Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരണത്തിലേക്ക് അടിവച്ച്
മൂന്നാർ: ബാരക്ക് നന്പർ 27-ൽ വൈക്കോൽ കിടക്കകൾ ഇല്ല. പലകകൾ നിരത്തിയിരിക്കുന്ന കട്ടിലുകളിൽ കിടക്കണം. ഓരോരുത്തർക്കും ഓരോ പുതപ്പു കിട്ടി. അതു വിരിയായോ പുതപ്പായോ ഉപയോഗിക്കാം.
പുതുതായി എത്തിയ ആളെന്നനിലയിൽ ഞാൻ മൂന്നാമത്തെ തട്ടിലേക്കു കയറണം (ട്രെയിനിൽ ഏറ്റവും ഉയരെയുള്ള മൂന്നാമത്തെ ടയറിലേതുപോലെ). എനിക്കതു വളരെ ബുദ്ധിമുട്ടാണ്. എന്റെ ഒരു കാൽ കൈകൾ കൊണ്ടുയർത്തി ഏറ്റവും അടിയിലെ തട്ടിൽ വയ്ക്കുന്നതാണ് ആദ്യത്തെപടി. തുടർന്നു സർവശക്തിയും സമാഹരിച്ച് രണ്ടാമത്തെ തട്ടിലേക്ക്. ഇവിടെ ഞാൻ കുറച്ചുസമയം വിശ്രമിക്കണം. കാലുകളിൽ വെള്ളംകെട്ടി ഭാരം കൂടുതലായതിനാൽ കൈകൊണ്ട് എടുത്തുയർത്തണം. ഏറ്റവും മുകളിലെത്തിയാൽ ഈ അധ്വാനത്തിന്റെ ആയാസത്തിൽ വിറച്ചുകൊണ്ട് പലകപ്പുറത്തേക്കു വീഴും. ഹൃദയം ശക്തമായി മിടിക്കുന്നതു കേൾക്കാം. പക്ഷേ പലകകളിൽ ഒന്നു കാണാനില്ല. കട്ടിലുകളിൽ പലകകൾ ആണിവച്ച് ഉറപ്പിക്കാത്തതുകൊണ്ട് എന്റെ പ്രിയ അയൽക്കാരൻ എടുത്തതാണ്. ഓരോ കട്ടിലിലും ഒന്നോ രണ്ടോ പലകകൾ വീതം കുറവാണല്ലോ! ഒരു പലകയുടെ ഇടവേളയുണ്ട്, നമ്മൾ അനങ്ങുന്പോൾ ഉള്ള പലകകളും അനങ്ങും. താഴെ വീഴുമോ എന്നു പേടിച്ച് ഉറക്കമേ വരില്ല!
വികലാംഗരുടെ ബ്ലോക്കിൽ ക്യാന്പിലെ സമയക്രമം ഞങ്ങളെ അത്ര ബാധിച്ചില്ല. ഞങ്ങൾ നാലുമണിക്ക് ഉണരും. അരമണിക്കൂറിനകം കാപ്പി കിട്ടും. പിന്നെ ഉച്ചഭക്ഷണംവരെ ഞങ്ങൾ ബാരക്കിനു പുറത്തു കഴിച്ചുകൂട്ടണം. ഞങ്ങൾ ബാരക്കിനു വെളിയിലെ നിരത്തിലിരിക്കും. മഴയോ വെയിലോ ആകട്ടെ, ഞങ്ങളവിടെ ഇരിക്കുകയോ കിടക്കുകയോ നില്‍ക്കുകയോ ചെയ്യും. മരഷൂസുകൾ രണ്ടെണ്ണം അടുപ്പിച്ചുവച്ച് അതിന്മേലാണു ഞങ്ങൾ ഇരിക്കുക. കൈകൾ മുട്ടിന്മേൽ വയ്ക്കും. ബാരക്കിന്റെ ഭിത്തിയിൽ ചാരുന്നതു കർശനമായി വിലക്കിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനുശേഷവും ഇതുതന്നെ ക്രമം. ദേഹത്തുള്ള മുറിവുകളും വ്രണങ്ങളും നിരത്തിലുള്ള മണലിൽ മുട്ടാതെ എങ്ങനെയെങ്കിലും ഇരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
വികലാംഗരുടെ ബാരക്കിൽവച്ച് ഞാൻ എന്റെ പഴയൊരു സ്നേഹിതനെ കണ്ടുമുട്ടി. ബ്രസൽസിൽനിന്നുള്ള ഈശോസഭാ വൈദികൻ ഫാ. ദെ കോണിങ്ക്. കാത്തലിക് ഫിലിം ബ്യൂറോയിൽവച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഇവിടെ എത്തിപ്പെട്ടിട്ട് അധികനാളായിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചിട്ടില്ല.
ഇവിടെവച്ച് മോറിസ് അച്ചനും കോണിങ്ക് അച്ചനും ഞങ്ങളുടെ ഒറ്റ സുഹൃദ്സംഘമായി. ഞങ്ങളുടെ ജീവിതത്തിന്റെ അന്ത്യഘട്ടമെന്നു പറയാവുന്ന ഈ കാലയളവിൽ അവർ രണ്ടുപേരുമാണ് മാസങ്ങൾക്ക് ആത്മീയവും മാനസികവുമായ ശക്തി പകർന്നുതന്നത്.
ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനുശേഷം ബാരക്കിനു മുന്‍പിലുള്ള നിരത്തിന്റെ ഏറ്റവും അകലെ, ആരുടെയും ശ്രദ്ധയാകർഷിക്കാത്ത ഒരിടത്ത് ഒന്നിച്ചു കൂടുകയും പരമാവധി രഹസ്യമായി ഒന്നിച്ചു പ്രാർഥിക്കുകയും ചെയ്യും. ആരെങ്കിലും അടുത്തുവന്നാൽ ഞങ്ങൾ നിസാരകാര്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് വിഷയം മാറ്റും.
തുടർന്ന് ഫാ. കോണിങ്ക് ഞങ്ങളുടെ പരിചിന്തനത്തിനായി ചില വിഷയങ്ങൾ നിർദേശിക്കും. മരച്ചെരുപ്പുകളിൽ, പരസ്പരം പുറംചാരിയുള്ള ആ ഇരിപ്പിൽ ഞങ്ങൾ ആ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇനിയാണു വിശുദ്ധ കുർബാനയർപ്പണം. ഞങ്ങൾക്കു പ്രാർഥനകൾ ഹൃദിസ്ഥമാണ്. ലക്സംബർഗിൽ പ്രചാരത്തിലുള്ള പരിശുദ്ധ മറിയത്തോടുള്ള പ്രാർഥനാഗാനം ഞങ്ങൾക്ക് ഏറെ പ്രിയങ്കരമാണ്. ""ഞങ്ങളുടെ പ്രതീക്ഷയായ മറിയമേ സ്വസ്തി'' എന്നാണതു തുടങ്ങുന്നത്.
ഒരു ദിവസം രാവിലെ ഫാ. കോണിങ്ക് അദ്ദേഹത്തിന്റെ ഷർട്ടിൽ തയ്ച്ചുപിടിപ്പിച്ചിരുന്ന ഒരറയിൽനിന്ന് ""വിറ്റാമിൻ സി'' എന്നെഴുതിയിരുന്ന ഒരു ചെറിയ പ്ലാസ്റ്റിക് കൂട് പുറത്തെടുത്തു. പോയ നല്ല ദിവസങ്ങളിൽ ഇത്തരം ഗുളികകൾ ക്യാന്പിലെ സ്റ്റോറിൽ നിന്ന് വാങ്ങാൻ കഴിയുമായിരുന്നു.
പ്ലാസ്റ്റിക് കൂടിൽ തിരുവോസ്തിയായിരുന്നെന്ന് ഞങ്ങൾക്കു മനസിലായി. ഞങ്ങളുടെ ആവേശം അടക്കിനിർത്താൻ പാടുപെടേണ്ടിവന്നു.
""നമ്മളെ വിട്ടുകളയുകയില്ല.'' അദ്ദേഹം പറഞ്ഞു. ""26-ാം നന്പർ ബാരക്കിലെ ഒരു ജർമൻ വൈദികനാണ് കർത്താവിനെ നമുക്കുവേണ്ടി തന്നയച്ചത്.''
അമൂല്യമായ ഈ നിധി അങ്ങനെതന്നെ സൂക്ഷിക്കുവാനും വാഹനത്തിൽ കയറ്റി ഞങ്ങളിൽ ഒരാളെ കൊണ്ടുപോകുന്ന ദിവസം അയാൾക്ക് ഒരു ഭാഗം കൊടുക്കുവാനും ഞങ്ങൾ നിശ്ചയിച്ചു.
ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു അവ. വിശുദ്ധ കുർബാനയുടെ പ്രാർഥനകൾ ഒന്നിച്ചുചൊല്ലുന്പോൾ ഫാ. കോണിങ്ക് തിരുവോസ്തി കൈയിൽപ്പിടിക്കും, ആരുടെയും ശ്രദ്ധയാകർഷിക്കാതെ. പീഡിപ്പിക്കപ്പെടുന്ന വൈദികർക്ക് അത് എത്ര സമാശ്വാസം നൽകിയെന്ന്, എത്രമാത്രം ധൈര്യവും ബലിയർപ്പണത്തിനുള്ള സന്നദ്ധതയും നൽകിയെന്ന് വാക്കുകൾകൊണ്ടു പറയാൻ സാധ്യമല്ല.
""വാഹനയാത്ര''യുടെ ഭീതികൊണ്ട് ഞങ്ങളുടെ ദിനരാത്രങ്ങൾ കലുഷമായിരുന്നു.
ഓരോ ശനിയാഴ്ചയും 50-നും 100-നും ഇടയ്ക്ക് ആളുകളെ കയറ്റിക്കൊണ്ടുപോയിരുന്നു. വളരെപ്പേർ കടുത്ത നിരാശയും വിഷമവും പ്രകടിപ്പിച്ചു. കുറെപ്പേർ നിർവികാരതയോടെ പെരുമാറി, ആവശ്യപ്പെട്ടവ മാത്രം ചെയ്തുകൊണ്ട്. വാഹനത്തിലേക്ക് നടക്കാൻ പറഞ്ഞപ്പോൾ ചിലർ മനോരോഗികളെപ്പോലെ അർഥശൂന്യമായി ചിരിച്ചു.
വികലാംഗരുടെ ബ്ലോക്കിൽനിന്ന് യാത്രയ്ക്കായി ആളുകളെ എങ്ങനെയാണു തെരഞ്ഞെടുക്കുന്നതെന്നു ഞങ്ങൾക്കു മനസിലായതേ ഇല്ല. പേരുകളുടെ ഫയൽ കാർഡുകളിൽനിന്ന് തോന്നുംപോലെ ചിലതു തെരഞ്ഞെടുക്കുകയാണെന്നു ഞങ്ങൾ വിചാരിച്ചു.
ഓഗസ്റ്റ്1, 1942. അന്നൊരു ശനിയാഴ്ചയാണ്.
ഭക്ഷണം കൊണ്ടുവരുന്ന ഒരു തടവുകാരൻ എന്നെ ബ്ലോക്കിന്റെ അതിർത്തിയിലുള്ള കന്പിവേലിക്കരികിലേക്കു വിളിച്ചു. രണ്ടു തടവുകാർ അവിടെ സംസാരിച്ചുകൊണ്ടു നില്പുണ്ട്. ആകസ്മികമായി എത്തിപ്പെട്ടതുപോലെ ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്നു. തടവുകാർ വിയന്നായിലെ “കാത്തലിക് ആക്ഷൻ” എന്ന യുവജന സംഘടനയിലെ അംഗങ്ങളായ സർവകലാശാലാ വിദ്യാർഥികളാണ് എന്നു സ്വയം പരിചയപ്പെടുത്തി. “വരുന്ന ശനിയാഴ്ച വണ്ടിയിൽ കയറ്റിവിടേണ്ടവരിൽ അച്ചന്റെ പേരുമുണ്ടെന്നു പറയാൻ ഷ്മിട്സ് ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കയാണ്. മറ്റുള്ളവർ ആരൊക്കെയാണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടാ. അച്ചന്റെ പേര് മരിച്ചവരുടെ പട്ടികയിലേക്കു മാറ്റാമെന്ന് ഒരാൾ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ അച്ചനെ വണ്ടിയിൽ കയറ്റിവിടേണ്ടിവരികയില്ല. പകരം ഒന്നര റൊട്ടി കൊടുക്കാൻ അച്ചൻ തയാറാണോ?”
“മറുപടി നാളെ പറയാം.” എന്നു പറഞ്ഞ് ഞാൻ എന്റെ സ്നേഹിതരുടെ അടുത്തേക്കു പോയി. അവരാരും ഈ പദ്ധതിയോടു യോജിച്ചില്ല.
“വില വളരെ കൂടുതലാണ്!” വാന്പാക്ക് പറഞ്ഞു. “ഒന്നര റൊട്ടി മാറ്റിവയ്ക്കാൻ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല! മാത്രമല്ല, വണ്ടിയിൽ കയറ്റിവിടുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ലാതാനും. ഞാൻ മരിക്കണമെന്നാണു നിശ്ചയമെങ്കിൽ അതു പട്ടിണി കിടന്നോ മരണവാതകം ശ്വസിച്ചോ ആണോ എന്നത് എനിക്കു പ്രശ്നമല്ല.
എന്റെ പേര് വരുന്നയാഴ്ചത്തെ യാത്രക്കാരുടെ പട്ടികയിൽ ഉള്ളതുകൊണ്ട് എനിക്കു സംശയമൊന്നുമില്ല. ബാറ്റി എഷും എന്റെ ഒപ്പമുണ്ട്.
“പട്ടികയിൽ നിന്റെ പേരുള്ളതുകൊണ്ട് നിന്നെ ആദ്യം ഞങ്ങൾ വിലയ്ക്കു വാങ്ങാം. ഞങ്ങളുടെ റൊട്ടി നീയുമായി പങ്കുവയ്ക്കാം. വരുന്നയാഴ്ച നിനക്ക് ഞങ്ങളെ സഹായിക്കാമല്ലോ!”
“ഞാൻ നിങ്ങളെ സഹായിക്കാം.” മോൺ. ഒറിഗർ പറഞ്ഞു. “ജീവിതത്തിൽനിന്ന് ഞാൻ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്റെ ജോലി തീർന്നതായി എനിക്കു ബോധ്യമുണ്ട്.”
ഈ കുലീന വ്യക്തികൾ എനിക്കുവേണ്ടി ചെയ്യാൻ തയാറായ ത്യാഗത്തെപ്പറ്റി ചിന്തിക്കുന്പോൾ എനിക്കു കണ്ണീരടക്കാൻ കഴിയുന്നില്ല. അപ്പോൾ ഞങ്ങൾ വൈകാരികമായി പ്രതികരിച്ചിരുന്നില്ല എന്നതു നേരാണ്. ഞങ്ങൾ പരസ്പരം കൈപിടിച്ചു കുലുക്കുക മാത്രം ചെയ്തു.
പിറ്റേന്ന് എഷും ഞാനുംകൂടി അര റൊട്ടി കൈമാറി, പദ്ധതിയെ ഞങ്ങൾ അനുകൂലിക്കുന്നതിന്റെ സൂചനയായി. കന്പിവലയിലൂടെ കടത്താൻവേണ്ടി ഞങ്ങളതു ചെറുകഷണങ്ങളായി മുറിച്ചിരുന്നു.
“ജീവിക്കുന്നവരുടെ പട്ടികയിൽനിന്ന് ചൊവ്വാഴ്ച രാത്രി ആദ്യത്തെയാളിന്റെ പേര് വെട്ടും.’’ ഇതാണു ഞങ്ങളോടു പറഞ്ഞത്.
ഞാനത്ര വലിയ ശുഭാപ്തിവിശ്വാസമൊന്നും പുലർത്തിയില്ല. രേഖകൾ തിരുത്തിയതായി കണ്ടാൽ അത് അവന്റെയും ഞങ്ങളുടെയും അവസാനമാണല്ലോ.
എങ്കിലും ഞാൻ ഉറച്ചുനിന്നു. ശനിയാഴ്ച പുറപ്പെടേണ്ട മരണവണ്ടിയിൽ ഞാനും പോകേണ്ടതാണല്ലോ.
എന്റെ മനസിലൂടെ മറ്റൊരു ചിന്ത കടന്നുപോയി. ഞാൻ മോചിക്കപ്പെടുകയാണെങ്കിൽ അവർ എന്റെ പേര് കണ്ടെത്തുക മരിച്ചവരുടെ പട്ടികയിലായിരിക്കും. മരിച്ചുപോയതായി അവർ രേഖപ്പെടുത്തുകയായിരിക്കും ഫലം.
മരണത്തെ മുഖാമുഖം കാണുന്ന ആ നിമിഷങ്ങളിൽ അത്തരം പ്രതീക്ഷ വച്ചുപുലർത്താൻ ആർക്കാണു കഴിയുക?
ചൊവ്വാഴ്ച രാത്രി ഒരുപോള കണ്ണടച്ചില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണല്ലോ.
മുൻകൂട്ടി കാണാത്ത പ്രത്യാഘാതങ്ങൾ ഈ ‘മരണ’ത്തിന് ഉണ്ടാകില്ല എന്നുള്ളതിന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു.
ഈ അഭ്യാസമൊക്കെ ഫലപ്രാപ്തിയിൽ എത്തുമോ?
ഞാൻ പ്രാർഥിക്കാൻ ശ്രമിച്ചു. ആകാംക്ഷകൊണ്ട് ശരീരം വിറയ്ക്കുന്നുണ്ട്. ക്ഷീണവും പട്ടിണിയും കൊണ്ടു തകർന്ന എന്റെ ശരീരം.
(തുടരും)
തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട
കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ
കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ
അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top