ഓണം സ്‌പെഷൽ
ഓണക്കോടി ഉടുക്കാം
ഓണക്കാലത്ത് ഇന്ന് ഫാഷൻ വിപണിയിൽ പുതുമയുടെ വേലിയേറ്റമാണ്. പണ്ടൊക്കെ ഓണനാളുകളിൽ വളരെ സാധാരണമായ സെറ്റ് മുണ്ടും, കേരള സാരിയും ആയിരുന്നു സ്ത്രീകൾക്ക് ഉടുക്കാൻ താത്പര്യം. അതിൽ ഡിസൈനോ, ഹാൻഡ്വർക്കോ ഒന്നും ഇല്ലായിരുന്നു. സാരിയുടെ കസവിന്‍റെ കൂടെ ഏതെങ്കിലും കോണ്‍ട്രാസ്റ്റ് കളറായ റെഡ്, മെറൂണ്‍, പച്ച, വയലറ്റ് ആയിരുന്നു ഫാഷൻ. കുട്ടികൾക്കും പുരുഷ·ാർക്കും പ്രത്യേകിച്ച് ഫാഷൻ സങ്കൽപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ ഇന്ന് ഫാഷൻ എല്ലാവർക്കും വേണ്ടി ഉള്ളതാണ്.

കഴിഞ്ഞ വർഷത്തെക്കാളും എങ്ങനെ കേരള സാരിയിലും സെറ്റ് മുണ്ടിലും കൂടുതൽ തിളങ്ങാം, ഏതു കളറിലും പാറ്റേണിലും ഉള്ള ബ്ലൗസിനെ കൂടെ കൂട്ടാം എന്നാവും അവളുടെ ചിന്ത. കേരളത്തിന് അഭിമാനിക്കാൻ തനതായ കൈ ത്തറി വസ്ത്രങ്ങൾ ഉണ്ട്. അതു സാരി ആകട്ടെ, മുണ്ട് ആകട്ടെ, സെറ്റ് മുണ്ട് ആകട്ടെ. രസകരമായ ഒരു വസ്തുത നമ്മുടെ കേരള സാരിയുടെ ബാക്ക് ഗ്രൗണ്ട് കളറായ ഓഫ് വൈറ്റ് നല്ലൊരു കാൻവാസ് ആണ്. പല മനോഹരമായ നിറങ്ങളും അതിൽ ചേർക്കാൻ പറ്റിയതാണ്. ഓഫ് വൈറ്റ് സാരിയിൽ ഒരു കസവിന്‍റെ കയ്യൊപ്പ് കൂടി ഉണ്ടെങ്കിൽ ഏതൊരു കളറും അതിന്‍റെ കൂടെ നന്നായി ഇണങ്ങിച്ചേരും. മുൻ വർഷത്തെക്കാളേറെ മനോഹരവും വ്യത്യസ്തവുമായ ഡിസൈൻ സാരികളാണ് ഈ ഓണത്തിന് വിപണി കീഴടക്കുക. വരാൻ പോകുന്ന ട്രെൻഡ് സാരിയിൽ കലംകാരിയുടെ ആപ്ലിക് വർക്ക് ആണ്. ഇങ്ങനെ ഉള്ള സാരികൾ വളരെയേറെ എലഗന്‍റ് ഫീൽ തരും. ബ്ലൗസ് കലംകാരിയും, സാരിയുടെ ബോർഡർ ഉടനീളം ഈ കലംകാരിയുടെ ആപ്ലിക് വർക്കോ, പാച്ച് വർക്കോ ചെയ്യാം. കലംകാരിയിൽ തിളങ്ങി നിൽക്കുന്ന കളർ ചുവപ്പും, പച്ചയുമാണ്.

അടുത്തയിനം സാരി പീകോക് എംബ്രോയിഡറി കൊണ്ട് മനോഹരമാക്കിയവയാണ്. സാരിയുടെ പല്ലുവിൽ ബ്രൊക്കേഡിന്‍റെ തുണിയും പീക്കോക്കിന്‍റെ എംബ്രോയിഡറിയും വരും. സാരി ഉടുക്കാൻ പാടുപെടുന്ന ഒരുകാലം വിദൂരമായി. ഇപ്പോൾ പ്ലീറ്റ്സ് തയ്ച്ചു വച്ച സാരികൾ ആണ് ട്രെൻഡ്. അതും നമ്മുടെ കേരള സാരിയിൽ

കോളജ് വിദ്യാർഥിനികൾക്ക് ഇതിൽപരം സന്തോഷം ഉള്ളൊരു കാര്യം മറ്റൊന്നില്ല. ബീഡ് വർക്ക് ചെയ്ത സാരിയും, വലിയ മിറർ ഉപയോഗിച്ച് കസവ് സാരിയെ കൂടുതൽ ഭംഗിയാക്കുന്നതുമാണ് അടുത്ത ട്രെൻഡ്.
കേരള സാരിയുടെ കൂടെ ടെറാക്കോട്ടയും സിൽക്ക് ത്രെഡ് ജ്വല്ലറിയും ഹിറ്റാണ്.

സാരിയിലെ മാജിക്

കേരളത്തിന്‍റെ തനതായ സെറ്റ് മുണ്ടും, കേരള സാരിയും എക്കാലത്തേയും പ്രിയങ്കരമായ വേഷമാണ്. അതുടുത്താൽ കിട്ടുന്ന ലാളിത്യം വേറൊരു വേഷത്തിനും കിട്ടില്ല. ഓണം വരവായ്. ഏതൊരു പെണ്ണിനും സദ്യവട്ടങ്ങൾ ഒരുക്കുന്നതിനെക്കാളും ടെൻഷൻ, അവൾ അന്ന് വ്യത്യസ്തമായി ഉടുക്കാൻ പോകുന്ന അവൾക്ക് ഏറ്റവും പ്രിയങ്കരമായ കേരള സാരിയെക്കുറിച്ചാകും.

കുട്ടികളും താരങ്ങൾ

കൊച്ചു കുട്ടികളും ഫാഷനബിൾ ആവുകയാണ്. പെണ്‍കുട്ടികളുടെ ഉടുപ്പുകളിൽ ആണ് വൈവിധ്യം കൂടുതലും. ഓഫ് വൈറ്റ് ഫ്രോക്കിൽ ഗോൾഡ് ബ്രൊക്കേഡിന്‍റെ തുണി യോക്ക് ആയും, ബോർഡറായും വയ്ക്കുന്നത് ട്രെൻഡാണ്. പട്ടുപാവാട-ബ്ലൗസ് മോഡലിൽ നേര്യതിന്‍റെ പാവാടയും ബ്ലൗസും ആണ് കൂടുതലും കാണപ്പെടുക. അതിൽ മെഷീൻ വർക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കൂടുതലും ഫ്രോക്കുകൾ യോക്ക് ഉള്ളവയാണ്. ഹാൻഡ് പെയിന്‍റഡ് പാവാടയും ബ്ലൗസും ഹിറ്റ് ആണ്. സ്കർട്ടിന്‍റെ താഴ്ഭാഗത്തെ ബോർഡറിന് നല്ല വീതിയും തിളക്കവും കാണും. ആണ്‍കുട്ടികൾക്ക് മുണ്ടും ഷർട്ടുമാണ് അന്നും ഇന്നും ഉള്ള ഏക ഫാഷൻ. ആക്സസറീസ് ആയിട്ട് നിറങ്ങളുള്ള മുത്തിന്‍റെ കമ്മൽ, മാല, വള സെറ്റ് ഉപയോഗിക്കാം.

പുരുഷ കേസരികൾക്ക്

മുണ്ടിന്‍റെ കരയിലുള്ള കളർ ഉപയോഗിച്ച് ഷർട്ട് മാച്ച് ചെയ്യുക ആയിരുന്നു പുരുഷ·ാരുടെ ഇതുവരെയുളള ഫാഷൻ. ഈ വർഷത്തെ ഓണക്കാലത്ത് അവർക്കായി ഒരു സ്റ്റൈലൻ കോന്പിനേഷൻ ഒരുങ്ങുകയാണ്. മുണ്ടിന്‍റെ കൂടെ കലംകാരി പാച്ച് വർക്ക് ചെയ്ത ഷർട്ട്. മുണ്ടിന്‍റെ കരയിൽ കസവിന്‍റെ കൂടെ ഏതു കളറാണോ, കളറിന്‍റെ തന്നെ ഷർട്ടിൽ മാച്ച് ചെയ്യുന്ന കലംകാരിയുടെ പാച്ച് വച്ച്പിടിപ്പിക്കും. അതു പോക്കറ്റിന്‍റെ ഭാഗത്ത് ആകാം. അതും അല്ലെങ്കിൽ ബട്ടണ്‍സുള്ള പ്ലാക്കറ്റിന്‍റെ ഇരുവശം ആകാം. ഷർട്ടിന്‍റെ കളർ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കണം. ലൈറ്റ് കളർ ഷർട്ട് ആണെങ്കിൽ ഡാർക്ക് കളർ കലംകാരിയും, ഡാർക്ക് കളർ ഷർട്ട് ആണെങ്കിൽ ലൈറ്റ് കളർ കലംകാരിയും ഉപയോഗിക്കുക. പുരുഷ·ാർക്കുള്ള അടുത്ത ഫാഷൻ സ്റ്റേറ്റ്മെന്‍റ്, മുണ്ടിന്‍റെ കൂടെ കുർത്ത ഇടുന്നതാണ്. ലിനൻ, കോട്ടണ്‍, ഖാദി, ഏതിനം കൈത്തറി കുർത്തയും മുണ്ടിന്‍റെ കൂടെ ചേരും. കൈയിൽ ഒരു വാച്ചും, കാലിൽ ഒരു മെതിയടി ചെരുപ്പും കൂടി ആയാൽ ലുക്ക് കംപ്ലീറ്റ്.

കാർന്നോമ്മാർക്കും ഉണ്ട്

ഇത്രയും കാലം ഫാഷൻ ചെറുപ്പക്കാരിലും കുട്ടികളിലും മാത്രം ഒതുങ്ങി നിന്നു. എന്നാൽ ഇനി മധ്യവയസ് പിന്നിട്ടവർക്കും ഫാഷനബിൾ ആയി നടക്കാം. ഈ ഓണക്കാലം അവരെ കാത്തിരിക്കുന്നത് വളരെ പ്രൗഡി ഉണർത്തുന്ന വിധത്തിലുള്ള മുണ്ടും ലൈറ്റ് കളറിലുള്ള ഷർട്ടുമാണ്. ലിനൻ മുണ്ടിൽ ക്രീം ഗോൾഡ് ജറിയാണ് ഹിറ്റ്. അതു ഏതുതരം ഷർട്ടിന്‍റെ കൂടെയും ചേരും. കൂടുതൽ ഇഫക്റ്റ് കിട്ടാൻ വേണ്ടി പോളികോട്ടണിന്‍റെ ഷർട്ട് ഉപയോഗിക്കാം. ലൈറ്റ് കളർസ് ആകും ഈ പ്രായക്കാർക്ക് ചേരുക.

മുണ്ടിലെ പരീക്ഷണങ്ങൾ തീർന്നിട്ടില്ല. ലിനൻ തുണിയിൽ സിൽവർ ജറിയിലുള്ള കരയും ഉണ്ട്. ആവശ്യാനുസരണം സിങ്കിൾ മുണ്ടോ, ഡബിൾ മുണ്ടോ തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ പ്രൗഢിക്കായി ഒരു അംഗവസ്ത്രം കൂടി ഉപയോഗിക്കാം. മുണ്ടിന് മാച്ച് ആകുന്ന അംഗവസ്ത്രം തെരഞ്ഞെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ലിജി വർഗീസ്
ഫാഷൻ ഡിസൈനർ, തിരുവനന്തപുരം

അരുണ്‍ ടോം