുഎസ് കോണ്‍ഗ്രസിസിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാൽ പറഞ്ഞു. ഒക്ടോബർ രണ്ടിനു നടന്ന യു എസ് കോണ്‍ഗ്രസിൽ പ്രസംഗിക്കുകയായിരുന്നു ജയ്പാൽ.

ഒരു ദിവസം ശരാശരി 90 പേരാണ് അമേരിക്കയിൽ വെടിവയ്പ്പ് സംഭവങ്ങളിൽ കൊല്ലപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി സിനിമയ്ക്കോ, ആഘോഷപരിപാടികൾക്കോ, കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിനോ ഭയത്തോടെയല്ലാതെ പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മറ്റൊരംഗം അമി ബേറ പറഞ്ഞു ലാസ് വേഗസിലെ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും, രാഷ്ട്രത്തിനേറ്റ മുറിനുണക്കുന്നതിനും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന രാജാ കൃഷ്ണമൂർത്തി, റൊഖന്ന, കമല ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ