x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പമ്പോ... എന്തൊരു സ്റ്റേഡിയം..!

ടെക്‌സസില്‍നിന്ന് ജി. രവീന്ദ്രന്‍ നായര്‍
Published: June 10, 2026 02:10 AM IST | Updated: June 10, 2026 02:10 AM IST

അദ്ഭുതരാജ്യമായാണ് ഭൂഗോളനിവാസികള്‍ അമേരിക്കയെ കാണുന്നത്; ഒരു വണ്ടര്‍ ലാന്‍ഡ്. അപ്പോള്‍ അവിടെ നടക്കുന്ന ഫിഫ ലോകകപ്പില്‍ വണ്ടര്‍ ഇല്ലെങ്കിലേ അദ്ഭുതമുള്ളൂ. ഡാളസിലെ അര്‍ലിംഗ്ടണ്ണിലുള്ള, 2026 ഫിഫ ലോകകപ്പിലെ സുപ്രധാന വേദിയായ എടി&ടി സ്റ്റേഡിയം സന്ദര്‍ശിച്ചു. ആദ്യ കാഴ്ചയില്‍ത്തന്നെ ‘അമ്പമ്പോ എന്തൊരു സ്റ്റേഡിയം' എന്ന മനസിലെ അദ്ഭുതം, ശബ്ദമായി എന്നില്‍നിന്നു പുറത്തുവന്നു.

2026 ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മഹാവേദിയാണ് എടി&ടി സ്റ്റേഡിയം. ഭൂഗോളത്തിലെ ഏറ്റവും ആധുനികവും വലിപ്പമേറിയതുമായ കായിക വേദികളില്‍ ഒന്ന്. ഈ ലോകകപ്പിലെ ഒമ്പത് മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകും. പ്രാഥമിക റൗണ്ടിലെ അഞ്ച്, റൗണ്ട് ഓഫ് 32ലെ രണ്ട്, പ്രീക്വാര്‍ട്ടറിലെ ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നടക്കുന്ന മത്സരങ്ങളുടെ കണക്ക്. 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നു നടക്കുന്ന ജപ്പാന്‍ x നെതര്‍ലന്‍ഡ്‌സ് ആണ് ഈ സ്റ്റേഡിയത്തിലെ ആദ്യ മത്സരം. 94,000 ആണ് സീറ്റിംഗ് കപ്പാസിറ്റി. അത് ഒരു ലക്ഷംവരെ ഉയര്‍ത്താന്‍ സാധിക്കും.

◄ മേല്‍ക്കൂര, വീഡിയോ വോള്‍

2007ല്‍ തുറന്ന ഈ സ്റ്റേഡിയത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത തുറക്കാനും അടയ്ക്കാനും സാധിക്കുന്ന മേല്‍ക്കൂരയാണ്. 12 മിനിറ്റിനുള്ളില്‍ ഇതു പൂര്‍ണമായി തുറക്കാനും അടയ്ക്കാനും സാധിക്കും. റൂഫിംഗ് അടച്ച് ശീതീകരിച്ച സ്റ്റേഡിയത്തില്‍ കളിനടത്താം. നിലവില്‍ അമേരിക്കയിലുള്ള അത്യുഷ്ണത്തില്‍നിന്ന് കാണികള്‍ക്കും കളിക്കാര്‍ക്കും ആശ്വാസമാകും ഈ സ്റ്റേഡിയം എന്നതില്‍ തര്‍ക്കമില്ല. 6,60,800 ചതുരശ്ര അടിയാണ് മേല്‍ക്കൂരയുടെ വലുപ്പം. സ്റ്റേഡിയവും പരിസരവും മൂന്നു ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിലെ മറ്റൊരാകര്‍ഷണം ഇതിന്‍റെ റൂഫില്‍നിന്നു താഴേക്കായി തൂക്കിയിട്ടിരിക്കുന്നതുപോലുള്ള ഹൈഡെഫിനിഷന്‍ വീഡിയോ വോള്‍ ആണ്. ഇതിന്‍റെ ഇരുഭാഗവും മത്സരങ്ങള്‍ തത്സമയം കാണിക്കുന്നു. ഇരു സൈഡുകളിലും വോള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ കായിക വീഡിയോ ഡിസ്‌പ്ലേകളില്‍ ഒന്നാണിത്. മാത്രമല്ല, ഉയര്‍ന്ന നിലവാരമുള്ള ശബ്ദ-ദൃശ്യ സൗകര്യങ്ങളുമുണ്ട്.

◄ കൗബോയ്‌സിന്‍റെ ഹോം

അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ (എന്‍എഫ്എല്‍) ഡാളസ് കൗബോയ്‌സ് ടീമിന്‍റെ ഹോം ഗ്രൗണ്ടാണിത്. അമേരിക്കന്‍ ടെലഫോണ്‍ ആന്‍ഡ് ടെലിക്രാഫ്റ്റ് കമ്പനിയാണ് (എടി&ടി) സ്റ്റേഡിയത്തിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. ഫിഫ നിയമം അനുസരിച്ച് സ്‌പോണ്‍സര്‍ഷിപ്പ് പേരുകള്‍ ലോകകപ്പ് മത്സരങ്ങളില്‍ ഉപയോഗിക്കില്ല. അതുകൊണ്ട് ലോകകപ്പില്‍ ഡാളസ് സ്റ്റേഡിയം എന്നാണ് ഇതറിയപ്പെടുക.

അമേരിക്കയിലെ രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും ഏറ്റവും വലിയ ടെലികോം കമ്പനിയാണ് എടി&ടി. ചൈന മൊബൈല്‍, വെറൈസണ്‍ എന്നിവയാണ് ആദ്യരണ്ടു സ്ഥാനക്കാര്‍. വെറൈസണില്‍ ജോലി ചെയ്യുന്ന മരുമകള്‍ രാജികാ വിജയനൊപ്പമായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള എന്‍റെ യാത്ര.

Tags : what a stadium FIFA World Cup Football

Recent News

Corehub Up