Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
53 വർഷം പാസഞ്ചറും പോളും ഓട്ടത്തിലാണ്
53 വർഷം മുടങ്ങാതെ ഒരേ റൂട്ടിൽ രാവിലെയും വൈകുന്നേരവും ട്രെയിൻയാത്ര. 75 പൈസ ടിക്കറ്റിൽ കൽക്കരിവണ്ടിയുടെ ചൂളംവിളിയിൽ തുടങ്ങിയ കെ.ജെ. പോൾ മാൻവെട്ടത്തിന്റെ ഓരോ യാത്രയും അനുഭവസന്പന്നമാണ്.
കുറുപ്പന്തറ- എറണാകുളം റൂട്ടിൽ അരനൂറ്റാണ്ടിലേറെയായി പാസഞ്ചർ സീസണ് ടിക്കറ്റിൽ മുടങ്ങാതെ യാത്ര ചെയ്യുന്നവർ വേറെയില്ല. പോൾ മാൻവെട്ടത്തിന്റെ ട്രെയിൻ യാത്രയ്ക്കു ബ്രേക്ക് വീണതു കോവിഡ് കാലത്തെ ട്രെയിൻ മുടക്കത്തിൽ മാത്രം. ഓരോ ദിവസത്തെയും യാത്രാ അനുഭവങ്ങൾ ഡയറിയിൽ കുറിച്ചു സൂക്ഷിക്കുന്ന യാത്രക്കാരും വേറേ അധികമുണ്ടാവില്ല.
എറണാകുളത്ത് പോൾ ഉടമയായ പോൾസണ്‍ ഒപ്റ്റിക്കൽസിലേക്ക് 1967 മേയ് 15നായിരുന്നു പാസഞ്ചറിലെ ആദ്യ ട്രെയിൻ യാത്ര. തുടർന്ന് ഇന്നേവരെ മഞ്ഞോ മഴയോ വെയിലോ യാത്രയ്ക്ക് തടസമാകുന്നില്ല. വെറും ഒരു പതിവ് യാത്രക്കാരൻ മാത്രമല്ല പോൾ. റെയിൽവേ വികസനത്തിനും യാത്രക്കാരുടെ ക്ഷേമത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച പോളാണ് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ തുടക്കക്കാരൻ. പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയ്ക്ക് പച്ചക്കൊടി വാങ്ങിയെടുക്കാനും പുഷ് പുൾ ഉൾപ്പെടെ പത്തോളം ട്രെയിനുകൾ അനുവദിച്ചുകിട്ടാനും ഇദ്ദേഹം എഴുതിയ നിവേദനങ്ങൾക്കും നടത്തിയ ചർച്ചകൾക്കും സംഘടിപ്പിച്ച സമരങ്ങൾക്കും താൾകണക്കില്ല.
കോട്ടയത്തിനും വൈക്കം ജംഗ്ഷനുമിടയിലെ കുറപ്പന്തറയിൽനിന്ന് രാവിലെ 7.15നു കയറിയാൽ നിറുത്തിയും നിരങ്ങിയും പിടിച്ചിട്ടും രണ്ടു മണിക്കൂറിൽ അധികമെടുത്താണ് ആദ്യമൊക്കെ പാസഞ്ചർ എറണാകുളത്ത് എത്തിയിരുന്നത്.
എറണാകുളം പാസഞ്ചർ വെള്ളം പിടിക്കാൻ പിറവം സ്റ്റേഷനിൽ നിറുത്തിയിടുന്പോൾ അവിടെ റെയിൽവേ കാന്റീനിലെ കൃഷ്ണന്റെ കടയിൽ ഓടിക്കയറി ചൂടു ദോശയും ചായയും കഴിക്കുന്നതിന്റെ രുചി ഒന്നു വേറേതന്നെയായിരുന്നു. നിരവധി പതിവുയാത്രക്കാരുടെ പ്രഭാതഭക്ഷണം ആ കാന്റീനിൽനിന്നായിരുന്നു.
അക്കാലത്ത് സ്റ്റേഷനുകളിൽ നിറുത്തിയിടുന്ന ട്രെയിനിന്റെ അടിവശത്തുകൂടി യാത്രക്കാർ പാളം മുറിച്ചുകടക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ എറണാകുളം സൗത്ത് സ്റ്റേഷനു സമീപം ഒരാൾ അടിയിലൂടെ കുറുകെ കടക്കാൻ ശ്രമിച്ച സമയം ട്രെയിൻ നീങ്ങിത്തുടങ്ങി. അയാൾ പാളത്തിൽ ശ്വാസമടക്കി നിവർന്നു കിടക്കുകയും ട്രെയിൻ പോയി കഴിഞ്ഞപ്പോൾ എഴുന്നേറ്റു വരികയും ചെയ്തതു പോൾ മാൻവെട്ടത്തിന്റെ നേർക്കാഴ്ചയുടെ അനുഭവങ്ങളിൽപ്പെടുന്നു.
കൽക്കരിവണ്ടി ഓടിയിരുന്ന ആദ്യകാലങ്ങളിൽ യാത്രക്കാരുടെ വസ്ത്രങ്ങളിൽ കൽക്കരി എൻജിനിൽ നിന്നുള്ള കരി പൊതിഞ്ഞിരിക്കുക സാധാരണം. മുൻവശത്തെ മൂന്നു കന്പാർട്ടുമെന്റുകളിലുള്ള യാത്രക്കാരുടെ കണ്ണിലും മൂക്കിലുമൊക്കെ കരി വീഴുമായിരുന്നു. വസ്ത്രത്തിലെ കരി തട്ടിക്കളഞ്ഞാണ് ട്രെയിനിറങ്ങി യാത്രക്കാർ അന്നൊക്കെ ജോലിസ്ഥലങ്ങളിലേക്കു പോവുക. ഇക്കാലത്തേതുപോലെ പാസഞ്ചർ വണ്ടിയിൽ കുഷൻ സീറ്റുകളൊന്നുമില്ല. പരുക്കൻ തടിസീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എറണാകുളം റെയിൽവേസ്റ്റേഷനുണ്ടായ വിവിധങ്ങളായ വികസനങ്ങൾക്കു സാക്ഷിയാണ് പോൾ. മൂന്നു പ്ലാറ്റ്ഫോമുകൾ മാത്രമുണ്ടായിരുന്ന എറണാകുളം ജംഗ്ഷനിൽ ഇപ്പോൾ ആറു പ്ലാറ്റ്ഫോമുകളും എസ്കലേറ്റർ ഉൾപ്പെടെ സൗകര്യങ്ങളും വന്നു. എറണാകുളത്തേക്ക് വിവിധയിടങ്ങളിൽനിന്ന് അൻപതോളം പുതിയ ട്രെയിനുകളും സർവീസ് തുടങ്ങി. ആലപ്പുഴ തീരദേശപാതയുടെയും കൊങ്കണ്‍ പാതയുടെയും വരവിനു പിന്നിലും പോളിന്റെ ഉൾപ്പെടെ നിവേദനങ്ങളും പരിശ്രമങ്ങളുണ്ട്.
പോളിന്റെ വണ്ടി
1995 ജൂലൈ ഒന്നിനാണ് എറണാകുളം- കോട്ടയം പുഷ് പുൾ ട്രെയിൻ ഓടിത്തുടങ്ങിയത്. പോളിന്റെ നിരന്തര ശ്രമഫലമായി അനുവദിച്ചുകിട്ടിയ ഈ ട്രെയിനിനെ പോളിന്റെ വണ്ടി എന്നാണ് അക്കാലത്ത് യാത്രക്കാർ വിശേഷിപ്പിച്ചിരുന്നത്. രാവിലെ 5.25നു കോട്ടയത്തുനിന്ന് എറണാകുളത്തേക്കും രാത്രി എട്ടിനു കോട്ടയത്തിനുമുള്ള പുഷ് പുൾ ഏറെ യാത്രക്കാർക്ക് നേട്ടമായി. ആദ്യകാലങ്ങളിൽ പിറവം സ്റ്റേഷനിലും മറ്റും വണ്ടികൾ അനാവശ്യമായി പിടിച്ചിടുന്നതു പതിവായതോടെ പ്രതിഷേധിക്കാൻ പോളും സഹയാത്രക്കാരും ചേർന്നു കോട്ടയം- എറണാകുളം റെയിൽവേ യൂസേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. പീന്നിടത് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷനായി വിപുലപ്പെട്ടു.
റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ഇപ്പോഴും സമരമുഖത്താണ്. വിവിധ ആവശ്യങ്ങൾക്ക് സംഘടന നല്കിയ നിവേദനങ്ങൾ ആയിരത്തിലധികംം. കൊടിപിടിച്ചും പൊതുമുതൽ തല്ലിത്തകർത്തുമായിരുന്നില്ല സംഘടനയുടെ തുടർസമരങ്ങൾ. നിയമാനുസൃത മാർഗങ്ങളിലൂടെ നിരന്തരമായി നിവേദനങ്ങൾ നല്‍കിയാണ് പോൾ മാൻവെട്ടവും കൂട്ടരും അധികാരികളുടെ കണ്ണുതുറപ്പിച്ചത്.
വികസനത്തിനു പച്ചക്കൊടി
സതേണ്‍ റെയിൽവേ പ്രധാന പാതകളിലെല്ലാം ഡീസൽ ട്രെയിനുകൾ അനുവദിച്ചിട്ടും കോട്ടയം - എറണാകുളം റൂട്ടിൽ കൽക്കരി വണ്ടി മാത്രമായിരുന്നു ആശ്രയം. സംഘടനയുടെ പരിശ്രമത്തെത്തുടര്‍ന്നാണ് ഡീസൽ വണ്ടികൾ ഓടിത്തുടങ്ങിയത്. തുടക്കത്തിൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്താതെ നോർത്ത് റെയിൽവേ സ്റ്റേഷനിലൂടെ പോകുന്ന രീതിയിലായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിന്റെ ഫലമായി ഈ നടപടി അധികൃതർ മരവിപ്പിച്ചു.
ട്രെയിനിൽ കാപ്പിയും ചായയും നല്കുന്ന കപ്പിൽ അളവ് മാർക്ക് ചെയ്യണമെന്നുള്ള അസോസിയേഷൻ നിർദേശവും റെയിൽവേ അംഗീകരിച്ചു. കൊല്ലം- പുനലൂർ ട്രെയിൻ തുടങ്ങി നിരവധി ട്രെയിനുകൾ, സ്റ്റേഷനിൽ പേ ആൻഡ് യൂസ് ശൗചാലയങ്ങൾ, പുഷ് പുൾ ട്രെയിൻ, എറണാകുളം സൗത്തിൽ കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയവയൊക്കെ സംഘടനയുടെ ശ്രമഫലമായിരുന്നു. എറണാകുളം- കായംകുളം റൂട്ടിൽ ഇരട്ടപ്പാത അനുവദിക്കാൻ വാഹന പ്രചാരണ ജാഥ നടത്തിയതും പഴയ കഥ.
യാത്ര തുടരുകയാണ്
കുറുപ്പന്തറ മാൻവെട്ടത്താണ് പോളിന്റെ താമസം. അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി പ്പേരാണ് പോളിനെ ബന്ധപ്പെടുക. ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ചേംബർ ഓഫ് ഓപ്റ്റീഷൻസ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: എൽപി സ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ച അന്നമ്മ, മക്കൾ: പ്രവീണ്‍ പോൾ, പ്രിറ്റോ പോൾ, പ്രസീദ പോൾ മരുമക്കൾ: ഷൈനി, ബിന്ദു, ഷിബു തോമസ്.
ജെവിൻ കോട്ടൂർ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top