Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേൾവിയുള്ളിടത്തോളം കാലം...!
മുഹമ്മദ് റഫി സാബിന്റെ ഓർമദിനമാണ് വരുന്ന ശനിയാഴ്ച. 41 വർഷങ്ങൾ! മനുഷ്യകുലത്തിന് കേൾവിശക്തിയുള്ളിടത്തോളം കാലം അദ്ദേഹത്തിനു മനസുകളിൽ മരണമില്ലെന്നുറപ്പ്. സൗമ്യതയുടെ, ശാന്തതയുടെ പര്യായമായിരുന്ന, മൃദുഭാഷിയായിരുന്ന അദ്ദേഹം ഒരു സംഗീതസംവിധായകനോട് സ്വരമുയർത്തി സംസാരിക്കാൻ നിർബന്ധിതനായ കഥ വായിക്കാം...
ഇത്ര ചെറിയൊരു സംഗതിയല്ലേ, എന്താണ് നിങ്ങൾക്കതു മനസിലാക്കാൻ പറ്റാത്തത്!! പാട്ടു പറഞ്ഞുകൊടുക്കുന്ന വേളകളിൽ സംഗീതസംവിധായകർ ഗായകരോട് ഇങ്ങനെ പറയുന്നത് സ്വാഭാവികമാണ്. താൻ മനസിൽ കേൾക്കുന്നത് ആലാപനത്തിൽ നിർബന്ധമായും വരണമെന്ന് സംഗീതസംവിധായകനു ശഠിക്കാം.
പൂർണതയോടെ പാടിക്കേൾപ്പിക്കണമെന്നത് ഗായകന്റെ/ ഗായികയുടെ ചുമതലയുമാണ്. എന്നാൽ പാടുന്നയാൾ മനോഹരമായി ആവിഷ്കരിച്ചിട്ടും സംഗീതസംവിധായകൻ മുൻവിധിയോടെയാണ് എതിർക്കുന്നതെങ്കിലോ? ആ ഗായകൻ ഒരേയൊരു മുഹമ്മദ് റഫിയാണെങ്കിലോ??!
അന്നൊരിക്കൽ...
അടിമുടി മാന്യതയും എളിമയും പ്രസന്നതയുമാണ് മുഹമ്മദ് റഫിയുടെ പതിവുഭാവങ്ങൾ. ചിരിയോടെയല്ലാതെ കണ്ടുകിട്ടാൻ പ്രയാസമുള്ളയാൾ. ആ റഫി ഒരു സംഗീതസംവിധായകനോട് കയർത്തു സംസാരിച്ചുവെന്നു കേട്ടാൽ അതു വിശ്വസിക്കാൻ പ്രയാസമാകും. എന്നാൽ അങ്ങനെയൊരു സംഭവം ഓർമിച്ചിട്ടുണ്ട് മുതിർന്ന സംഗീതലേഖകനായ രാജു ഭരതൻ. 1954 ജനുവരി മാസത്തിൽ നടന്ന ആ വിചിത്ര സംഭവം ഇങ്ങനെ:
ദേബ്കി ബോസിന്റെ കവി എന്ന ചിത്രത്തിലെ അവസാന ഗാനം റെക്കോർഡ് ചെയ്യാൻ ഒരുങ്ങുകയാണ് സംഗീതസംവിധായകൻ സി. രാമചന്ദ്ര. മുഹമ്മദ് റഫിയും തലത് മെഹമൂദും ചേർന്നുള്ള കവിതാ നാം ഹേ ഗ്യാൻ കാ എന്നു തുടങ്ങുന്ന യുഗ്മഗാനം. റെക്കോർഡിംഗിനു മുന്‍പ് ഒരു ഫൈനൽ റിഹേഴ്സൽ ചെയ്യുന്ന പതിവുണ്ട് രാമചന്ദ്രയ്ക്ക്.
റഫി അന്നു നല്ല തിരക്കുള്ള ഗായകനായി മാറിയിരുന്നു. റെക്കോർഡിംഗ് ദിനത്തിൽ രാവിലെ തലത്തിനൊപ്പം റിഹേഴ്സൽ ചെയ്യാമെന്നായിരുന്നു റഫിയുടെ പക്ഷം. എന്നാൽ രാമചന്ദ്ര റഫിയിൽനിന്നു പ്രതീക്ഷിച്ചപോലെയായില്ലത്രേ അദ്ദേഹത്തിന്റെ ആലാപനം.
രാമചന്ദ്രയുടെ സ്വരം പരുഷമായി: ഞാൻ പറയുന്ന പോയിന്റ് എത്ര എളുപ്പത്തിലാണ് തലത് മനസിലാക്കിയത്. ഇത്ര ചെറിയ കാര്യമായിട്ടും റഫിക്ക് അതുൾക്കൊള്ളാൻ കഴിയുന്നില്ലെന്ന വിമർശനം!
അവിടെയും നിന്നില്ല
തലത്തിനു മുന്നിൽ വച്ചുള്ള കൊച്ചാക്കൽ റഫിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ രാമചന്ദ്ര അവിടംകൊണ്ടും നിർത്തിയില്ല. നിങ്ങൾക്ക് എന്തുകൊണ്ടാണ് ഞാൻ പറയുന്നപോലെ ചെയ്യാൻ കഴിയാത്തതെന്ന് എനിക്കറിയാം, റഫി. ആവശ്യത്തിലധികം പണമുണ്ടാക്കിയതിനാൽ നിങ്ങൾ കൂടുതൽ പ്രയത്നിക്കാൻ ആഗ്രഹിക്കുന്നില്ല.
സംഗീതസംവിധായകന്റെ നിർദേശങ്ങളോടെന്നല്ല, ഒരാളോടും മുഖം കറുപ്പിക്കാത്ത റഫിയുടെ നിയന്ത്രണംവിട്ടു: തും മേരേ പൈസേ സേ ജൽത്തേ ഹോ! (നിങ്ങൾക്കെന്റെ പണത്തോട് അസൂയയാണ്) എന്നായിരുന്നു റഫിയുടെ മറുപടി. വാക്പോരാട്ടം തുടർന്നു.
രാമചന്ദ്രയുടെ ഗായക ലിസ്റ്റിൽനിന്ന് റഫി പുറത്തായി എന്നതായിരുന്നു ആത്യന്തികമായ ഫലം., കവിതാ നാം ഹേ ഗ്യാൻ കാ എന്ന ആ പാട്ട് പൂർത്തിയാക്കിയെങ്കിലും.
കാരണം മുൻവിധി
റഫിയുടെ ആലാപനത്തിലെ പോരായ്മകൊണ്ടാകും സി. രാമചന്ദ്ര അദ്ദേഹത്തെ ചീത്തവിളിച്ചതെന്ന് കൊച്ചുകുട്ടികൾ പോലും കരുതില്ല. അതിനുള്ള കാരണം മറ്റൊന്നായിരുന്നു. ആ കഥ ഇങ്ങനെ: സി. രാമചന്ദ്ര തന്റെ എതിരാളിയായി കണ്ടിരുന്ന നൗഷാദിന്റെ പ്രിയ ഗായകനായിരുന്നു മുഹമ്മദ് റഫി.
നൗഷാദ് തന്റെ സംഗീതജീവിതത്തിന്റെ ഉന്നതിയിൽനിന്ന 1947-52 കാലത്ത് രാമചന്ദ്ര തന്റെ ഗാനങ്ങൾക്കുവേണ്ടി റഫിയുടെ ശബ്ദം പരമാവധി ഉപയോഗപ്പെടുത്തി. എന്നാൽ പൊടുന്നനെയാണ് അദ്ദേഹം റഫിക്ക് എതിരായത്. രാമചന്ദ്ര ഉപദേഷ്ടാവായി കരുതിയിരുന്ന സംഗീതസംവിധായകൻ അനിൽ ബിശ്വാസിന് റഫിയെ ഇഷ്ടമല്ല എന്നതായിരുന്നു അതിനു പിന്നിൽ.
റഫിയെ മാത്രമല്ല, നൗഷാദിനെയും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. നൗഷാദ് ആവശ്യത്തിലേറെ ആഘോഷിക്കപ്പെടുന്ന സംഗീതസംവിധായകൻ ആണെന്നായിരുന്നു അനിൽ ബിശ്വാസിന്റെ പക്ഷം. സ്വാഭാവികമായും രാമചന്ദ്രയും അതേ നിലപാടു സ്വീകരിച്ചു. അവർ ഒന്നുകൂടി പറഞ്ഞുവച്ചു: വളരെ പ്രധാനപ്പെട്ടൊരു സമയത്ത് നൗഷാദ് സഹായിച്ചില്ലായിരുന്നെങ്കിൽ മുഹമ്മദ് റാഫി വല്ലാതെ കഷ്ടപ്പെടുമായിരുന്നു എന്ന്! അസംബന്ധം എന്നല്ലാതെ എന്തു പറയാൻ!!
പറന്നുയർന്ന പട്ടങ്ങൾ
ജീവിച്ചിരിക്കുന്പോഴും മരണശേഷവും ഇത്രമേൽ ആദരിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട ഒരു ഗായകനുണ്ടോ എന്നു സംശയിക്കാം. റെക്കോർഡിംഗിനായി അദ്ദേഹം സ്റ്റുഡിയോയിലേക്കു കടന്നുവരുന്പോൾ ഓർക്കസ്ട്ര അംഗങ്ങൾ റിഹേഴ്സൽ നിർത്തിവച്ച് ഒന്നടങ്കം എഴുന്നേറ്റു നിൽക്കുമായിരുന്നു.
സംഗീതം ശ്വസിച്ച്, സംഗീതത്തിൽ ജീവിക്കുന്പോഴും അദ്ദേഹത്തിന് സ്പോർട്സ് വലിയ ഇഷ്ടമായിരുന്നു എന്നോർമിച്ചിട്ടുണ്ട് മകൻ ഷാഹിദ്. ദിലീപ് കുമാർ, നൗഷാദ്, ഗാനരചയിതാക്കളായ ആനന്ദ് ബക്ഷി, ഷക്കീർ ബദായുനി എന്നിവർക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതായിരുന്നു പ്രധാന വിനോദം. കാരംസ് ആയിരുന്നു മറ്റൊരിഷ്ടം.
ഒപ്പം ഏറെ ആഹ്ലാദിച്ചിരുന്ന മറ്റൊരു കാര്യംകൂടി- പട്ടംപറത്തൽ!. നൂലുപൊട്ടി പട്ടം പറന്നുപോകുന്പോഴും താഴെ വീഴുന്പോഴും കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നിൽക്കുമായിരുന്നു റഫി. ഒപ്പം സങ്കടപ്പെടുകയും ചെയ്യും- ആ പട്ടം ഒൗട്ട് ആയല്ലോ എന്ന്...
ആയിരം വർണപ്പട്ടങ്ങളായി അദ്ദേഹത്തിന്റെ പാട്ടുകൾ മനോവിഹായസുകളിൽ ഉയർന്നു പറക്കുന്നുണ്ട്. കൈയെത്തിച്ചാൽ തൊടാമല്ലോ എന്നു മോഹിപ്പിച്ച്...
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top