Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എല്ലാ തൊഴിലും ആദരണീയമാകുന്പോൾ
മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ചെറുപ്പക്കാരൻ 1893-ൽ സൗത്ത് ആഫ്രിക്കയിലെത്തുന്പോൾ അന്ന് അദ്ദേഹത്തിന് ഇരുപത്തിമൂന്നു വയസ്. വേഷവിധാനം സായിപ്പിന്റേതുതന്നെ. ജോലി അഭിഭാഷക വൃത്തിയും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽനിന്നു നിയമബിരുദം നേടിയിരുന്നതുകൊണ്ടു സായിപ്പിന്റെ രീതികളൊക്കെ അദ്ദേഹത്തിനു നല്ല വശമായിരുന്നു.
താമസം തനിച്ചായിരുന്നതുകൊണ്ടു വല്ലപ്പോഴും ജോലിസ്ഥലത്തിനടുത്തുള്ള ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റിൽ അദ്ദേഹം പോവുക പതിവായിരുന്നു. അപ്പോൾ അവിടത്തെ ഒരു നിത്യസന്ദർശകനായിരുന്നു ജർമൻകാരനായ ഹെർമൻ കല്ലൻബാക്ക് (1871-1945). ആർക്കിടെക്ട് ആയിരുന്ന അദ്ദേഹം അതിവേഗം ബാരിസ്റ്റർ ഗാന്ധിയുടെ ആത്മാർഥ സുഹൃത്തായി. ബാരിസ്റ്ററായ ഗാന്ധി അതിവേഗം മഹാത്മാഗാന്ധിയായി മാറുമെന്ന് അറിഞ്ഞതുകൊണ്ടോ പ്രതീക്ഷിച്ചുകൊണ്ടോ ആയിരുന്നില്ല കല്ലൻബാക്ക് ഗാന്ധിജിയുടെ സുഹൃത്തായത്. ഗാന്ധിജിയുടെ ചില ആശയങ്ങളും ആദർശങ്ങളും കല്ലൻബാക്കിന് ഇഷ്ടമായി. അതുതന്നെ കാരണം.
ലളിതജീവിതം എന്ന ഗാന്ധിജിയുടെ ആദർശമാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടത്. അതുപോലെ, അക്രമരഹിതമായ മാർഗങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്നുള്ള ഗാന്ധിജിയുടെ ദൃഢനിശ്ചയവും. സൗത്ത് ആഫ്രിക്കയിലെ വർണവിവേചനത്തിനിരയായ ഇന്ത്യക്കാരെ സഹായിക്കുവാൻ ഗാന്ധിജി കച്ചകെട്ടിയിറങ്ങിയപ്പോൾ കല്ലൻബാക്ക് കൂടെയുണ്ടായിരുന്നു.
1904-ൽ ആയിരുന്നു ഗാന്ധിജിയും കല്ലൻബാക്കും സുഹൃത്തുക്കളാകുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അവരുടെ പ്രവർത്തനങ്ങൾ ഒരുമിച്ചായിരുന്നു. അങ്ങനെയാണു ഗാന്ധിജി ആശ്രമം സ്ഥാപിക്കണമെന്ന ആശയം അവതരിപ്പിച്ചപ്പോൾ അതിനുവേണ്ടി ആയിരം ഏക്കർ സ്ഥലം ജൊഹാനസ്ബർഗിനടുത്തു കല്ലൻബാക്ക് ദാനം ചെയ്തത്. 1910-ൽ ആയിരുന്നു ഈ സഹകരണ സംരംഭത്തിന്റെ തുടക്കം.
ഇതിനിടയിൽ ഗാന്ധിജിയും കല്ലൻബാക്കുംകൂടി അവരുടെ ആശ്രമജീവിത പ്രമാണത്തിനു രൂപം നല്‍കിയിരുന്നു. അത് ഇപ്രകാരമായിരുന്നു: 1. വ്യക്തിയുടെ നന്മ പൊതുസമൂഹത്തിന്റെയും നന്മയാണ്. 2. എല്ലാവരും സമന്മാരും എല്ലാ ജോലികളും ആദരണീയവുമാണ്. 3. അധ്വാനത്തിന്റെ ജീവിതം മഹത്വമുള്ള ജീവിതമാണ്. ജോണ്‍ റസ്കിൻ (1819-1900) എന്ന ആംഗലേയ എഴുത്തുകാരന്റെ ’അണ്ടു ദിസ് ലാസ്റ്റ്’ എന്ന പുസ്തകത്തിലെ ആശയങ്ങളാണത്രെ ഇവരെ ഇതിനു സ്വാധീനിച്ചത്.
റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടെ പേരിൽ ഗാന്ധിജി നാമകരണം ചെയ്ത ഈ ആശ്രമം ’ടോൾസ്റ്റോയി ഫാം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗാന്ധിജിയും കല്ലൻബാക്കും ജീവിതപ്രമാണമായി സ്വീകരിച്ച ആശയങ്ങൾ അക്ഷരംപ്രതി നടപ്പിലാക്കുന്നതിൽ അവർ എപ്പോഴും ശ്രദ്ധാലുക്കളായിരുന്നു. തന്മൂലമാണല്ലോ ഗാന്ധിജി തന്റെ ഭാര്യയെക്കൊണ്ട് ആശ്രമത്തിലെ ശുചിമുറി വൃത്തിയാക്കിച്ചത്. എല്ലാ ജോലിക്കും തുല്യമഹത്വം എന്ന തത്ത്വം അതുവഴി ഗാന്ധിജി അരക്കിട്ടുറപ്പിക്കുകയായിരുന്നു.
എല്ലാ ജോലിയും ആദരണീയമാണ് എന്നത് ഗാന്ധിജിയുടെ ഭാര്യ കസ്തൂർബയ്ക്ക് മനസിലാക്കുവാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടാണല്ലോ ശുചിമുറി കഴുകുന്ന ജോലി ചെയ്യുവാൻ തയാറല്ലെങ്കിൽ വീട്ടിൽനിന്നും ഇറങ്ങിപ്പൊയ്ക്കോളൂ എന്നു ഗാന്ധിജിക്കു കല്പിക്കേണ്ടിവന്നത്. ഏതായാലും ആ നടപടിക്കു ഫലമുണ്ടായി. കസ്തൂർബ അതിവേഗം ഗാന്ധിജിയുടെ വീക്ഷണം അംഗീകരിച്ചു. അതു മാത്രമല്ല, അവർ ആ വീക്ഷണത്തിന്റെ പ്രചാരക കൂടി ആയി മാറി.
ഗാന്ധിജിക്കും കല്ലൻബാക്കിനും കസ്തൂർബയ്ക്കുമൊക്കെ ഒരു നൂറ്റാണ്ടു മുൻപുതന്നെ എല്ലാ ജോലിയും ആദരണീയമാണ് എന്ന വസ്തുത അംഗീകരിക്കുവാൻ സാധിച്ചു. അതു മാത്രമല്ല, അവർ അതു ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. എന്നാൽ, നമ്മിൽ പലരുടെയും കാര്യമോ? എല്ലാ ജോലിയും ആദരണീയമെന്നു നാം എപ്പോഴും സമ്മതിച്ചുകൊടുക്കുമോ? അതുപോലെ ഏതു ജോലിയും ചെയ്യുവാൻ നാം തയാറാകുമോ? മറ്റു നിർവാഹമൊന്നുമില്ലെങ്കിൽ നാം ചെയ്തെന്നു വരും. എന്നാൽ, സ്വന്തം മനസിനാൽ നാം ചെയ്യുമോ?
ചെരുപ്പുകുത്തിയുടെ ജോലി അഭിഭാഷകനും ആർക്കിടെക്ടുമായ തങ്ങളുടെ ജോലികളെപ്പോലെ മാന്യതയുള്ളതാണെന്നു വ്യക്തമാക്കുവാൻ വേണ്ടി ഗാന്ധിജിയും കല്ലൻബാക്കും ജൊഹാനസ്ബർഗിലുള്ള ഒരു ചൈനീസ് ചെരുപ്പുകുത്തിയിൽനിന്ന് ആ ജോലി പരിശീലിക്കുകയുണ്ടായി. അന്നത്തെക്കാലത്ത് അതു പലർക്കും മനസിലാക്കുവാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നത്തെ സ്ഥിതിയും അതിൽനിന്ന് ഏറെ വിഭിന്നമല്ല എന്നതല്ലേ വാസ്തവം?
എല്ലാ ജോലിയും ആദരണീയമാണെന്നു പറയുന്പോഴും എല്ലാ ജോലിയുടെയും പ്രാധാന്യം ഒരുപോലെയാണെന്നു വിവക്ഷയില്ല. ഉദാഹരണമായി മരിക്കാൻ കിടക്കുന്ന രോഗിയെ സംബന്ധിച്ചു വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം ഏറെ പ്രാധാന്യമുള്ള ഒരു ജോലിയാണ്. മറ്റ് ഏതു ജോലിയും ആ അവസരത്തിൽ ആ രോഗിക്ക് അത്ര പ്രാധാന്യമുള്ളതായിരിക്കില്ല.
അതുപോലെതന്നെ, ഒരു രാജ്യം ശത്രുക്കളാൽ ആക്രമിക്കപ്പെട്ടാൽ ആ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്നവരുടെ ജോലി അതിപ്രാധാന്യമുള്ളതുതന്നെ. അതായത്, ജോലിയുടെ വ്യത്യാസമനുസരിച്ച് വിവിധ ജോലികളുടെ പ്രാധാന്യത്തിനും വ്യത്യാസമുണ്ടാകാം. എന്നാൽ, അതുവഴിയായി ഒരു ജോലിയും നാം ചെറുതായി കാണേണ്ട. തന്മൂലമാണ് എല്ലാ ജോലിയും ആദരണീയമാണെന്നു പറയുന്നത്.
നമ്മുടെയും സമൂഹത്തിന്റെയും നന്മ ഉറപ്പാക്കുവാൻ വേണ്ടി നാം ചെയ്യുന്ന സത്യസന്ധമായ ഏതു ജോലിയും ആദരണീയംതന്നെ എന്നതു നമുക്കു വിസ്മരിക്കാതിരിക്കാം. അതുപോലെ, ’ചെറിയ ജോലികൾ’ എന്നു നാം കരുതുന്ന ജോലികൾ ചെയ്യുന്നവരെ ചെറുതായി കാണാതിരിക്കാനും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ ’ചെറിയ ജോലികൾ’ ചെയ്യുവാൻ ’വലിയവർ’ എന്നു സ്വയം കരുതുന്നവരും തയാറാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
Latest News
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Latest News
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top