x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പിന്‍റെ നഷ്ടങ്ങൾ

ടിജോ മാത്യു
Published: June 10, 2026 02:00 AM IST | Updated: June 10, 2026 02:00 AM IST

ഫിഫ ലോകകപ്പിന്‍റെ 23-ാം എഡിഷന്‍ കിക്കോഫിലേക്കുള്ളത് വെറും ഒരു ദിനം മാത്രം. ഫിഫ ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന മഹാരഥന്മാര്‍ ഏറെയുണ്ട്. ജോര്‍ജ് വിയയും അബേദി പെലെയും കഴിഞ്ഞാലും ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, റയാന്‍ ഗിഗ്‌സ്... ആ നിര നീളുന്നു.

►►ജോര്‍ജ് ബെസ്റ്റ്

മറഡോണ ഗുഡ്, പെലെ ബെറ്റര്‍, ജോര്‍ജ് ബെസ്റ്റ് എന്നൊരു നാടന്‍ ചൊല്ലുണ്ടായിരുന്നു അങ്ങ് വടക്കന്‍ അയര്‍ലന്‍ഡില്‍. നോര്‍ത്തേണ്‍ ഐറിഷുകാരുടെ ജീവിതാനന്ദത്തെ കളിക്കളത്തില്‍ കവിതയായി പകര്‍ത്തിയൊരാള്‍. അയാളെ അവര്‍ ഇതിഹാസങ്ങളുടെ ഇതിഹാസമായി വാഴ്ത്തി. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് 1999ല്‍ നൂറ്റാണ്ടിലെ യൂറോപ്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 11-ാമന്‍.

നൂറ്റാണ്ടിലെ മികച്ച ലോക കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ 16-ാമന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിംഗറായിരുന്നു ബെസ്റ്റ്. 1968ല്‍ ചുവന്ന ചെകുത്താന്മാരെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി. ആ വര്‍ഷം യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് വെരി ബെസ്റ്റായിരുന്നിട്ടും ലോകകപ്പ് അദ്ദേഹത്തിന് അന്യമായി.

►►സ്റ്റെഫാനോ

ലോകഫുട്‌ബോളിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ. അര്‍ജന്‍റീനയില്‍ ജനിച്ച് സ്വന്തം രാജ്യത്തിനും കൊളംബിയ, സ്‌പെയിന്‍ രാജ്യങ്ങള്‍ക്കുംവേണ്ടിയും കളത്തിലിറങ്ങിയിട്ടും സ്റ്റെഫാനോയ്ക്ക് ലോകകപ്പ് കളിക്കാനായില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സ്വര്‍ണത്തലമുടിയുള്ള അസ്ത്രമെന്ന് വിളിപ്പേരുണ്ടായിരുന്ന സ്റ്റെഫാനോ. ഒരേയൊരു തവണ മാത്രം ഫിഫ സൂപ്പര്‍ ബലോണ്‍ ദ്യോര്‍ നല്‍കിയപ്പോള്‍ ആ പുരസ്‌കാരം സ്റ്റെഫാനോയിലാണ് വന്നുചേര്‍ന്നത്.

റിവര്‍ പ്ലേറ്റ്, കൊളംബിയയിലെ മിലോനാരിയോസ് എന്നീ ക്ലബ്ബുകളില്‍ തുടങ്ങിയ സ്റ്റെഫാനോ 1953ല്‍ റയല്‍ മാഡ്രിഡിലെത്തി. റയലിനെ 50കളിലും 60കളിലും ലോകത്തിന്‍റെ നെറുകയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സ്റ്റെഫാനോയുടെ ബൂട്ടുകളാണ് സഹായിച്ചത്. എല്ലാം നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയ വിഡ്ഢിയെപ്പോലെ സ്റ്റെഫാനോയ്ക്ക് ലോകകപ്പ് ദുഃസ്വപ്നമായി.

►►റയാന്‍ ഗിഗ്‌സ്

1990 മുതല്‍ 2014വരെയുള്ള കരിയറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാത്രം കളിച്ച ഗിഗ്‌സ് ചുവന്ന ചെകുത്താന്മാരുടെ എക്കാലത്തെയും മികച്ച താരമാണ്. പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ എല്ലാ സീസണിലും ഗോള്‍ നേടിയ ഒരേയൊരു കളിക്കാരന്‍. ഏറ്റവും കൂടുതല്‍ (13) പ്രീമിയര്‍ ലീഗ് കിരീടം നേടിയതിന്‍റെ റിക്കാര്‍ഡ്. ഈ വെയില്‍സ് താരത്തിനു ലോകകപ്പ് കളിക്കാനായില്ല.

Tags : FIFA World Cup Losses George Best Stefano Ryan Giggs

Recent News

Corehub Up