Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന്ന കരുതൽ... വീൽ ചെയറിന്റെ ചക്രം തിരിയുന്പോൾ പൂക്കൾ വിരിയുന്ന കാഴ്ച... മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്റെ കഥ..
തിരക്കേറിയ നഗരത്തിന്റെ തിക്കുമുട്ടലുകൾക്കിടയിൽനിന്ന് ഒരു ആശ്വാസം കിട്ടിയതുപോലെയാണ് ഹോം ഗാർഡൻ എന്ന നഴ്സറിയിലേക്കു കയറിയപ്പോൾ തോന്നിയത്. ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ ഹോം ഗാർഡന്റെ മുറ്റത്തേക്കു കയറുന്പോൾ തന്നെ കണ്ണിന് ഒരു സുഖം. ഒരു പൂന്തോട്ടമൊരുക്കാനുള്ള എന്തും കോട്ടയം നഗരമധ്യത്തിലെ ഈ നഴ്സറിയിൽ ലഭിക്കും. കുട്ടികൾക്ക് ഒന്നുരണ്ടു ചെടിച്ചട്ടി വാങ്ങുകയെന്നതായിരുന്നു ഉദ്ദേശ്യം.
നഴ്സറിയുടെ ഉടമ സേറ ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു. ചെറിയ ചെടിച്ചട്ടികൾ തെരയുന്നതിനിടയിലാണ് അലങ്കാരച്ചെടികൾ വച്ച ചെറിയ ചില ചട്ടികൾ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്തു കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ സേറ ചേച്ചിയുടെ ശബ്ദം: ‘അതു തൊമ്മുവിന്റെ പൂക്കളാണ്! തൊമ്മു ഒരുക്കിയതാണ് അവയൊക്കെ’. അതോടെ ആകാംക്ഷയായി, ആരാണ് ഈ തൊമ്മു? എന്റെ ചോദ്യത്തിനു സേറ ചേച്ചിയുടെ മറുപടി കേട്ടപ്പോൾ തോന്നി തൊമ്മുവിനെ കാണണം.
തിരിയുന്ന വീൽചെയർ
ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്നു തൊമ്മു ഞങ്ങൾക്കായി വീട്ടിൽനിന്ന് ഇവിടെ എത്തിയിട്ടുണ്ട്. ചെടികൾക്കിടയിലൂടെ നടന്നുകയറുന്പോൾ ആദ്യം കണ്ണിൽ തടഞ്ഞത് ഒരു വീൽചെയറിന്റെ ചക്രങ്ങളാണ്. നിരത്തിവച്ച ചെടിച്ചട്ടികൾക്കിടയിലൂടെ മെല്ലെ തിരിയുകയാണ് ആ വീൽചെയർ. ചെടികളുടെ തലപ്പിൽ തലോടിയും അവയെ നനച്ചും അതിലൊരാൾ.
‘ഇതാണോ നമ്മുടെ തൊമ്മു?...’ ചോദ്യം കേട്ടതും വീൽചെയറിൽ ഇരുന്ന ഈ കൗമാരക്കാരൻ മുഖമുയർത്തി ചിരിച്ചു. ചുറ്റും വിടർന്നു നിൽക്കുന്ന പൂക്കളെക്കാൾ ഭംഗിയുള്ള ചിരി. തൊമ്മു എന്ന തോമസ് മാത്യുവിന്റെ ഈ ചിരിയാണ് ഈ നഴ്സറിയുടെ സൗന്ദര്യം. തൊമ്മുവിന്റെ കഥ കേൾക്കാൻ ഞങ്ങളൊരുങ്ങി. വീൽചെയറിന്റെ ചക്രമുരുളുന്പോൾ പൂക്കൾ വിരിയുന്ന കഥ, വീട്ടിൽ വളർത്തുന്ന നൂറോളം കോഴികളെ പരിപാലിക്കുന്ന കഥ, വീട്ടിലെ നാടൻ മുട്ട വില്പനയുടെ കഥ, കുസൃതിക്കുടുക്കയായ കുഞ്ഞനുജൻ താരിക്കിന്റെ അധ്യാപകനായ കഥ...
മണ്ണിൽ വിരിഞ്ഞ ടേബിൾ!
തൊമ്മുവിന്റെ കഥ കേട്ടാൽ നിങ്ങളുടെ മനസിലും ഒരായിരം നിറമുള്ള പൂക്കൾ വിരിയും. മുള്ളുകൾ കുത്തിനോവിക്കുന്പോഴും ഞെരിഞ്ഞുപോവാതെ കരുത്തോടെ വിടർന്നു നിൽക്കുന്ന പൂവാണ് ഈ ജീവിതം. വീൽചെയറിൽ ഉറച്ചിരിക്കാൻ പ്രയാസപ്പെടുന്ന തൊമ്മുവിനോടു ചേർന്നിരുന്നുകൊണ്ട് മാതാപിതാക്കളായ മാത്യു തോമസും സേറ മാത്യുവും അവന്റെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.
കുറച്ചുനാൾ മുന്‍പുവരെ കോട്ടയം പുല്ലരിക്കുന്ന് വട്ടശേരിൽ വീടിന്റെ ഡൈനിംഗ് ഹാളിലേക്കു കയറിച്ചെല്ലുന്ന അതിഥികൾ അന്പരക്കുമായിരുന്നു. കാരണം സാധാരണ പലരും പൂക്കളും വിലയേറിയ പാത്രങ്ങളുമൊക്കെ നിരത്തിയാണ് ഡൈനിംഗ് ടേബിൾ അലങ്കരിക്കുന്നത്. എന്നാൽ, വട്ടശേരിൽ വീടിന്റെ ഡൈനിംഗ് ടേബിളിന്റെ അലങ്കാരം കൂന കൂട്ടിയിരുന്ന കല്ലും ചെളിയും നിറഞ്ഞ മണ്ണ് ആയിരുന്നു! വീടിനുള്ളിലൂടെ തന്റെ ചക്രക്കസേര ഉരുട്ടിയെത്തുന്ന തൊമ്മുവിനു മണ്ണുനിറച്ചു ചെടികൾ നട്ടുപിടിക്കാനുള്ള സൗകര്യത്തിനായിരുന്നു ഈ മാതാപിതാക്കൾ ടേബിളിൽ മണ്ണുനിറച്ചു നൽകിയത്.
മണ്ണിനെ തൊട്ട ചക്രങ്ങൾ
യാതൊരു കുഴപ്പവുമില്ലാതെ ഓടിച്ചാടി നടക്കുന്ന നമ്മുടെ കുട്ടികളിൽ പലരും ഇന്നു മണ്ണ് എന്നു കേൾക്കുന്പോഴേ മുഖം ചുളിക്കും. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും കാലഘട്ടത്തിൽ മണ്ണിന്റെ മണവും ഗുണവുമൊന്നും അവരിൽ പലരും തിരിച്ചറിയുന്നതേയില്ല. മക്കളെ മണ്ണിനോട് അടുപ്പിക്കാൻ മാതാപിതാക്കളും മറന്നുപോകുന്നു. അവിടെയാണ് തൊമ്മുവിന്റെ ഡൈനിംഗ് ടേബിൾ വേറിട്ട കാഴ്ചയാകുന്നത്.
വീൽ ചെയറിൽ ആയിരുന്നിട്ടും മണ്ണിനോടും ചെടികളോടുമുള്ള അവന്റെ പ്രണയത്തിനു നേർക്കു കണ്ണടയ്ക്കാൻ അവർക്കു കഴിയുമായിരുന്നില്ല, ഡൈനിംഗ് ടേബിളിൽ മാത്രമല്ല വീട്ടിൽ എവിടെയും അവനുവേണ്ടി മണ്ണും ചെടിയും നിറയ്ക്കാൻ അവർ ഒരുക്കമായിരുന്നു.
ചെറിയ ചെടിച്ചട്ടികളിൽ നിറച്ച മണ്ണിൽ ചെടികൾ മുളച്ചുവരുന്നതു കാണുന്പോൾ അവന്റെ പുഞ്ചിരി കൂടുതൽ ഭംഗിയുള്ളതായി മാറുന്നതായി ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ചെടികളും പച്ചക്കറികളും വിത്തുകളുമൊക്കെ നിറഞ്ഞ വലിയൊരു പൂന്തോട്ടമായി പതിയെ പതിയെ വീട് മാറുകയായിരുന്നു. വീൽചെയറിലേക്ക് ഒതുങ്ങാൻ തയാറല്ലാത്ത ഒരു മനസായിരുന്നു തൊമ്മുവിന്റെ കരുത്ത്. ചെടികൾക്കിടയിലൂടെ മാത്രമല്ല അവന്റെ വിശാലമായ കോഴിക്കൂടുകൾക്ക് അരികിലേക്കും ആ വീൽചെയർ ഉരുണ്ടു.
ഇന്നു വീട്ടിൽ വിവിധതരം നൂറിലേറെ കോഴികളുണ്ട്. തൊമ്മുവിന്റെ മേൽനോട്ടം അവിടെയും എത്തി. നാടൻ മുട്ട തേടി നാട്ടുകാർ വീട്ടിലേക്ക് എത്തിത്തുടങ്ങിയതോടെ മുട്ടവില്പനയുടെ ചുമതലയും തൊമ്മു ഏറ്റെടുത്തു. ഇതിനൊക്കെ ഇടയിൽ സ്വന്തം പഠനം. കൂടാതെ അനുജൻ താരിക്കിനെ പഠിപ്പിക്കണം... ചെടികളെ പരിപാലിക്കാനും പച്ചക്കറി വളർത്താനും കോഴികളെ നോക്കാനുമൊക്കെ തൊമ്മു എന്ന പതിനെട്ടുകാരന്റെ കൂട്ട് രണ്ടാം ക്ലാസുകാരൻ താരിക്ക് ആണ്.
വേദനകൾ ആരുമറിയില്ല!
വീൽചെയറിൽനിന്നു തനിയെ എഴുന്നേറ്റ് ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും ജീവിതം ഈ ചക്രക്കസേരയിൽ ഒതുങ്ങാനുള്ളതല്ലെന്ന തൊമ്മുവിന്റെ തീരുമാനവും മണ്ണിനോടുള്ള സ്നേഹവുമാണ് ചെടികളായും പൂക്കളായുമൊക്കെ അവനു ചുറ്റും വിരിയുന്നത്. കുട്ടികളിൽ ജന്മനാ അപൂർവമായി കാണപ്പെടുന്ന സ്പൈന ബൈഫിഡ (Spina bifida) എന്ന പ്രശ്നമാണ് തൊമ്മുവിന്റെ ജീവിതത്തെ വീൽചെയറിൽ എത്തിച്ചത്. നട്ടെല്ലും സ്പൈനൽ കോഡും ശരിയായ രീതിയിൽ വികാസം പ്രാപിക്കാത്തതിനാൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണിത്. നട്ടെല്ലിനു സമീപം മുഴയും തലച്ചോറിലേക്കുള്ള നാഡികളും മറ്റും അതിനുള്ളിൽ കുരുങ്ങിയ സ്ഥിതിയുമാണ് പലരിലും കാണുന്നത്.
സങ്കീർണ ശസ്ത്രക്രിയയാണ് ഇതിനു പലപ്പോഴും ഡോക്ടർമാർ നിർദേശിക്കുന്ന പരിഹാരം. എന്നാൽ, അത് എല്ലാവരിലും വിജയം കാണണമെന്നില്ല. പാളിപ്പോയാൽ അരയ്ക്കു താഴേക്കുള്ള ചലനശേഷി പൂർണമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ചെറുപ്പത്തിൽ പ്രശ്നം തിരിച്ചറിഞ്ഞപ്പോൾ മുതൽ തൊമ്മുവിനെ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഡോക്ടർമാരെ കാണിച്ചിരുന്നു. വെല്ലൂരിലും ചികിത്സ നടത്തി. ശസ്ത്രക്രിയ സാഹസികമായതിനാൽ തത്കാലം ഇങ്ങനെ തന്നെ മുന്നോട്ടുപോകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. എങ്കിലും സ്പൈനൽ കോഡുമായി ബന്ധപ്പെട്ടു ലോകത്തു നടക്കുന്ന ഗവേഷണങ്ങൾ വിജയം കണ്ടാൽ ഒരിക്കൽ തൊമ്മു നടക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.
പുഞ്ചിരി തോൽക്കില്ല
പത്താം ക്ലാസ് പരീക്ഷയ്ക്കായി വീൽ ചെയറിൽ ഏറെ സമയം ഇരുന്നു ചെലവഴിച്ചതു തൊമ്മുവിനു സമ്മാനിച്ചത് ഒരു മുറിവായിരുന്നു. അരയ്ക്കു താഴേക്കു സ്പർശനശേഷി അല്പം കുറവായതിനാൽ മുറിവുണ്ടായത് ആദ്യം ശ്രദ്ധയിൽപ്പെട്ടതുമില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ കുറെനേരം വീൽചെയറിൽ ഇരുന്നുകഴിയുന്പോൾ വേദന കൂടും. ഇരുന്ന് ഓണ്‍ലൈൻ ക്ലാസ് കൂടാനുള്ള ശാരീരിക ബുദ്ധിമുട്ടു മൂലം തന്റെ സൗകര്യമനുസരിച്ചു പഠിക്കാൻ ഓപ്പണ്‍ സ്കൂളിൽ കൊമേഴ്സ് കോഴ്സിനു ചേർന്നിരിക്കുകയാണ് തൊമ്മു.
ഈ വേദനകൾക്കൊന്നും തൊമ്മുവിന്റെ പുഞ്ചിരിയെ തോൽപിക്കാനായിട്ടില്ല. എപ്പോഴും അരികിൽ സഹായത്തിന് ആരെങ്കിലും വേണമെങ്കിലും പത്താം ക്ലാസ് വരെ കോട്ടയം ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ പോയിത്തന്നെ പഠിച്ചു. ഷേർളി എന്ന ആയയും അവരില്ലാത്തപ്പോൾ അമ്മയും തൊമ്മുവിനു സ്കൂളിൽ കൂട്ടിരുന്നു. സ്കൂളിൽ ശാസ്ത്രപ്രദർശനത്തിൽ ഓർഗാനിക് കന്പോസ്റ്റിംഗിന്റെ വർക്കിംഗ് മോഡൽ അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയതോടെയാണ് മണ്ണും കൃഷിയുമൊക്കെ തൊമ്മുവിന്റെ കൂട്ടുകാരായി മാറിയത്. പിതാവ് മാത്യു തോമസിന്റെ സഹായത്തോടെയായിരുന്നു ഈ വർക്കിംഗ് മോഡൽ തയാറാക്കിയത്.
കോട്ടയത്ത് മധ്യകേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനം ശാലോം തുടങ്ങിയത് മാത്യു തോമസ് ആയിരുന്നു. 1991ൽ ഒരു എസ്ടിഡി ബൂത്തും ഫോട്ടോസ്റ്റാറ്റ് മെഷീനുമായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായി വളർന്നത്. കൃഷി രക്തത്തിലുള്ളതാണെന്നു മാത്യു തോമസ് പറയുന്നു, സ്വദേശമായ പത്തനംതിട്ട മല്ലപ്പള്ളിയിൽ റബർ, കാപ്പി, പച്ചക്കറി കൃഷിയൊക്കെയുണ്ട്. ഓർഗാനിക് രീതിയിലാണ് കൃഷി.
നഴ്സറിയായ ഹോം ഗാർഡന്റെ മേൽനോട്ടം സേറയ്ക്കാണ്. വരുമാനത്തേക്കാൾ ചെടി പരിപാലനത്തിൽ തൊമ്മുവിന്റെയും താരിക്കിന്റെയും പങ്കാളിത്തവും സന്തോഷവും കാണുന്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനമെന്ന് ഈ ദന്പതികൾ പറയുന്നു. കാരണം, ഈ നഴ്സറിയിലെയും വീട്ടിലെയും ഓരോ ചെടിയും തൊമ്മുവിന്റെ സ്നേഹം തൊട്ടറിഞ്ഞിട്ടുണ്ട്. തൊമ്മുവുമായി സംസാരിച്ചതിനു ശേഷം ഇറങ്ങുന്പോൾ ഞങ്ങൾക്കും തോന്നി, പ്രചോദനത്തിനു പേരിട്ടാൽ അതിലൊന്നു തൊമ്മു എന്നായിരിക്കും.
ജോണ്സണ് പൂവന്തുരുത്ത്
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വ
ഉയിർപ്പ് ജീവന്റെ പെരുന്നാൾ
യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല
അനുകമ്പയുടെ രാജവീഥികള്‍
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയി
ഗിരിജയുടെയും കൂട്ടരുടെയും മാസ് എൻട്രി
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു
സഹാറയിലെ അമ്മമാർ
അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോ
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വ
ഉയിർപ്പ് ജീവന്റെ പെരുന്നാൾ
യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല
അനുകമ്പയുടെ രാജവീഥികള്‍
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയി
ഗിരിജയുടെയും കൂട്ടരുടെയും മാസ് എൻട്രി
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു
സഹാറയിലെ അമ്മമാർ
അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോ
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
Latest News
ഡാർക് നെറ്റിൽ ഓർഡർ ചെയ്ത് എൽഎസ്ഡി കച്ചവടം; പിടിയിൽ
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
കോൽക്കത്തയുടെ ബോൾട്ടിളക്കി; മുംബൈയ്ക്കു 10 റൺസ് ജയം
സെർജിയോ റാമോസിന് കോവിഡ്
Latest News
ഡാർക് നെറ്റിൽ ഓർഡർ ചെയ്ത് എൽഎസ്ഡി കച്ചവടം; പിടിയിൽ
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
കോൽക്കത്തയുടെ ബോൾട്ടിളക്കി; മുംബൈയ്ക്കു 10 റൺസ് ജയം
സെർജിയോ റാമോസിന് കോവിഡ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top