Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഗെറ്റിയെപ്പോലെയുള്ള മനുഷ്യർ
ബ്രിട്ടനിൽ സ്ഥാപിതമായ ഗെറ്റി ഓയിൽ കന്പനിയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു പോൾ ഗെറ്റി (1892-1976). അമേരിക്കയിൽ ജനിച്ചു വളർന്ന ഈ ബില്യനെയർ 83-ാം വയസിൽ മരിക്കുന്പോൾ ഇരുനൂറോളം കന്പനികളുടെ ഉടമയായിരുന്നു. പഠിക്കുന്ന കാലത്തു ഗെറ്റി അറിയപ്പെട്ടിരുന്നതു ‘ഡിക്ഷണറി ഗെറ്റി’ എന്നായിരുന്നു. വായനയിലും പഠനത്തിലും അത്രയേറെ തല്പരനായിരുന്നു ഗെറ്റി.
പതിനാലാം വയസിൽ ഹാർവാർഡ് മിലിട്ടറി സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു ഗെറ്റി. പിന്നീട് സ്പാനീഷ് ഗ്രീക്കും അറബിയും റഷ്യനും ഗെറ്റി പഠിച്ചു. ക്ലാസിക് ലിറ്ററേച്ചറിൽ തല്പരനായിരുന്നതുകൊണ്ട് എന്ഷ്യന്റ് ഗ്രീക്കും ലാറ്റിനും അഭ്യസിച്ചു. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സിലും പൊളിറ്റിക്കൽ സയൻസിലും ഡിപ്ലോമയും സന്പാദിച്ചു. ഇംഗ്ലണ്ടിൽ പഠിക്കുന്ന കാലത്ത് യൂറോപ്പു മുഴുവനും പര്യടനവും നടത്തി.
വായനയിലും പഠനത്തിലും താല്പര്യമുണ്ടായിരുന്ന ഗെറ്റിക്ക് ബിസിനസും പ്രിയങ്കരമായിരുന്നു. പഠനം കഴിഞ്ഞപ്പോൾ ഗെറ്റിയുടെ പിതാവ് നൽകിയ പതിനായിരം ഡോളർ ഓയിൽ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്ത് ഒരു വർഷത്തിനകം പത്തുലക്ഷത്തിലധികം ഡോളർ സന്പാദിച്ച ചരിത്രമുണ്ട് ഗെറ്റിക്ക്.
അറബിഭാഷ കൈകാര്യം ചെയ്യുവാൻ സാധിക്കുമായിരുന്നതുകൊണ്ടു മിഡിൽ ഈസ്റ്റിലേക്കു തന്റെ ഓയിൽ ബിസിനസ് വ്യാപിപ്പിക്കുവാൻ ഗെറ്റിക്ക് എളുപ്പം സാധിച്ചു. അങ്ങനെയാണു ഗെറ്റി തന്റെ സന്പത്ത് ഏറെ വർധിപ്പിച്ചത്. നിരവധിയായ ബിസിനസ് സംരംഭങ്ങൾ വിജയപൂർവം നടത്തുന്നതിനിടയിൽ ഹോബി എന്ന രീതിയിൽ ആർട്ട് കളക്ഷനും ഗെറ്റി തുടങ്ങി. പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ഉൾക്കൊള്ളുന്ന ലോസ് ആഞ്ചലസിലെ ഗെറ്റി മ്യൂസിയത്തിനു ആരംഭം കുറിക്കുന്നത് അങ്ങനെയാണ്. ഇന്നു ലോകത്തിലെ ഏറ്റവുമധികം പണമുള്ള ആർട്ട് മ്യൂസിയമാണിത്.
ഗെറ്റി ബിസിനസ് രംഗത്തു വൻ വിജയമായിരുന്നെങ്കിലും മറ്റുചില രംഗങ്ങളിൽ വൻ പരാജയമായിരുന്നു. അതിൽ പ്രമുഖമാണ് അദ്ദേഹത്തിന്റെ കുടുംബജീവിതം. ഗെറ്റി അഞ്ചുതവണ വിവാഹം കഴിച്ചു. അഞ്ചും വിവാഹമോചനത്തിൽ അവസാനിക്കുകയും ചെയ്തു. ഗെറ്റിയുടെ കുടുംബജീവിതം പരാജമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് തന്റെ സന്പത്തിന്റെ ചെറിയ ഒരു അംശം മാത്രമേ ഗെറ്റിക്കു നൽകിയുള്ളൂ. ഗെറ്റിക്ക് പിതാവിന്റെ പണം ആവശ്യമില്ലായിരുന്നു എന്നതു വേറെ കാര്യം.
ഗെറ്റിക് കാലിടറിയ മറ്റൊരു രംഗമായിരുന്നു താൻ വാരിക്കൂട്ടിയ സന്പത്തിന്റെ വിനിയോഗം. പാവങ്ങളുമായി ഒരു ചില്ലിക്കാശ് പങ്കുവയ്ക്കുന്നതു ഗെറ്റിക്കു വിഭാവനം ചെയ്യുവാൻ സാധിക്കുകയില്ലായിരുന്നു. പാവങ്ങൾക്ക് പണം കൊടുത്താൽ അവർ അലസരായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. മാത്രമല്ല, പണക്കാരന്റെ പണം വെറുതെ ലഭിക്കുവാൻ അവർക്ക് എന്താണ് അർഹതയുള്ളത് എന്നായിരുന്നു ഗെറ്റിയുടെ ചോദ്യം.
പാവങ്ങൾക്ക് ദാനം ചെയ്യുന്നതിൽ വിമുഖനായിരുന്ന ഗെറ്റി അറുപിശുക്കനുമായിരുന്നു. അലക്കുകാരനു പണം കൊടുക്കാതിരിക്കാൻ ഗെറ്റി പലപ്പോഴും തന്റെ വസ്ത്രങ്ങൾ തനിയെയാണു കഴുകിയിരുന്നതെന്ന അദ്ദേഹത്തിന്റെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷർട്ടുകൾ പഴകി കീറിപ്പോയാൽപ്പോലും അതു തുന്നിക്കൂട്ടി ഉപയോഗിക്കുമായിരുന്നത്രെ! എന്തു സാധനം വാങ്ങിയാലും വിലപേശി മാത്രമേ അദ്ദേഹം വാങ്ങിച്ചിരുന്നുള്ളൂ!
ഗെറ്റിയുടെ ആറുവയസുള്ള ഒരു മകൻ രോഗിയായിരുന്നപ്പോൾ ചികിത്സയ്ക്കായി പണം ചെലവാക്കുവാൻ ഗെറ്റി വിസമ്മതം കാണിച്ചുവെന്നു ആ മകന്റെ അമ്മ തന്റെ ഓർമക്കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഗെറ്റിയുടെ പിശുക്കു വ്യക്തമാക്കിയ മറ്റൊരു സംഭവമാണു അദ്ദേഹത്തിന്റെ കൊച്ചുമകന് തട്ടിക്കൊണ്ടു പോകപ്പെട്ടപ്പോൾ മോചനദ്രവ്യം കൊടുത്തു മോചിപ്പിക്കുവാൻ ആദ്യമൊക്കെ അദ്ദേഹം വിസമ്മതിച്ചത്.
കൊച്ചുമകന്റെ ഒരു ചെവി മുറിച്ച് ഗെറ്റിക്കു അയച്ചുകൊടുത്തപ്പോൾ മാത്രമാണു മോചനദ്രവ്യം ആവശ്യപ്പെട്ട കൊള്ളക്കാരുമായി ചർച്ച ചെയ്യുവാൻ ഗെറ്റി തയാറായത്. അവർ പതിനേഴ് മില്യൺ ചോദിച്ചപ്പോൾ ഗെറ്റി അവസാനം കൊടുത്തതു രണ്ടു മില്യണും.
നല്ല വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെയുണ്ടായിരുന്ന ആളാണ് ഗെറ്റി. പക്ഷേ, എന്തുകൊണ്ടാണ് ഗെറ്റി ഇങ്ങനെ ആയിപ്പോയത്? ഗെറ്റിയുടെ മാതാപിതാക്കൾ പിശുക്കരായിരുന്നില്ല. അന്തസുള്ള ജീവിതത്തിന്റെ ഉടമകളായിരുന്നു അവർ. അവരുടെ മാതൃക കണ്ടുപഠിക്കുവാൻ ഗെറ്റിക്ക് സാധിച്ചില്ല. അതിനു പകരം പണമുണ്ടാക്കുന്ന കാര്യത്തിലായിരുന്നു ഗെറ്റിയുടെ പ്രധാന ശ്രദ്ധ. ഗെറ്റി പണമുണ്ടാക്കി. പണത്തെ അതിയായി സ്നേഹിച്ചു. ആ പണം പങ്കുവയ്ക്കുന്ന കാര്യം ഹൃദയഭേദകമായിരുന്നു ഗെറ്റിക്ക്.
ജീവിതത്തിൽ പണം ഉണ്ടാക്കണം. അതു നല്ല കാര്യം തന്നെ. എന്നാൽ, ജീവിതത്തെക്കാൾ കൂടുതലായി പണത്തെ സ്നേഹിക്കാൻ തുടങ്ങിയാലോ? അപ്പോൾ ജീവിതത്തിന്റെ താളം തെറ്റും. ഗെറ്റിയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. ഗെറ്റി മരണത്തോടടുക്കുന്തോറും തന്റെ വിൽപ്പത്രം നിരവധി തവണ മാറ്റി എഴുതിയത്രെ. തന്റെ സന്പത്ത് ആർക്ക് എങ്ങനെ പങ്കുവയ്ക്കണമെന്ന കാര്യത്തിൽ പോലും ഗെറ്റിക്കു തീർച്ചയില്ലായിരുന്നു! ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡ്സ് അനുസരിച്ചു 1966 -ൽ ലോകത്തിലെ ഏറ്റവും സന്പന്നനായിരുന്ന വ്യക്തിയായിരുന്നു ഗെറ്റി.
ഗെറ്റിയെപ്പോലുള്ള മനുഷ്യർ ഇപ്പോഴുമുണ്ടോ എന്നു നാം സംശയിച്ചേക്കും. ഗെറ്റിക്കു സമമായി മറ്റൊരു ഗെറ്റിയുണ്ടാവാനിടയില്ല. എന്നാൽ, ഗെറ്റിയുടെ മനോഭാവത്തോടെ ജീവിക്കുന്നവർ ഇന്നും ധാരാളമുണ്ടെന്നതാണു വാസ്തവം. അവർ പണമുണ്ടാക്കുവാൻ വേണ്ടി ജീവിക്കുന്നു. പണത്തെ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിൽ പണത്തേക്കാൾ മറ്റൊന്നിനും സ്ഥാനമില്ല. ദൈവത്തിനു പോലും!.
നമ്മുടെ ജീവിതത്തിൽ ആർക്കാണ് അല്ലെങ്കിൽ എന്തിനാണു നാം പ്രമുഖ സ്ഥാനം കൊടുക്കുന്നത് എന്നു ചിന്തിക്കുന്നതു നല്ലതാണ്. നമ്മുടെ ജീവിതത്തിലെ പ്രമുഖ സ്ഥാനം ദൈവത്തിനായിരിക്കട്ടെ. അതെത്തുടർന്നു കുടംബാംഗങ്ങൾക്ക്, ബന്ധുക്കൾക്ക്, സ്നേഹിതർക്ക്, അയൽക്കാർക്ക്, സഹപ്രവർത്തകർക്ക്. ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകാം. ദൈവത്തിനു നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുവാൻ നമുക്കു സാധിച്ചാൽ നമുക്കു എത്ര പണമുണ്ടായാലും നമ്മുടെ മൂല്യശ്രേണി മാറ്റിമറിക്കുവാൻ പണത്തിനു ഒരിക്കലും സാധിക്കില്ല. എന്നുമാത്രമല്ല, അപ്പോൾ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ആ പണം നാം വിനിയോഗിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്ഗീസ് ഇന്നും ഇഡിക്കു മുന്നില് ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top