Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് തടയിടുന്നുണ്ടെങ്കിലും ഇന്നല്ലെങ്കിൽ നാളെ അതു നടക്കും. പ്രതീക്ഷകള്‍ ശരിയായ ട്രാക്കില്‍ എത്തിയിട്ടില്ലെങ്കിലും തങ്ങളുടെ തീവണ്ടി സ്പ്നങ്ങള്‍ ഒരു ദിവസം യാഥാര്‍ത്ഥ്യമാകും എന്നു തന്നെയാണ് ഇടുക്കിക്കാരുടെ പ്രതീക്ഷ.
കേരളത്തില്‍ തീവണ്ടി സര്‍വ്വീസ് ഇല്ലാത്ത രണ്ടു ജില്ലകളില്‍ ഒന്ന് ഇടുക്കിയാണ്. എന്നാല്‍ രാജ്യത്തെ തന്നെ ആദ്യത്തെ മോണോ റെയില്‍ സര്‍വ്വീസ് ഇടുക്കി ജില്ലയിലെ മൂന്നാറില്‍ ആയിരുന്നു എന്നത് പുതുതലമുറ കേട്ടിരിക്കുന്നത് അത്ഭുതങ്ങളോടെയാണ്. സമുദ്ര നിരപ്പില്‍ നിന്നും 1532 മീറ്റര്‍ ഉയരത്തിലും 5026 അടി മുകളിലും സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന മനോഹരിയായ മൂന്നാറിന്റെ മടിത്തട്ടില്‍ ഒരു തീവണ്ടി സര്‍വ്വീസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നു എന്ന് അറിയാത്തവരും നിരവധി പേരുണ്ട്.
പ്രകൃതിയുടെ താണ്ഡവത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാമാവശേഷമായ ഈ തീവണ്ടി സര്‍വ്വീസ് ടൂറിസം വികസനം ലക്ഷ്യമാക്കി പുനരാരംഭിക്കുവാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുവെങ്കിലും എന്നു യാഥാര്‍ത്ഥ്യമാകും എന്ന് ഉറപ്പു പറയാനാവാത്ത സാഹചര്യമാണുള്ളത്. ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിയര്‍പ്പില്‍ രൂപം കൊള്ളുകയും ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച മൂന്നാറിലെ മലനിരകളിലും മരങ്ങള്‍ക്കുമിടയിലൂടെ കുതിക്കുകയും ചെയ്തിരുന്ന തീവണ്ടി സംവിധാനം 1924 ലെ പ്രളയത്തില്‍ തകര്‍ന്നുവെങ്കിലും ഇന്നും ഓർമകൾ ചൂളംവിളിക്കുന്നു.
തീവണ്ടി സര്‍വ്വീസെന്ന ആശയം
ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തില്‍ മൂന്നാറിലെ മലനിരകളും മൊട്ടക്കുന്നുകളും തേയിലകൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവണ്ടി സര്‍വ്വീസ് നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുത്തത്. 1800 കളുടെ അവസാനങ്ങളിൽ മൂന്നാറിലെ തേയിലകൃഷി വന്‍ വിജയമായതോടെയാണ് ചരക്കു നീക്കങ്ങള്‍ക്കായി ഇത്തരത്തിലൊരു ആശയം ബ്രിട്ടീഷുകാരുടെ തലയില്‍ മുളയെടുത്തത്. തേയിലക്കൊളുന്ത് ഫാക്ടറികളിലെത്തിക്കുവാന് ആദ്യകാലഘട്ടത്ത് കന്നുകാലികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ കാലികളെ ഉപയോഗിച്ചുള്ള ചരക്കുനീക്കത്തിന് വലിയ പ്രതിസന്ധി നേരിട്ടതും ചരക്കുകള്‍ എത്തിക്കുന്നതിന് കാലതാമസം നേരിട്ടതുമാണ് ബ്രിട്ടീഷുകാര്‍ പകരം സംവിധാനം തേടാൻ ഇടയാക്കിയത്. അങ്ങനെ മൂന്നാറിൽ തീവണ്ടിയോടി.
ചരിത്രത്തിന്റെ പാളങ്ങളിലൂടെ
പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ പ്രദേശങ്ങള്‍ 1877 ലാണ് ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരൻ പാട്ട വ്യവസ്ഥയില്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ഇംഗ്ലീഷ് പ്ലാന്റര്‍ ആയിരുന്ന എ.എച്ച്.ഷാര്‍പ്പിന്റെ നേതൃത്വത്തില്‍ 1880 ല്‍ 50 ഏക്കര്‍ വരുന്ന സ്ഥലത്ത് തേയില കൃഷിക്ക് തുടക്കം കുറിച്ചു. 1895 ല്‍ ഫിന്‍ലേ മ്യുര് എന്ന കമ്പനി എത്തുകയും 33 എസ്റ്റേറ്റുകള്‍ രൂപീകരിച്ച് തേയില കൃഷി കൂടുതല്‍ വ്യാപകമാക്കുകയും ചെയ്തു.
1897 ല്‍ കണ്ണന് ദേവന് ഹില്‍സ് പ്രൊഡ്യൂസ് കമ്പനി രൂപീകരിച്ച് എസ്റ്റേറ്റുകളെ ഇതിനു കീഴിലാക്കുകയും ചെയ്തു. തേയിലകൊളുന്തുകള്‍ എസ്റ്റേറ്റുകളില്‍ നിന്ന് ശേഖരിച്ച് കാളവണ്ടിയില്‍ മൂന്നാറിലാണ് എത്തിച്ചിരുന്നത്. കാളവണ്ടിയില്‍ മൂന്നാറില്‍ എത്തിച്ചിരുന്നെങ്കിലും കൃത്യമായി പരിപാലിക്കേണ്ട തേയില കൊളുന്തിലകള്‍ കേടുപാടു കൂടാതെ സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഇതോടെയാണ് ചരക്കുമാര്ഗ്ഗം സുഗമമാക്കാനുള്ള വഴികള്‍ കമ്പനി അധികൃതര്‍ തേടിയത്.
ഇക്കാലത്താണ് എസ്റ്റേറ്റുകളെ പരസ്പരം ബന്ധിക്കുന്ന റോഡുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇതിനായി കൂടുതല്‍ തൊഴിലാളികളെ തമിഴ്നാടില്‍ നിന്ന് എത്തിക്കുകയും ചെയ്തു. തീവണ്ടിയുടെ ആശയം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ പണികള്‍ അതിവേഗം ആരംഭിക്കുകയും ചെയ്തു. റെയില്‍വേ പാതയുടെ സര്‍വ്വേ പണികള്‍ ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി അംഗീകാരം നല്‍കിയതോടെ മൂന്നാറിലെ മലമുകള്‍ തീവണ്ടിയെ എതിരേല്ക്കാനൊരുങ്ങുകയായിരുന്നു.
വിജയം തെളിഞ്ഞ നിര്‍മാണ വൈദഗ്ധ്യം
45 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകാരം ലഭിച്ചതോടെ പണികള്‍ ദ്രുതഗതിയിലായി. ഒരു പാളത്തില്‍ മാത്രമായി ഓടുന്ന മോണോ റെയില്‍ ആയിരുന്നു ആദ്യം നിര്‍മ്മിച്ചത്. ഒരു വശത്ത് റെയിലും മറുവശത്ത് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച വലിയ ചക്രവുമുള്ള മോണോ റെയില്‍ കാളകളെയും കുതിരകളെയും കൊണ്ടാണ് വലിപ്പിച്ചിരുന്നത്.
ഇംഗ്ലണ്ടിൽനിന്നു കാളകളും
ബ്രിട്ടീഷുകാരനായ ഇ.ജെ. ഇവിംഗ് കണ്ടുപിടിച്ച ഇവിംഗ് മാതൃകയിലുള്ള നിര്‍മ്മാണമായിരുന്നു ഇതിനായി അവലംബിച്ചത്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്ന് 500 കാളകളെയാണ് മൂന്നാറില്‍ എത്തിച്ചത്. സഹായത്തിനായ രണ്ടു വെറ്ററിനറി സര്ജന്മാരെയും കൊണ്ടുവന്നു. രണ്ടു വര്‍ഷം കൊണ്ട് റെയില്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നാര്‍ മുതല്‍ ടോപ്പ് സ്റ്റേഷന് വരെ നീളുന്ന പാതയായിരുന്നു ഇത്. മൂന്നാറിലായിരുന്നു പ്രധാന സ്റ്റേഷന്. മാട്ടുപ്പെട്ടിയിലും, പാലാറുമായിരുന്നു മറ്റു സ്റ്റേഷനുകള്‍. ടോപ്പ് സ്റ്റേഷനില്‍ നിന്നും ചരക്കുകള്‍ റോപ്പ് വേ വഴിയായി മലയടിവാരത്തിലുള്ള കോട്ടക്കുടിയില് എത്തിച്ച് റോഡുമാര്‍ഗ്ഗം തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലും ഇവിടെ നിന്ന് തൂത്തുക്കുടിയിലെ തുറമുഖത്തും എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് തേയില കയറ്റി അയയ്ക്കാനായിരുന്നു തീരുമാനം. പണികള്‍ പൂര്‍ത്തിയായതോടെ 1902 ല്‍ മോണോ റെയില്‍ ആദ്യ സര്‍വ്വീസ് നടത്തുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ ആയി ഇത് മാറുകയും ചെയ്തു. പ്രമുഖ മെട്രോ നഗരങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത പെരുമയായിരുന്നു ഇതോടെ മൂന്നാറിന് ലഭിച്ചത്.
1908 ൽ നാരോഗേജ്
മോണോ റെയിലിന്റെ വിജയം ഇംഗ്ലീഷുകാരെ കൂടുതല്‍ ആവേശം കൊള്ളിച്ചു. കുറച്ചു കൂടി വേഗത്തിലുള്ള ചരക്കു നീക്കത്തിന്റെ സാധ്യതകള്‍ അവര്‍ ആരാഞ്ഞു. അത് എത്തി നിന്നത് ആവി എന്ജിന് കൊണ്ട് ഓടുന്ന തീവണ്ടിയിലായിരുന്നു. മോണോ റെയില്‍ സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വന്‍നഗരങ്ങളിലും നിരപ്പായ പ്രദേശങ്ങളിലും ഓടിയിരുന്ന ആവി എഞ്ചിന് കൊണ്ട് ഓടുന്ന തീവണ്ടി മൂന്നാറില്‍ എത്തിക്കുക എന്നത് അത്രയും എളുപ്പമായിരുന്നില്ല. നിര്‍മാണ ഉപകരണങ്ങള്‍ മൂന്നാറില്‍ എത്തിക്കുക എന്നതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പുതിയ റോഡുകള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ സാമഗ്രികള്‍ മൂന്നാറില്‍ എത്തിച്ചു. ടണ്‍ കണക്കിന് ഇരുമ്പായിരുന്നു ഇതിന് വേണ്ടിയിരുന്നത്. ഇതും ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തു.
ആയിരക്കണക്കിന് തൊഴിലാളികളെയാണ് നിയോഗിച്ചത്. നേരത്തേ നിര്‍മ്മിച്ച മോണോ റെയില്‍ പാത തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. റെയില്‍വേ ട്രാക്ക് പുനര്‍ നിര്‍മ്മിച്ചു. ഒറ്റ പാളം നാരോ ഗേജ് പാതയ്ക്കുള്ള രണ്ടു പാളമായി മാറി. രണ്ടടി വീതിയുള്ള പാളമായിരുന്നു നിര്‍മ്മിച്ചിരുന്നത്. മലനിരകളും പുഴകളും വനപ്രദേശങ്ങളും ഉള്‍പ്പെട്ട മേഖലയിലൂടെയുള്ള ട്രാക്ക് നിര്‍മ്മാണം അതീവ ദുഷ്കരം തന്നെയായിരുന്നു. പലയിടത്തും കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം പാലം നിര്‍മ്മിച്ചു. പ്രതികൂലകാലാവസ്ഥയും വെല്ലുവിളിയായി. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും കമ്പനി ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യവും തൊഴിലാളികളുടെ കഠിനാധ്വാനവും അതിജീവിച്ചു. 1908 ല്‍ നാരോഗേജ് ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യ ചൂളം വിളിയുയര്‍ന്നു. കുണ്ടള വാലി റെയില്‍ സര്‍വ്വീസ് എന്ന് പേരു നല്‍കുകയും ചെയ്തു.
എല്ലാം തകര്‍ത്തെറിഞ്ഞ 1924 ലെ പ്രളയം
മൂന്നാറിന്റെ ചരിത്രത്തില്‍ എന്നും വേദനിക്കുന്ന മുറിപ്പാടായി നില്‍ക്കുന്നതാണ് 1924 ലെ മഹാപ്രളയം. ജൂലൈ മാസം പകുതിയോടെ പെയ്തു തുടങ്ങിയ പേമാരി മൂന്നാഴ്ചയോളമാണ് തുടര്‍ന്നത്. ഇതോടെ എസ്റ്റേറ്റുകള്‍ പലതും വെള്ളത്തിനടിയിലായി. മൂന്നാര്‍ ടൗണ്‍ തന്നെ മുങ്ങിപ്പോയി. കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. പാലങ്ങള്‍ ഒഴുകിപ്പോയി. മണ്ണിടിഞ്ഞു വീണ് റോഡുകള്‍ ഇല്ലാതായി. നിര്‍മ്മാണ വൈദഗ്്ധ്യത്തിന്റെ തലയെടുപ്പുമായി നിന്നിരുന്ന കുണ്ടളവാലി ട്രെയിന്‍ സര്‍വ്വീസ് തകര്‍ന്നു തരിപ്പണമായി. മൂന്നാറിലെ പ്രധാന സ്റ്റേഷന് ആയിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നു റെയില്‍വേപ്പാലം തകര്‍ന്നടിഞ്ഞു. നിരവധി സ്ഥലങ്ങളില്‍ ട്രാക്കുകള്‍ മണ്ണിനടിയിലായി. പലയിടത്തും ഒഴുകിപ്പോയി. അത്തരമൊരു ട്രെയിൻസർവീസ് അവിടെ ഉണ്ടായിരുന്നു എന്നു പോലും ചിന്തിക്കാനാവാത്ത വിധത്തിലുള്ള തീവ്രതയായിരുന്നു പ്രളയത്തിന്.
ശേഷിപ്പുകള്‍
തീവണ്ടിയുടെ പ്രധാന സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇന്ന് കണ്ണന് ദേവന് പ്ലാന്റേഷന് കമ്പനിയുടെ റീജണല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നു. നൂറ്റാണ്ടു പിന്നിട്ടെങ്കിലും യാതൊരു കേടുപാടും കൂടാതെ മൂന്നാര്‍ ടൗണിന്റെ ഒത്തനടുക്കു തന്നെയാണ് ഈ കെട്ടിടം നിലകൊള്ളുന്നത്.
കേരള തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ടോപ്പ് സ്റ്റേഷനില്‍ നിര്‍മ്മിച്ച് പ്ലാറ്റ്ഫോം ഇന്നും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ അധീനതയിലുള്ള റ്റീ മ്യൂസിയത്തില്‍ അന്നത്തെ തീവണ്ടിയുടെ ചക്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ട്രാക്കിന്റെയും ഗേറ്റുകളുടെയും ഇരുമ്പുകള്‍ പല നിര്‍മ്മാണങ്ങള്‍ക്കായും ഉപയോഗിച്ചു. കെ.ഡി.എച്ച്.പി ഓഫീസിന്റെ മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള ഗേറ്റ് റെയില്‍വേയുടെ ഇരുമ്പുഭാഗങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. പലയിടത്തുനിന്നും ലഭിച്ച ട്രാക്കിന്റെ ഇരുമ്പു ഭാഗങ്ങള്‍ ഇലക്ട്രിക്ക് പോസ്റ്റിനായി ഉപയോഗിക്കുകയും ചെയ്തു.
കാലത്തിന്റെ കൈയൊപ്പ്
മൂന്നാറിലെ കുണ്ടള വാലി റെയില്‍ സര്‍വ്വീസിന്റെ ചരിത്രം വരും തലമുറ അറിയുന്നതിന് അധികം അടയാളപ്പെടുത്തലുകള്‍ ഒന്നും ഇല്ലെങ്കിലും റെയില്‍വേയുടെ ചരിത്രമുറങ്ങുന്ന ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിന് കാരണമായ റോയല്‍ സ്റ്റുഡിയോയോട് മൂന്നാര്‍ ഒത്തിരിയേറെ കടപ്പെട്ടിരിക്കുന്നു. റോയല്‍ സ്റ്റുഡിയോയുടെ ചിത്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു തീവണ്ടി ഉണ്ടായിരുന്നത് നാം ഓര്‍ത്തെടുക്കേണ്ടത് ഭാവനയില്‍ നിന്നാകുമായിരുന്നു. കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കമ്പനി അധികാരികള്‍ തൂത്തുക്കുടിയില്‍ നിന്നു മൂന്നാറിലേക്ക് കൊണ്ടു വന്ന പരംജ്യോതി നായിഡുവും കുടുംബവുമായിരുന്നു കഥ പറയുന്ന ചിത്രങ്ങള്‍ മൂന്നാറിന്റെ ചരിത്രത്തിനു സമ്മാനിച്ചത്. തീവണ്ടിയുടേതെന്നു പറയാവുന്ന എല്ലാ ചിത്രങ്ങളും കാലത്തിനു സമ്മാനിച്ചത് റോയല്‍ സ്റ്റുഡിയോ തന്നെയായിരുന്നു. ഇതു കൂടാതെ പ്രളയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പിന്‍തലമുറയ്ക്ക് കാട്ടിത്തന്നതും റോയല്‍ സ്റ്റുഡിയോയുടെ ചിത്രങ്ങളാണ്. ഇന്ന് റോയല്‍ സ്റ്റുഡിയോ നിലവില്‍ ഇല്ലെങ്കിലും അവര്‍ സമ്മാനിച്ച ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലും മ്യൂസിയത്തിലുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്.
പുനര്‍നിര്‍മ്മാണം
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ തീവണ്ടി സര്‍വ്വീസിനു പുനര്‍ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത് ചരിത്രകാരന്മാര്ക്കും ടൂറിസം മേഖലയ്ക്കും ഒരുപാട് സന്തോഷം പകരുന്ന കാര്യമാണ്.
പദ്ധതി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിശോധനകള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടക്കുകയും ചെയ്തു. മുമ്പ് ട്രെയിന്‍ ഓടിയിരുന്ന പാതകള്‍ കണ്ടെത്തുന്നതിനും അതിന്റെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള പരിശോധനകളാണ് നടന്നത്.
മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ഈ പരിശോധനാ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറും. റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ധരും മൂന്നാറിലെത്തി പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ പാതയായിരിക്കും നിര്‍മ്മിക്കുക. പരീക്ഷണം വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയിടയിലൂടെ വീണ്ടും തീവണ്ടി കൂകിപ്പായും. ജില്ലാ ടൂറിസം വകുപ്പിന്റെ ആശയമാണ് മൂന്നാറില്‍ വീണ്ടും ട്രെയിന്‍ എന്ന ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.
ട്രെയിന്‍ ഓടുന്ന പാത ഇപ്പോള്‍ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശത്തിലാണുള്ളത്. ഈ പാത വിട്ടുകിട്ടുന്നതിനായി കമ്പനിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പഴയ റെയില്‍വേ പാതയുടെ പദ്ധതി രേഖയും ചിലവും അടുത്ത ഘട്ടത്തില്‍ കണക്കിലെടുക്കും. ലോക പൈതൃകപദ്ധയില്‍ ഇടം പിടിച്ചിട്ടുള്ള നാരോ ഗേജ് ആവി എന്ജിന് മാതൃകയിലായിരിക്കും നിര്‍ദിഷ്ട റെയിവേ സര്‍വ്വീസ് നിര്‍മ്മിക്കുക.
ചരിത്രത്തിന്റെ വിസ്മൃതിയിലേക്കാണ്ട തീവണ്ടി വീണ്ടും കൂകിപ്പാഞ്ഞു തുടങ്ങിയാല്‍ അത് മൂന്നാറിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാകും.
നിഗേഷ് ഐസക്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top