Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നന്മയുടെ പൂക്കൾ വിരിയുന്ന ലോകം
ഇച്ഛാശക്തിയും പ്രതിബദ്ധതുമാണു നമുക്കും വേണ്ടത്. അതു പണത്തിന്റെയും അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിന്നാലെ പോകാനാകരുത്. നേരെമറിച്ച്, ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയിച്ചു നമുക്കും മറ്റുള്ളവർക്കുംവേണ്ടി പുതിയൊരു ലോകം സൃഷ്ടിക്കാനായിരിക്കണം.
പെറുവിലെ ഇൻക ചക്രവർത്തിയായിരുന്ന അടഹു ആൽപ്പയെ പരാജയപ്പെടുത്തി അവിടെ സ്പാനിഷ് ആധിപത്യം സ്ഥാപിച്ച ധീരജേതാവായിരുന്നു ഫ്രാൻസിസ്കോ പിസാറോ ഗൊണ്സാലസ് (1478-1541). സ്പെയിനിലെ ട്രുജീലോയിൽ ജനിച്ച അദ്ദേഹം ആദ്യം പോയതു സൗത്ത് അമേരിക്കയിലെ പനാമയിലേക്കായിരുന്നു. അവിടെ പുതുതായി സ്ഥാപിക്കപ്പെട്ട പനാമ സിറ്റിയിൽ അദ്ദേഹം മേയറായി സേവനം ചെയ്തു.
പിസാറോ പനാമ സിറ്റിയിൽ ആയിരിക്കുന്പോഴാണു പെറുവിലൂടെ ഒഴുകുന്ന പീറു എന്ന നദിയുടെ തീരങ്ങളിലെല്ലാം സ്വർണമുണ്ടെന്ന വാർത്ത കേട്ടത്. അതേത്തുടർന്ന്, എങ്ങനെയെങ്കിലും പെറുവിൽ എത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയാണ്, ഹെർനാൻഡോ എന്ന പുരോഹിതനോടും ഡിയേഗോ എന്ന ഒരു പടയാളിയോടും ചേർന്ന് ഒരു പര്യവേക്ഷണസംഘത്തിനു പിസാറോ രൂപം നൽകിയത്.
പനാമയിലെ സ്പാനിഷ് പ്രതിനിധിയും അധികാരിയുമായിരുന്ന അന്നത്തെ ഗവർണറുടെ അനുമതിയോടും പിന്തുണയോടുംകൂടി എണ്പതു പടയാളികളും നാല്പതു കുതിരകളുമുണ്ടായിരുന്ന ഒരു സംഘത്തെയാണു പിസാറോ അന്നു നയിച്ചത്. 1524 നവംബറിൽ നടന്ന ആദ്യത്തെ ഈ പര്യടനംവഴി കൊളംബിയവരെ എത്തുവാനേ അവർക്കു സാധിച്ചുള്ളു. പ്രതികൂലമായ കാലാവസ്ഥയും ഭക്ഷ്യവിഭവങ്ങളുടെ അഭാവവുംമൂലം പര്യടനം മതിയാക്കി പനാമയിലേക്ക് അവർക്കു മടങ്ങേണ്ടിവന്നു.
എന്നാൽ, പെട്ടെന്നു തോറ്റുകൊടുക്കുന്നവനായിരുന്നില്ല പിസാറോ. സഹപ്രവർത്തകരായ ഹെർനാൻഡോയോടും ഡിയേഗോയോടുമൊപ്പം രണ്ടാമതൊരു സാഹസിക പര്യടനത്തിനു പിസാറോ തയാറായി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഈ പുതിയ സംരംഭത്തിനു ഗവർണർ അദ്ദേഹത്തിന് അനുമതി നൽകി. അങ്ങനെ, 1526 മാർച്ച് പത്തിന് പിസാറോ തന്റെ രണ്ടാമത്തെ പര്യടനം ആരംഭിച്ചു. രണ്ടു കപ്പലുകളും 160 പടയാളികളും നിരവധി കുതിരകളുമടങ്ങുന്നതായിരുന്നു ഈ സംഘം.
പര്യടനസംഘം കൊളംബിയയിലെത്തിയതിനെത്തുടർന്നു ഡിയേഗോ പനാമയിലേക്കു മടങ്ങി. ഭക്ഷ്യവിഭവങ്ങളോടൊപ്പം കൂടുതൽ ആളുകളെയുംകൊണ്ടു തിരികെ കൊളംബിയയിലെത്തുവാനായിരുന്നു ഡിയേഗോയുടെ പ്ലാൻ. പിസാറോയുടെ സംഘത്തിലുണ്ടായിരുന്ന കുറേപ്പേർ ഇതിനിടയിൽ വീണ്ടും തെക്കോട്ടു യാത്ര തുടർന്നു. അവരുടെ യാത്രയ്ക്കിടയിൽ ആ പ്രദേശങ്ങളിൽ സ്വർണവും വെള്ളിയും ഉണ്ടെന്ന് അവർ മനസിലാക്കി. അതേത്തുടർന്ന് അവർ അതിവേഗം പിസാറോ ക്യാന്പു ചെയ്തിരുന്ന സ്ഥലത്തേക്കു മടങ്ങി.
പനാമയിൽ മടങ്ങിയെത്തിയ ഡിയേഗോയ്ക്ക് ഗവർണറുടെ സഹായം ലഭിച്ചില്ല. എന്നു മാത്രമല്ല, പര്യടനം മതിയാക്കി പിസാറോയേയും സംഘത്തെയും തിരികെ പനാമയിലെത്തിക്കാൻ ഗവർണർ ആജ്ഞാപിച്ചു. അതിനായി ഗവർണർ ഒരു കപ്പൽ അയയ്ക്കുകയും ചെയ്തു.
പെറുവിലെത്താതെ മടങ്ങിപ്പോകുന്നതിനോടു പിസാറോയ്ക്ക് അല്പംപോലും താൽപര്യമില്ലായിരുന്നു. പിസാറോയെ തിരികെ കൊണ്ടുപോകാൻ കപ്പൽ എത്തിയപ്പോൾ അദ്ദേഹം തന്റെ അനുയായികളെ വിളിച്ചുകൂട്ടി. അതിനുശേഷം കടൽത്തീരത്തെ മണലിൽ ഒരു വര വരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഈ വരയ്ക്ക് വടക്കോട്ടുപോയാൽ പനാമയിലെത്താം. അവിടെ വലിയ സന്പത്തില്ലെങ്കിലും ജീവിക്കാനാകും. എന്നാൽ, ഈ വരയുടെ തെക്കോട്ടുപോയാൽ പെറു ആണ്. അവിടെ സന്പത്തുണ്ടെങ്കിലും പട്ടിണിയും രോഗവും മറ്റു കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരും.'
ഇത്രയും പറഞ്ഞതിനുശേഷം പിസാറോ ആ വരയുടെ തെക്കുഭാഗത്തേക്കു മാറിനിന്നിട്ടു പറഞ്ഞു: "ഞാൻ പെറു തെരഞ്ഞെടുത്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് എന്റെ കൂടെ വരാം.' അന്ന് പതിമൂന്നുപേർ മാത്രമേ പിസാറോയുടെകൂടെ സാഹസപര്യടനത്തിൽ പങ്കുചേരാൻ മുന്നോട്ടു വന്നുള്ളു. പെറു കീഴടക്കാൻ വഴിയൊരുക്കിയതുകൊണ്ട് അവർ ഇന്നു പെറുവിന്റെ ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. ഈ കഥയിവിടെ നിൽക്കട്ടെ.
പിസാറോയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്പെയിനുവേണ്ടി പെറു കീഴടക്കുക എന്നതായിരുന്നു അത്. തന്മൂലം, ഏതു പ്രതികൂല സാഹചര്യവും നേരിടാൻ അദ്ദേഹം തയാറായിരുന്നു. പട്ടിണിയും രോഗവുമൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ലക്ഷ്യത്തിലെത്താതെ പിന്മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധിച്ചില്ല. തന്മൂലമാണ്, പിസാറോയുടെ നന്മയെക്കരുതി മടങ്ങിച്ചെല്ലാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടും ധൈര്യമായി അദ്ദേഹം തന്റെ സാഹസികയാത്ര തുടങ്ങിയത്.
നാമാരും പിസാറോയെപ്പോലെ മറ്റൊരു രാജ്യം കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരല്ല. എന്നാൽ, നമുക്കുമുണ്ടാകും പല മോഹങ്ങളും സ്വപ്നങ്ങളും. ചിലപ്പോൾ നമുക്കായി പുതിയൊരു ലോകം സൃഷ്ടിക്കാൻതന്നെയായിരിക്കും നമ്മുടെ മോഹം. തിന്മയുടെ വിഷക്കാറ്റു വീശാത്ത ലോകം. നന്മയുടെ പൂക്കൾ മാത്രം വിരിയുന്ന ലോകം. അങ്ങനെയുള്ള ഒരു ലോകം സ്വപ്നം കാണുന്നതു നല്ലതുതന്നെ. അതിനായി ആത്മാർഥമായി പരിശ്രമിക്കുന്നതും നല്ലതുതന്നെ. അപ്പോൾ കാണാം നാം പ്രതീക്ഷിക്കുന്നതിലുമധികം നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുന്നത്.
ഇനി പിസാറോയുടെ കഥയിലേക്കു മടങ്ങിവരട്ടെ. പിസാറോയുടെ രണ്ടാമത്തെ സാഹസികയാത്ര അദ്ദേഹത്തെ പെറുവിലെത്തിച്ചു. 1528 ഏപ്രിലിലായിരുന്നു അത്. പിസാറോയും കൂട്ടരും പ്രതീക്ഷിച്ചതുപോലെ, സ്വർണവും വെള്ളിയുമുള്ള നാടായിരുന്നു അത്. അവർ വേഗം പനാമയിലേക്കു മടങ്ങി. വൻ സന്നാഹവുമായി പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കാനായിരുന്നു പിസാറോയുടെ പ്ലാൻ.
പനാമയിൽ മടങ്ങിയെത്തിയ പിസാറോയ്ക്കു ഗവർണറുടെ സഹായം ലഭിച്ചില്ല. അദ്ദേഹം ഉടനെ സ്പെയിനിലെത്തി പെറു കീഴടക്കാനുള്ള അനുവാദം ഇസബൽ രാജ്ഞിയിൽനിന്നു വാങ്ങിച്ചു. അതേത്തുടർന്ന് 1531-ൽ പിസാറോ പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കി സ്പെയിനിന്റെ അധീനതയിലാക്കി. അങ്ങനെ പിസാറോ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
സന്പത്തും അധികാരവും പ്രശസ്തിയുമൊക്കെ അന്വേഷിച്ചാണു പിസാറോ ഇറങ്ങിത്തിരിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയുംചെയ്തു. പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതുമാണു നമുക്കും വേണ്ടത്. അതു പണത്തിന്റെയും അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിന്നാലെ പോകാനാകരുത്. നേരെമറിച്ച്, ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയിച്ചു നമുക്കും മറ്റുള്ളവർക്കുംവേണ്ടി പുതിയൊരു ലോകം സൃഷ്ടിക്കാനായിരിക്കണം.
പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും കഠിനാധ്വാനത്തിനുള്ള സന്മനസും നമുക്കുണ്ടായിരുന്നാൽ നമ്മുടെ ലക്ഷ്യത്തിലും നാം വിജയിക്കുമെന്നു തീർച്ചയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top