Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കക്കയും കായലും ജീവിതവും
ശാന്തമായി കാണുന്ന കായൽ എപ്പോൾ വേണമെങ്കിലും രൗദ്രരൂപം പൂണ്ട് വിറപ്പിക്കും. അടിത്തട്ടിലെ ഒഴുക്കുപോലും അപ്രതീക്ഷിതമായിരിക്കും. ചിലപ്പോൾ ജീവിതത്തെ തന്നെ അപകടപ്പെടുത്തുന്ന ക്ഷുദ്രജീവികളുടെ സാന്നിധ്യവും ഉണ്ടാവും. അങ്ങനെ കായലിൽ വച്ചുതന്നെ അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്.
പുന്നമട മുതൽ തണ്ണീർമുക്കം വരെ വേന്പനാട് കായലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ നിരവധിയായ ഗ്രാമങ്ങൾ. മത്സ്യബന്ധനവും കക്കാവാരലും കയർപിരിക്കലും കായൽകൃഷിയുമായി ജീവിതം കഴിക്കുന്ന ജനതതി.
മത്സ്യത്തൊഴിലാളികൾ സന്ധ്യയോടെ വള്ളങ്ങളിൽ വലയും ഒരു നേരത്തെ ഭക്ഷണവുമായി കായലിലേക്കു പുറപ്പെട്ടാൽ മീനും കൊഞ്ചും മറ്റുമായി പിറ്റേന്നു പുലർച്ചെയാണ് കരയിലെത്തുന്നത്. ഇവരെത്തിക്കുന്ന കരിമീനും കാരിയും കുറുവയും ഉൾപ്പെടെ വിവിധയിനം മത്സ്യങ്ങൾ വലിയ ചെരുവത്തിലും കുട്ടയിലും തലയില്‍ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി വിൽക്കുന്നവരേറെയും സ്ത്രീകളായിരിക്കും. ചെറുപ്പക്കാരായ പുരുഷൻമാർക്കും പഴയ തലമുറയിലെ കുറെ സ്ത്രീകൾക്കും ഉപജീവനം കായലിന്റെ ആഴങ്ങളിൽ മുങ്ങിയും പൊങ്ങിയും കക്ക വാരുന്നതാണ്.
ഏറെ മാസങ്ങളിലും മീനിനേക്കാൾ സാന്പത്തികനേട്ടം കക്കയിൽനിന്ന് ലഭിച്ചിരുന്നതിനാൽ പലരും കായലിൽ സാഹസികമായി മുങ്ങിവാരാൻ പോയിരുന്നു. പുലർച്ചെ മൂന്നു മണിയോടെ വീടുകളിൽ നിന്നിറങ്ങി രണ്ടു പേരുടെ സംഘം വള്ളമൂന്നി കക്കാത്തട്ടുള്ള ഇടം കണ്ടെത്തി വള്ളം നാട്ടിക്കെട്ടി ചൂരൽ കുട്ടയുമായി കായലാഴങ്ങളിലേക്കു മുങ്ങുകയായി.
ചെവി തുളയ്ക്കുന്ന അസഹനീയ തണുപ്പും വിറയലും സഹിച്ചാണ് കൂരിരുട്ടിൽ ആഴങ്ങളിലെ ചെളിയിൽ ഇവർ കക്ക തെരയുക. അടിത്തട്ടിൽനിന്ന് കക്കയും ചെളിയും മണ്ണും ഒന്നിച്ച് കോരി കുട്ടയിലാക്കി മുകൾപ്പരപ്പിലേക്ക് ഉയർന്നുവരും. വള്ളത്തോടുചേർത്ത് നാട്ടിയിരിക്കുന്ന കഴുക്കോലിൽ പിടിച്ചുകിടന്ന് കുട്ടയിലെ കക്ക ചെളിയും മണ്ണും വേർതിരിച്ച് വള്ളത്തിലേക്ക് നിക്ഷേപിക്കും.
വള്ളത്തിൽ മോശമല്ലാത്ത രീതിയിൽ കക്ക നിറയാൻ രണ്ടു പേരും ഇടതടവില്ലാതെ നൂറു തവണയെങ്കിലും വെള്ളത്തിൽ മുങ്ങി പൊങ്ങേണ്ടി വരും. മിനിറ്റുകളോളം ശ്വാസം അടക്കിപ്പിടിച്ചാണ് കായലാഴങ്ങളിൽ കക്ക തെരഞ്ഞുവാരുന്നത്. ഇത് വളരെ അപകടമേറിയതും ധൈര്യം വേണ്ടതുമായ ജോലിയാണ്. കടൽ പോലെ പരന്ന കായലിന്റെ ഇരുൾപ്പരപ്പിൽ രാത്രി വള്ളത്തിലുണ്ടാവുക രണ്ടു പേർ മാത്രം. മൂന്നും നാലും ആൾത്താഴ്ച (15-20 അടി)യിൽ മുങ്ങിയാണ് മഴയും മഞ്ഞും വകവയ്ക്കാതെ കക്ക വാരി തൊഴിലാളികൾ വീടുപോറ്റുന്നത്.
അപകടം കൂടെയുണ്ട്
ശാന്തമായ കായൽ എപ്പോൾ വേണമെങ്കിലും രൗദ്രരൂപം പൂണ്ട് വിറപ്പിക്കും. അടിത്തട്ടിലെ ഒഴുക്കുപോലും അപ്രതീക്ഷിതമായിരിക്കും. ചിലപ്പോൾ ജീവനെത്തന്നെ അപകടപ്പെടുത്തുന്ന ക്ഷുദ്രജീവികളുടെ സാന്നിധ്യവും ഉണ്ടാവും. അങ്ങനെ കായലിൽ ജീവൻ നഷ്ടപ്പെടുന്നവരും നിരവധിയാണ്.
കായൽ തെരണ്ടിയുടെ വാലുകൊണ്ട് കൈയ്യും മെയ്യും അപകടത്തിൽപ്പെടുന്നവർ പലരാണ്. തെരണ്ടിവാൽകൊണ്ട് മാരകമായി മുറിവേറ്റയാൾ വള്ളം ഉൗന്നി തീരത്ത് എത്തി അടുത്തുള്ള വീട്ടിൽനിന്ന് കല്ലുപ്പും, മുളകും വാങ്ങി മുറിവിൽ പൊതിഞ്ഞുകെട്ടി മുറിവ് ഉണക്കുന്ന അനുഭവങ്ങൾ മുൻപൊക്കെ പതിവായിരുന്നു. ചിലയിനം വിഷപ്പാന്പുകളുടെ കടിയും അപകടം വരുത്തും. ചുവന്ന ചൊറി അഥവാ ജെല്ലി ഫിഷ് മുഖത്തും മറ്റും പറ്റിപ്പിടിച്ചാൽ അന്നത്തെ പണി മുടങ്ങും.
ജീവൻ പണയപ്പെടുത്തി ചെളിനിറഞ്ഞ കുട്ടയുടെ കനത്ത ഭാരവുമായി ഉയർന്നു വരുന്പോൾ മുകൾപ്പരപ്പിലൂടെ ഒഴുകി വരുന്ന വലയിലും വള്ളിപ്പടർപ്പിലും പോളക്കെട്ടിലും ഉടക്കി അപകടത്തിൽപ്പെടുന്നതും സാധാരണം. വള്ളത്തിന്റെ മറുവശത്ത് കക്ക വാരുന്ന കൂട്ടാളി പോലും അറിയാതെ മരണത്തിലേക്ക് ആഴ്ന്നുപോയവരുമുണ്ട്.
കാറ്റിലും കോളിലും പലപ്പോഴും വള്ളങ്ങൾ അപകടത്തിൽ പെടുന്പോൾ ദിവസം മുഴുവൻ കഷ്ടപ്പെട്ട് വാരിയെടുത്ത കക്ക അപ്പാടെ കായലിൽതന്നെ വാരിക്കളയേണ്ടിയും വരാം. കക്കയോടുകൂടി വള്ളം കായലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോയതും തൊഴിലാളികൾ നിന്തി മറ്റ് വള്ളങ്ങളിൽ പിടിച്ച് രക്ഷപ്പെട്ടതുമൊക്കെ ഇവരുടെ തൊഴിൽ അനുഭവങ്ങളിൽപ്പെടും.
കൊടുംതണുപ്പിൽ കൈകാലുകൾ കോച്ചിയും ചെവികളടഞ്ഞും കണ്ണുനീറിയും ദുരിതപ്പെട്ടാണ് അന്നത്തിനുള്ള വക ഇവർ തപ്പിപ്പെറുക്കുന്നത്. അപകടത്തിൽപ്പെട്ട് കമിഴ്ന്നുപോയ വള്ളത്തിൽ പിടിച്ചുകിടന്ന് ഒന്നും രണ്ടും ദിവസത്തിനുശേഷം തണ്ണീർമുക്കത്തും കുമരകത്തും എത്തി കരകയറിയ പുന്നമടക്കാരുണ്ട്. പലപ്പോഴും കായലിൽ ഉണ്ടാകുന്ന വലിയ അപകടങ്ങളിലും രക്ഷകരായി പാഞ്ഞെത്തുന്നത് മുങ്ങൽ വിദഗ്ധരായ കക്കാത്തൊഴിലാളികളാണ്.
കക്കാ ചൂളകൾ
വേന്പനാട് കായലിന്റെ പടിഞ്ഞാറെ തീരത്ത് നിരനിരയായി കക്കാ ചൂളകൾ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറംവരെ സാധാരണ കാഴ്ചയായിരുന്നു. തീരങ്ങളിലും തുരുത്തുകളിലും നിറയെ ഓലകെട്ടിയ കക്കാ ചൂളകൾ. അടുപ്പുകൂട്ടി കക്ക സംസ്കരിക്കുന്ന സ്ത്രീകൾ. കുട്ടനാട്ടിലെ നിലങ്ങളിലും കായൽനിലങ്ങളിലും ആണ്ടു വട്ടത്തിലൊരിക്കൽ ചെയ്യുന്ന പുഞ്ചകൃഷിക്ക് ഒരുക്കമായി മണ്ണിനെ പോഷിപ്പിക്കാൻ പാടങ്ങളിൽ കക്ക വിതറുന്നത് പതിവായിരുന്നു.
പലപ്പോഴും കൃഷിക്ക് ഇടയിലും ഇടവേളകളിലും കക്കാ പ്രയോഗം നടത്തുമായിരുന്നു. അതുപോലെതന്നെ നിർമാണസാമഗ്രിയായി സിമന്റ് പ്രചാരത്തിൽ എത്തുന്നതിന് മുൻപ് കെട്ടിടങ്ങളുടെ ഭിത്തി കെട്ടുന്നതും തേയ്ക്കുന്നതും കുമ്മായം കലർത്തി ആയിരുന്നു.
ഭിത്തികളിൽ വെള്ളപൂശുന്നതും കുമ്മായം കലക്കിയായിരുന്നുവെന്ന് പറഞ്ഞാൽ പുതിയ തലമുറയ്ക്ക് കൗതുകം തോന്നയേക്കാം. കക്കയും കരിയും ചേർത്ത് നീറ്റിയും കുമ്മായമായും പ്രത്യേകം ചാക്കുകളിലാക്കി കായലോരത്തെ ചൂളകളിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് നിരവധി വള്ളങ്ങളാണ് ദിവസവും പോയിരുന്നത്. കക്ക വാങ്ങാൻ ദൂരങ്ങളിൽ നിന്നുവരെ കച്ചവടക്കാരും കർഷകരും കായൽ തീരങ്ങളിലെത്തിയിരുന്നു.
വള്ളം നിറയെ കക്കയുമായി തീരത്തെത്തിയാൽ ആണുങ്ങൾ അത് കോരി തീരത്ത് ഇട്ടുകൊടുക്കും. പിന്നീടുള്ള വേർതിരിക്കൽ പണിയിൽ പ്രധാന ഭാഗം സ്ത്രീകളും കുട്ടികളും കൂടിയാണ് ചെയ്യുക. ഒരു കിലോ കക്ക സംസ്കരിച്ചാൽ പരമാവധി നാനൂറു ഗ്രാം വരെ ഇറച്ചിയാണ് കിട്ടുക. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് നിറഞ്ഞതോടെ കറുത്ത കക്കയുടെ ലഭ്യത നന്നേ കുറഞ്ഞിട്ടുണ്ട്. മലിനീകരണം രൂക്ഷമായതോടെ കോളിഫോം ബാക്ടീരിയയുടെ തോതും ഏറെക്കൂടുതലാണ്.
പോകുന്പോൾ കഴുക്കോല് കുത്തി ഉൗന്നി പോയിരുന്നവർ വള്ളം നിറയെ കക്കയുമായി മരത്തുഴകൊണ്ട് തുഴഞ്ഞായിരിക്കും കരയിലേക്ക് വരുക. അതിന് രണ്ടാണ് കാരണം. ഒന്ന് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി പൊങ്ങിയതിന്റെ ക്ഷീണം. നിറഞ്ഞ വള്ളത്തിൽ നിന്ന് കഴുക്കോൽകൊണ്ട് ഉൗന്നുന്നതിനേക്കാൾ സുരക്ഷിതവും ആശ്വാസകരവും ഇരുന്ന് തുഴയുന്നതാണ്. തുഴയുന്നതോടൊപ്പം കവുങ്ങിൻ പാള കൊണ്ട് വള്ളത്തിലെ ചെളിവെള്ളവും തേവി പറ്റിക്കും. വള്ളം നിറയെ കക്കയുമായി ഉച്ചകഴിയുന്പോൾ നിരനിരയായി വള്ളങ്ങൾ കായലിന്റെ പടിഞ്ഞാറെ തിരത്തേക്ക് എത്തുകയായി.
കക്ക വേർതിരിക്കൽ
കക്ക രണ്ടു തരമുണ്ട്. വെള്ളക്കക്കയും ഇറച്ചി കക്കയും. വെള്ളക്കക്കയിൽ നിന്ന് ഇറച്ചിക്കക്ക വേർതിരിച്ച് വലിയ ചരുവത്തിലും കുട്ടകത്തിലും വെള്ളം ഒഴിച്ച് ചൂടാക്കുന്പോൾ കക്ക പൊട്ടി ഇറച്ചി വേർതിരിഞ്ഞു കിട്ടും. ഇത് നല്ല വെള്ളത്തിൽ വൃത്തിയാക്കി വിറ്റാണ് കക്കാവാരൽ തൊഴിലാളികളുടെ അനുദിന ചെലവുകൾ നടത്തിപ്പോകുന്നത്.
ആഴ്ചയിലൊരിക്കൽ കക്കാ ചൂളയിലെ ആളുകൾ വന്ന് വേർതിരിച്ചിട്ടിരിക്കുന്ന വെള്ള കക്കയും ഇറച്ചിക്കക്കയുടെ തോടായ കറുത്ത കക്കയും വെവ്വേറെ അളന്നെടുക്കും. ഇവിടെ അളവുകൾ പാട്ടക്കണക്കിനാണ്. കക്ക അളക്കുന്നതിന്റെ അളവനുസരിച്ച് കക്കാ വാരലുകാരുടെ കുടിലുകളിൽ സന്തോഷം കായലിലെ ഓളങ്ങൾ പോലെ അലയടിക്കും.
രോഗങ്ങളുടെയും ദുരിതങ്ങളുടെയും ജീവിതമാണ് കക്കാ വാരൽ തൊഴിലാളികളുടേത്. ചെറുപ്പം മുതൽ കായലാഴങ്ങളിൽ മിനിറ്റുകളോളം ശ്വാസം അടക്കി പരതുന്നവരാണിവർ. ശ്വാസതടസം, കാഴ്ചമങ്ങൽ, ചെവിവേദന, കൈകാലുകളിൽ മരവിപ്പ്, തളർച്ച തുടങ്ങി അകാലമരണത്തിനിരയാകുന്നവർ ഏറെപ്പേരാണ്. അൻപത് വയസ് എത്തുന്പോൾതന്നെ പലതത്തിലുള്ള രോഗങ്ങൾ ഇവരെ ബാധിച്ചുതുടങ്ങും. കൊടും ചൂടിൽ പാത്രങ്ങളിൽ കക്ക തിളപ്പിച്ച് തല്ലിവേർതിരിക്കുന്നതും ഏറെ ദുരിതംപിടിച്ച ജോലിതന്നെ.
യന്ത്രവത്കരണവും കക്കവാരൽ നിയന്ത്രണങ്ങളും വന്നതോടെ കക്കവാരൽ തൊഴിലാളികളും കുടുംബങ്ങളും മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. പുതിയ തലമുറ ഈ ദുരിതത്തൊഴിലിലേക്ക് കടന്നു വരുന്നുമില്ല. മാത്രവുമല്ല കക്കയുടെ ലഭ്യത നന്നേ കുറയുകയും ചെയ്യുന്നു. അവശേഷിക്കുന്ന കക്കാവാരൽ തൊഴിലാളികൾ വേന്പനാട് കായലിൽ കക്ക തേടി മുങ്ങിപ്പൊങ്ങുന്നതു കാണുന്പോൾ അപകടം നിറഞ്ഞതും അസാമാന്യ ധൈര്യം വേണ്ടതുമായ ഈ തൊഴിലിന്റെ സാഹസം മനസിലാകും.
ആഴങ്ങളിൽ വെള്ളയും കറുപ്പുമായി മറഞ്ഞിരിക്കുന്ന നിധിയാണ് കായൽ തൊഴിലാളികൾക്ക് കക്ക. മുൻപ് കക്കാ ചൂളകളായിരുന്ന കായൽ തീരങ്ങളിൽ പല ഇടങ്ങളിലും ഇന്ന് റിസോർട്ടുകളും ഹോം സ്റ്റേകളും സ്ഥാനം പിടിച്ചിരിക്കുന്നു. പതിനഞ്ചും ഇരുപതും അടി താഴ്ച ഉണ്ടായിരുന്ന കക്കാ അടിത്തട്ടുകൾ എട്ടും പത്തും അടി താഴ്ചയിലേക്ക് ചുരുങ്ങി.
ഓരോ വർഷത്തെയും പ്രളയങ്ങൾക്കുപിന്നലെ കായലിന്റെ സംഭരണശേഷിയുടെ പകുതിപോലും വെള്ളം വേന്പനാട് കായലിൽ സംഭരിക്കപ്പെടുന്നില്ല എന്നതാണ് പഴയ തൊഴിലാളികളുടെ അനുഭവം. പ്രകൃതിക്ക് സഹായകരമായ ഒരു തൊഴിൽ ചെയ്തുവന്നിരുന്നവരുടെ ഒരു ഗ്രാമ നിരയായിരുന്നു വേന്പനാടിന്റെ പടിഞ്ഞാറൻ തീരങ്ങൾ.
ആന്റണി ആറിൽചിറചന്പക്കുളം
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top