ദൈവത്തോടു നമ്മെ അടുപ്പിക്കുന്ന നിമിഷങ്ങൾ
ആദ്യത്തെ ഇംഗ്ലീഷ് നോവൽ എന്നു പരക്കേ അംഗീകരിക്കപ്പെടുന്ന കൃതിയാണ് റോബിൻസണ്‍ ക്രൂസോ. പത്രപ്രവർത്തകനും ലഘുലേഖാകൃത്തും വ്യാപാരിയുമായിരുന്ന ഡാനിയേൽ ഡെഫോ (1660-1731) 1719-ൽ പ്രസിദ്ധീകരിച്ച ഈ കൃതി അതിവേഗമാണ് ഒരു ബെസ്റ്റ് സെല്ലർ ആയി മാറിയത്. ബൈബിൾ കഴിഞ്ഞാൽ ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നതു റോബിൻസണ്‍ ക്രൂസോ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഈ നോവലിലെ നായകനാണ് റോബിൻസണ്‍ ക്രൂസോ. മാതാപിതാക്കൾ ആഗ്രഹിച്ചതു പോലെ നിയമപഠനത്തിനു പോകാതെ കടൽ സഞ്ചാരത്തിനിറങ്ങിത്തിരിച്ച ചെറുപ്പക്കാരനാണു ക്രൂസോ. ആദ്യത്തെ കപ്പൽ യാത്രയിൽ തന്നെ ക്രൂസോ കപ്പലപകടത്തിൽ ഉൾപ്പെട്ടെങ്കിലും അതൊന്നും കപ്പൽ സഞ്ചാരം ഉപേക്ഷിക്കുവാൻ ക്രൂസോയെ പ്രേരിപ്പിച്ചില്ല. ആ ചെറുപ്പക്കാരൻ വീണ്ടും സാഹസികമായ കപ്പൽ സഞ്ചാരം തുടർന്നു. ആഫ്രിക്കയിൽ നിന്ന് അടിമകളെ കൊണ്ടുവരുവാനുള്ള യാത്രയ്ക്കിടയിൽ വീണ്ടും കപ്പലപകടത്തിൽ പെട്ടപ്പോൾ അതിൽനിന്നു രക്ഷപ്പെട്ടതു ക്രൂസോയും ഒരു നായയും രണ്ടു പൂച്ചകളും മാത്രമായിരുന്നു.

അവർ രക്ഷപ്പെട്ട് എത്തിയതു വെനസ്വേലയുടെ അടുത്തുള്ള ഒരു ദ്വീപിലായിരുന്നു. കപ്പൽ മുങ്ങുന്നതിനു മുന്പ് കപ്പലിൽനിന്നു ചില പണിയായുധങ്ങൾ എത്തിക്കുവാൻ ക്രൂസോയ്ക്ക് സാധിച്ചിരുന്നു. അവയുടെ സഹായത്തോടെ ദ്വീപിൽ ഒരു താമസസ്ഥലം ക്രൂസോ ഒരുക്കി. അതോടൊപ്പം നായാട്ടു നടത്തിയും കൃഷി ചെയ്തും ക്രൂസോ ഭക്ഷണം കണ്ടെത്തി.

കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ടു ദ്വീപിലെത്താൻ സാധിച്ചെങ്കിലും അവിടെ മനുഷ്യവാസം ഇല്ലാതിരുന്നത് ക്രൂസോയെ വേദനിപ്പിച്ചു. തന്മൂലം ആദ്യം നിരാശയ്ക്കടിപ്പെട്ടെങ്കിലും കപ്പലിൽനിന്നു കരയ്ക്കെത്തിക്കുവാൻ സാധിച്ച ബൈബിൾ ക്രൂസോയ്ക്ക് വലിയ ആശ്വാസം പകർന്നു. അങ്ങനെയാണ് ഒരു ദിവസം ക്രൂസോ രണ്ടു ലിസ്റ്റുകൾ തയാറാക്കുവാൻ ഇടയായത്.

ഒരു പേപ്പറിന്‍റെ ഒരു വശത്തു ക്രൂസോ താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി എഴുതി. പേപ്പറിന്‍റെ മറുവശത്ത് അപ്പോൾ അയാൾ അനുഭവിച്ചിരുന്ന അനുഗ്രഹങ്ങളും. പ്രശ്നങ്ങളുടെ ലിസ്റ്റിൽ ആദ്യം എഴുതിയത് എനിക്ക് ആവശ്യമുള്ള വസ്ത്രങ്ങളില്ല എന്നതായിരുന്നു. തുടർന്നു മറുവശത്തു ക്രൂസോ എഴുതി- എന്നാൽ ഇവിടത്തെ ചൂടുള്ള കാലാവസ്ഥയിൽ എനിക്കു അധികം വസ്ത്രങ്ങൾ ആവശ്യമില്ല.

പ്രശ്നങ്ങളുടെ ലിസ്റ്റിൽ രണ്ടാമത് ഇപ്രകാരം എഴുതി: എനിക്കു ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളില്ല. മറുവശത്തു ക്രൂസോ എഴുതി: എന്നാൽ ഇവിടെ ശുദ്ധജലവും പഴങ്ങളും ധാരാളമുണ്ട്. പ്രശ്നലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ ക്രൂസോ മറ്റു പലതും കണ്ടുപിടിച്ചു. പക്ഷേ, അപ്പോഴൊക്കെ അനുഗ്രഹ ലിസ്റ്റിൽ എഴുതുവാനും നന്മകൾ ധാരാളമുണ്ടായിരുന്നു. അപ്പോൾ ക്രൂസോയ്ക്ക് ഒരു കാര്യം മനസിലായി. ദുരന്തത്തിനിടയിലും ദൈവം തന്‍റെ കൂടെ ഉണ്ട് എന്ന യാഥാർഥ്യം. അതു കൂടുതൽ നന്ദിയുള്ളവനായിരിക്കുവാൻ ക്രൂസോയെ പ്രേരിപ്പിച്ചു.

കപ്പലപകടമുണ്ടായപ്പോൾ ആദ്യം ക്രൂസോ തകർന്നു പോയിരുന്നു. എന്നാൽ ആ ദുരന്തത്തിനിടയിലും തനിക്ക് ലഭ്യമായിരുന്ന അനുഗ്രഹങ്ങളും നന്മകളും എണ്ണുവാൻ ക്രൂസോയ്ക്ക് സാധിച്ചതുകൊണ്ട് തളരാതെ ധൈര്യപൂർവം മുന്നോട്ടു പോകുവാൻ ക്രൂസോയ്ക്ക് സാധിച്ചു.

നമ്മുടെ ജീവിതത്തിലും നാം ചെയ്യേണ്ടത് ഇതുതന്നെയാണ്. സുഗമമായ നമ്മുടെ ജീവിതയാത്രയ്ക്ക് വിഘാതം നേരിടുന്നതു വിവിധ രീതിയിലുള്ള പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ്. അവ ഉണ്ടാകുന്പോൾ നാം പതറിപ്പോവുക സ്വാഭാവികം മാത്രമാണ്. എന്നാൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ നന്മകളും അനുഗ്രഹങ്ങളും മറക്കാതിരുന്നാൽ ജീവിതത്തിൽ ഒരിക്കലും നാം തകരുകയില്ല. എന്നു മാത്രമല്ല അപ്പോഴൊക്കെ ദൈവം നമ്മുടെ കൂട്ടിനുണ്ട് എന്ന ബോധ്യത്തോടെ നാം ധൈര്യമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ കണക്കെടുക്കുവാനും അവയെപ്രതി ദൈവത്തിനു നന്ദി പറയുവാനും നമ്മുടെ ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. ജീവിതത്തിലെ അനുഗ്രഹങ്ങളെയോർത്ത് എല്ലാ ദിവസവും ദൈവത്തിനു നന്ദി പറയുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് ദൈവം നൽകുന്ന സമൃദ്ധമായ അനുഗ്രങ്ങൾ ഹൃദയംതുറന്നു സ്വീകരിക്കുവാനും അവവഴിയായി ഏതൊരു ദുരന്തത്തെയും നേരിടുവാനും നമുക്കു സാധിക്കുക.
റേബിൻസണ്‍ ക്രൂസോ എന്ന കൃതിയിലെ കഥയനുസരിച്ച് ക്രൂസോയ്ക്കുണ്ടായ ദുരന്തത്തിന്‍റെ ഫലമായി അദ്ദേഹം ദൈവത്തോടു കൂടുതലായി അടുക്കുകയും നന്ദിയുള്ളവനായി മാറുകയും ചെയ്തു. അങ്ങനെയാണ് ഏകനായി ദ്വീപിൽ കഴിയുന്പോഴും ശാന്തമായി ഉറങ്ങുവാൻ ക്രൂസോയ്ക്ക് സാധിച്ചത്.

നമ്മുടെ ജീവിത്തിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിന്ധികളും ദുരന്തങ്ങളുമൊക്കെ ദൈവം നമ്മെ കൂടുതലായി തന്നിലേക്ക് അടുപ്പിക്കുന്ന അവസരങ്ങളായി നാം കാണണം. ക്രൂസോ ചെയ്തതു പോലെ ദുഃഖത്തിന്‍റെ നിമിഷങ്ങളിൽ നാം കൂടുതലായി ദൈവത്തിലാശ്രയിക്കുകയും വേണം. അതോടൊപ്പം നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ കണക്കെടുത്തുകൊണ്ട് ദൈവത്തിനു നന്ദി പറയുവാനും നാം ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുന്പോഴാണ് എത്ര വലിയ കൊടുങ്കാറ്റാഞ്ഞടിച്ചാലും നമ്മുടെ ജീവിതനൗക അതിൽ ആടിയുലയാതെ വിജയപൂർവം മുന്നോട്ടു പോവുക.

നാം നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളും നന്മകളും എണ്ണുവാൻ തുടങ്ങുന്പോൾ നാം മനസിലാക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ദൈവം എപ്പോഴും വൻ കാര്യങ്ങൾ നമ്മുടെ ജീവിത്തതിൽ ചെയ്യുന്നു എന്നതാണ്. അങ്ങനെയുള്ള കാര്യങ്ങൾ നാം നന്ദിപൂർവം അനുസ്മരിക്കുന്പോഴാണ് നമ്മോടു കൂടുതൽ അടുക്കുവാൻ നാം ദൈവത്തെ അനുവദിക്കുക. അതുവഴിയായി നമ്മുടെ ജീവിതം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി മാറുകയും ചെയ്യും.

ദുരന്തങ്ങളൊന്നും നമ്മുടെ ജീവിതത്തെ തകർക്കുവാൻ അനുവദിക്കരുത്. അതിനുപകരം, അവ നമ്മെ കൂടുതലായി ദൈവത്തിലേക്കടുപ്പിക്കാൻ നാം അനുവദിക്കണം. അപ്പോൾ വേദനയ്ക്കിടയിലും നമ്മുടെ മനസിൽ ശാന്തിയുണ്ടാകും, ജീവിതത്തിൽ നവജീവനും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ