ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്‌ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോൽക്കത്തയിൽ ജനിച്ചുവളർന്ന അദ്ദേഹം പതിനാലാം വയസിൽ സ്കോട്ടിഷ്കാരായ മാതാപിതാക്കളോടൊപ്പം സ്കോട്ട്്‌ലൻഡിലേക്കു താമസം മാറ്റി. പഠനം പൂർത്തിയാക്കിയശേഷം ഹീബ്രു ഭാഷയും ബൈബിളും പഠിപ്പിച്ച അദ്ദേഹം ഫ്രീ ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിലെ പുരോഹിതനുമായിരുന്നു.

ഒരിക്കൽ അദ്ദേഹം ഒരു ഗൈഡിന്‍റെ സഹായത്തോടെ സ്വിറ്റ്സർലൻഡിലെ വൈസ്ഹോൺ കൊടുമുടി കയറാൻപോയി. ആൽപ്സ് പർവതനിരയിലെ ഏറ്റവും മനോഹരമായ കൊടുമുടിയാണ് വൈസ്ഹോൺ. സമുദ്രനിരപ്പിൽനിന്ന് 14,783 അടി ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. 1861ൽ ഐറിഷ്കാരനായ ജോൺ ടിൻഡലാണ് ഈ കൊടുമുടി ആദ്യം കീഴടക്കിയത്.
സ്മിത്തും ഗൈഡും വൈസ്ഹോൺ കൊടുമുടി കയറാനെത്തുന്പോൾ കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. പ്രത്യേകിച്ച്, കാറ്റ് അതിശക്തമായിരുന്നു. എങ്കിലും വളരെ സാഹസപ്പെട്ട് അവർ ഇരുവരും കൊടുമുടിയുടെ ഉച്ചിയിലെത്തി. അപ്പോൾ സന്തോഷാധിക്യത്താൽ സ്മിത്ത് കുതിച്ചുചാടി. ഗൈഡ് അദ്ദേഹത്തെ ചാടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. ’’മുട്ടിന്മേൽ മാത്രം നിൽക്കൂ! ഇവിടെ മുട്ടിന്മേൽ നിന്നാൽ മാത്രമേ സുരക്ഷിതത്വമുള്ളൂ!’’

അപ്പോൾ കാറ്റ് ശക്തിയായി വീശിയടിച്ചിരുന്നതുകൊണ്ട് അഗാധ ഗർത്തത്തിലേക്കു സ്മിത്ത് വീണുപോകാനിടയുണ്ടായിരുന്നു. തന്മൂലമാണ് മുട്ടിന്മേൽ നിന്നു കാറ്റിന്‍റെ ആഘാതത്തിൽനിന്നു രക്ഷപ്പെടാൻ ഗൈഡ് അദ്ദേഹത്തെ ഉപദേശിച്ചത്.

നമ്മുടെ ജീവിതയാത്രയിൽ എത്രയോ ശക്തമായ കൊടുങ്കാറ്റുകളാണ് നമുക്കെതിരായി പലപ്പോഴും ആഞ്ഞടിക്കുന്നത്! അവയിൽ ഏറിയപങ്കും നാം പ്രതീക്ഷിച്ചിരിക്കാത്ത സമയത്തുമായിരിക്കും. അപ്പോഴൊക്കെ അപകടങ്ങളെ തരണംചെയ്തു പിടിച്ചുനിൽക്കണമെങ്കിൽ നാം മുട്ടിന്മേൽ നിന്നേ മതിയാകൂ. അതായത്, പ്രാർഥനയിലൂടെ ദൈവസഹായം തേടണമെന്നു സാരം.

നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്പോൾ സ്വയം പിടിച്ചുനിൽക്കാമെന്നു നാം കരുതും. എന്നാൽ, ആ ശ്രമം പരാജയത്തിൽ മാത്രമേ കലാശിക്കൂ. കാരണം, മാനുഷിക ശക്തികൊണ്ടു മാത്രം പിടിച്ചുനിൽക്കാവുന്നതിലേറെ കൊടുങ്കാറ്റുകളാണ് നമുക്കു പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നത്.

സ്മിത്തും ഗൈഡും വൈസ്ഹോൺ കൊടുമുടിയിലെ കൊടുങ്കാറ്റിനെ അതിജീവിച്ചതു മുട്ടിന്മേൽ നിന്നു കൈകൾ നിലത്ത് ശക്തിയായി ഉറപ്പിച്ചായിരുന്നു. നമ്മുടെ ജീവിതത്തിൽ നാമും ചെയ്യേണ്ടതും ഇതുപോലെയാണ് - മുട്ടിന്മേൽ നിന്നു നമ്മുടെ കൈകൾ കൊണ്ടു ദൈവത്തിന്‍റെ കൈകളിൽ മുറുകെപ്പിടിക്കുക.

അപ്പസ്തോലനായ പത്രോസ് അതാണു ചെയ്തത്. ദൈവപുത്രനായ യേശു വെള്ളത്തിലൂടെ പത്രോസും മറ്റു ശിഷന്മാരുമുണ്ടായിരുന്ന ബോട്ടിലേക്കു നടന്നുവരുന്നതു കണ്ടപ്പോൾ അവർ ഭയപ്പെട്ടുപോയി. ഉടനെ യേശു പറഞ്ഞു, ’’ധൈര്യമായിരിക്കുവിൻ, ഞാനാണ് ഭയപ്പെടേണ്ട.’’ അപ്പോൾ പത്രോസ് പറഞ്ഞു, ’’കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനു മീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക.’’അപ്പോൾ യേശു പറഞ്ഞു, ’’വരൂ’’.

പത്രോസ് വഞ്ചിയിൽനിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്‍റെ അടുത്തേക്കു നടന്നുചെന്നു. അപ്പോൾ, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് പത്രോസ് പരിഭ്രാന്തനായി വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങി. ഉടനെ പത്രോസ് വിളിച്ചുപറഞ്ഞു, ’’കർത്താവേ രക്ഷിക്കണേ!’’

ആ നിമിഷംതന്നെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു, ’’അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്?’’ യേശു കൈനീട്ടിക്കൊടുത്തതുകൊണ്ടാണ് പത്രോസ് അന്ന് രക്ഷപ്പെട്ടത്. നമുക്കു വേണ്ടതും യേശു നീട്ടിത്തരുന്ന കൈകളാണ്. അവിടുത്തെ കൈകളിൽ മുറുകെപ്പിടിക്കാൻ നമുക്കു സാധിച്ചാൽ ഏതു കാറ്റിലും കോളിലും നാം പിടിച്ചുനിൽക്കുകതന്നെ ചെയ്യും. അതിൽ സംശയംവേണ്ട.

പക്ഷേ, പ്രശ്നം അവിടെയല്ല. നമ്മുടെ ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുന്പോൾ ദൈവം അവിടത്തെ കൈകൾ നമുക്ക് നീട്ടിത്തരുമോ എന്നതാണ് നമ്മുടെ സംശയം. അതായത്, ദൈവം സഹായത്തിനായി നമ്മുടെ കൂടെയുണ്ടോ എന്ന സംശയം. എന്നാൽ, നാം സംശയിക്കേണ്ട. ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് തന്‍റെ പുത്രനായ യേശുവിലൂടെ പത്രോസിനു നീട്ടിക്കൊടുത്ത കൈകൾ ഇന്നും നീട്ടിത്തരുമെന്നതാണു വാസ്തവം.

പക്ഷേ, അവിടുന്നു നീട്ടിത്തരുന്ന കൈകൾ നാം കാണണമെങ്കിൽ നാം മുട്ടിന്മേൽ നിന്നാൽ മാത്രമേ മതിയാകൂ. അതായത്, പ്രാർഥനയിലൂടെ നാം അവിടുന്നുമായി ബന്ധപ്പെടണമെന്നു സാരം. പത്രോസിനെപ്പോലെ നാമും വിളിച്ചപേക്ഷിക്കണം. കർത്താവേ, രക്ഷിക്കണേ!. അപ്പോൾ ബൈബിളിൽ പറയുന്നതുപോലെ, ’’അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല.’’ (റോമ 10:11). അതിന്‍റെ അർഥം, അവിടുന്ന് എപ്പോഴും നമ്മുടെ സഹായത്തിനുണ്ടാകുമെന്നാണ്.

സ്മിത്തിന്‍റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം വൈസ്ഹോൺ കൊടുമുടി കീഴടക്കിയപ്പോൾ സന്തോഷാധിക്യത്താൽ തുള്ളിച്ചാടി. എന്നാൽ, തന്നെ അപകടത്തിലാക്കുന്ന കൊടുങ്കാറ്റിനെ ശ്രദ്ധിക്കാൻ അദ്ദേഹം മറന്നുപോയി.

ചിലപ്പോഴെങ്കിലും ഇതുപോലെതന്നെയാണു നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ നേട്ടങ്ങൾക്കിടയിൽ നാം ദൈവത്തെ മറന്നുപോകാം. തന്മൂലം അപ്രതീക്ഷിതമായി അപ്പോൾ ആഞ്ഞടിച്ചേക്കാവുന്ന കൊടുങ്കാറ്റിൽ ദൈവത്തെ ആശ്രയിക്കുന്ന കാര്യംതന്നെ നാം ഓർമിച്ചില്ലെന്നിരിക്കും. തന്മൂലം അവിടുന്ന് നീട്ടിത്തരുന്ന കൈകൾ നാം കാണാതെപോകാനിടയുണ്ട്. സന്താപത്തിലെന്നപോലെ സന്തോഷത്തിലും മുട്ടിന്മേൽ നിൽക്കുന്ന കാര്യം നാം വിസ്മരിക്കേണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ