Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നല്ല സമറായൻ
സിബിൻ കൂട്ടുനിൽക്കുന്നതും കരുതലാകുന്നതും കരുണ ചൊരിയുന്നതും നിസഹായരായ
ജീവിതങ്ങൾക്കാണ്. രോഗതീവ്രതയിൽ പലയിടങ്ങളിൽ നിന്നെത്തുന്നവർ ആരെന്നോ അവർ ഏതു മതമെന്നോ ഏതു ഭാഷക്കാരെന്നോ തിരക്കാതെ ദൈവം തന്നിൽ ഇങ്ങനെയൊരു നിയോഗം ഏൽപ്പിച്ചതായ ബോധ്യത്തിലാണ് സിബിന്റെ സമർപ്പിത സേവനം.
വേദനയുടെ തീവ്രത രോഗിയുടെ നിറകണ്ണുകളിൽനിന്നും കണ്ടുനിൽക്കുന്നവരുടെ ഹൃദയങ്ങളിൽ നീറിപ്പടരുന്പോഴാണ് അവരുടെ മനസിൽ കാരുണ്യം ജ്വലിക്കുന്നത്.ആലപ്പുഴ കൈനകരിയിൽനിന്നും സിബിൻ തോമസ് എന്ന പത്തൊൻപതുകാരൻ 2013ൽ കോട്ടയം മെഡിക്കൽ കോളജിൽ അയൽക്കാരനായ വയോധികനോടൊപ്പമെത്തിയതാണ്.
കാൻസർ വാർഡിൽ വേദനയുടെ തീവ്രതയിൽ പിടഞ്ഞു കരയുന്നവരുടെ ദയനീയാവസ്ഥ കണ്ടപ്പോൾ ആ യുവാവിന്റെ കണ്ണുകൾ നിറഞ്ഞു, ഹൃദയം പിടച്ചു. മൂക്കിലും വായിലും വയറ്റിലും ട്യൂബുകൾ കടത്തി ആരുടെയൊക്കെയോ കാരുണ്യം തേടുന്ന നിസഹായരായ രോഗികളുടെ നിര. വേദനയുടെ ആ പരുക്കൻ കിടക്കകൾ സിബിന്റെ ജീവിതത്തിൽ പുതിയൊരു നിയോഗത്തിനു തുടക്കം കുറിക്കാൻ ഇടയാക്കി. അന്നു മുതൽ ഇന്നുവരെ ഇവിടെയെത്തുന്ന അർബുദരോഗികൾക്ക് കാരുണ്യത്തിന്റെ കരവലയമൊരുക്കുകയാണ് ഈ നല്ലസമറായൻ.
രോഗികളുടെ മാത്രമല്ല നിരാശ്രയരുടെയും നിരാലംബരുടെയും വിളിപ്പാടകലെ സിബിൻ എന്ന എന്ന കരുണാദ്രന്റെ സാന്നിധ്യവും കരുതലുമുണ്ട്. വിളന്പിയും വാരിക്കൊടുത്തും പാത്രം കഴുകിയും കുളിപ്പിച്ചും വസ്ത്രം നനച്ചും രോഗികൾക്കു കൈത്താങ്ങായി സിബിൻ ആശുപത്രിയിൽ ജീവിക്കുകയാണ്. ജീവിതത്തിന്റെ പ്രതീക്ഷയും പ്രകാശവും ഇരുണ്ടുപോയ നിസഹായർ. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴികളിൽ പ്രതീക്ഷയുടെ വെളിച്ചം മങ്ങിയവരുടെ മനസിൽ ദീപം തെളിക്കുകയാണ് സിബിൻ.
മെലിഞ്ഞു ക്ഷീണിതനായി, ഏതോ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനെന്നു തോന്നിപ്പിക്കും വിധം രാപ്പകൽ ആശുപത്രിയിലും ചുറ്റുപാടുകളിലും ഈ യുവാവിന്റെ സാന്നിധ്യമുണ്ട്.
ഈ വ്യക്തിയിലെ നൻമയുടെ ആഴവും പരപ്പും ഒറ്റ നോട്ടത്തിൽ അധികമാർക്കും മനസിലാകണമെന്നില്ല. ഈ സേവനം അടുത്തറിയുന്നവർക്കു മാത്രമാണ് കാരുണ്യവഴികളിൽ ജീവിക്കുന്ന ഇദ്ദേഹത്തിന്റെ വേറിട്ട സത്പ്രവൃത്തികളെ നേരിട്ടറിയാനാവുക.
സ്വന്തം വീടുവിട്ടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ അന്നുമുതൽ പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായിയാണ് സിബിൻ. ഒരു വിളിക്കപ്പുറം ഓടിയെത്താൻ വിധം ആശുപത്രി വരാന്തകളിൽ ഉറക്കം. പകലന്തിയോളം ആതുരശ്രൂശ്രൂഷ. ആദ്യകാലങ്ങളിൽ ആരോരുമില്ലാത്ത രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകുന്നതിനായി പല തൊഴിലുകൾ ചെയ്തു. തട്ടുകടയിൽ ജോലി ചെയ്ത് നേടുന്ന വരുമാനം കൊണ്ട് തന്റെ വിശപ്പ് മറന്നും രോഗികൾക്ക് ഭക്ഷണം വാങ്ങി നൽകി ഈ ചെറുപ്പക്കാരൻ.
സിബിൻ കൂട്ടുനിൽക്കുന്നതും കരുതലാകുന്നതും കരുണ ചൊരിയുന്നതും നിസഹായരായ ജീവിതങ്ങൾക്കാണ്. രോഗതീവ്രതയിൽ പലയിടങ്ങളിൽ നിന്നെത്തുന്നവർ ആരെന്നോ ഏതു മതമെന്നോ ഏതു ഭാഷക്കാരെന്നോ തിരക്കാതെ ദൈവം തന്നിൽ ഇങ്ങനെയൊരു നിയോഗം ഏൽപ്പിച്ചതായ ബോധ്യത്തിലാണ് സമർപ്പിതസേവനം.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 800 പേർക്ക് ഭക്ഷണം തയാറാക്കി വിളന്പി നൻമയുടെ കരങ്ങളായി മാറുന്നു. ഇതിനുള്ള പണം സ്വരൂപിക്കാൻ സുമനസുകളുടെ സഹായം തേടുകയും സ്വയം അധ്വാനിച്ചു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പണമോ ആസ്തിയോ ഒന്നും കയ്യിൽ ഇല്ല. ആകെയുള്ളത് ബിരുദം വരെയുള്ള വിദ്യാഭ്യാസവും ഹൃദയം നിറയെ നൻമയും. മരുന്നിന് വകയില്ലാതെ മെഡിക്കൽ കോളജിന് മുന്നിൽ ഹൃദയം നുറുങ്ങി നിൽക്കുന്നവരെ സഹായിക്കുന്നതിനും അവർക്ക് അര വയർ ഭക്ഷണം എത്തിക്കുന്നതിനും സിബിൻ നെട്ടോട്ടത്തിലാണ്.
വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി കരങ്ങൾ നീട്ടിക്കിട്ടുന്ന നാണയത്തുട്ടുകൾ അനേകരുടെ വിശപ്പകറ്റുന്ന ചോറും മരുന്നുമായി മാറുകയാണ്. മെഡിക്കൽ കോളജിനു സമീപം തനിക്ക് അഭയം നൽകിയ ലിസമ്മ എന്ന വീട്ടമ്മയുടെ വീട്ടിൽ ആടുമാടുകളെ വളർത്തി അതിലൂടെ ലഭിക്കുന്ന വരുമാനവും സഹായമായി മാറ്റുന്നു.
ഇതിൽനിന്നും സ്വന്തം ആവശ്യത്തിന് നയാ പൈസ പോലും എടുക്കാറില്ല. തനിക്കായി മാത്രം ഒന്നും ആഗ്രഹിക്കുന്നില്ല. ധരിക്കുന്ന വസ്ത്രങ്ങൾ മറ്റുള്ളവർ കൊടുക്കുന്ന പഴക്കം ചെന്നവയോ ഉപേക്ഷിച്ചവയോ ആണ്. മറ്റുള്ളവരിൽ തന്നാലാവുന്ന സഹായം എത്തിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് അഭയം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നതിലേക്കു സിബിനെ നയിച്ചത്. കൂടുതൽ ഇടങ്ങളിൽ കൂടുതൽ പേരിലേക്ക് നന്മ പകരാനുള്ള ആഗ്രഹമായിരുന്നു ലക്ഷ്യം.
ആശുപത്രി വാർഡുകളിൽ പ്രതീക്ഷ നഷ്ടമായി ജീവിതം ഇരുൾ പടർന്നവരിലേക്കാണു തന്റെ കരങ്ങളെത്തേണ്ടതെന്നുള്ള തിരിച്ചറിവാണ് തനിക്കു ജോലി കിട്ടിയെന്നു വീട്ടുകാരെ ധരിപ്പിച്ച് മെഡിക്കൽ കോളജിൽ ശുശ്രൂഷകനാകാൻ സിബിനെ പ്രേരിപ്പിച്ചത്. പാവപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും സഹായിയായി സിബിനുണ്ട്. വർഷങ്ങൾക്കുശേഷം സ്വന്തം നാട്ടിൽനിന്നും ആശുപത്രിയിലെത്തിയ ബന്ധു കണ്ടതോടെയാണ് സിബിന്റെ പ്രവർത്തനങ്ങൾ വീട്ടുകാർ അറിയുന്നത്. പിൽക്കാലത്ത് ഖത്തറിൽ ജോലി തരപ്പെടുത്തി ബന്ധുക്കൾ തിരികെകൊണ്ടുപോകാൻ ആശുപത്രിയിലെത്തിയപ്പോഴും തനിക്കു ലഭിക്കുന്ന സംതൃപ്തി രോഗികൾക്കിടയിലെ ശുശ്രൂഷയാണെന്ന നിലപാടിൽ സിബിൻ ഉറച്ചുനിന്നു. ബന്ധുക്കൾ പിണങ്ങി വർഷങ്ങളോളം മിണ്ടാതിരുന്നപ്പോഴും മനസ് പതറിയില്ല.
ആശുപത്രിയുടെ ഇടനാഴികളിൽ വെളിച്ചം പകർന്ന് ഒറ്റപ്പെട്ടു നടന്ന സിബിനെ ആദ്യകാലങ്ങളിൽ ആശുപത്രി അധികൃതരും ഗൗനിച്ചില്ല. നൻമയുടെ കൃപാകടാക്ഷം അനേകർക്കു തണലായി മാറുന്നതു കണ്ടറിഞ്ഞ നഴ്സുമാർ പിന്നീട് പലസഹായങ്ങൾക്കും സേവനങ്ങൾക്കും സിബിനെ സമീപിച്ചു. ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തെ ബികോം പഠനത്തിനു ചേർത്തു. കോളജിൽ സൗജന്യമായി പഠിപ്പിക്കാൻ അധ്യാപകരും തയാറായി. ആശുപത്രിയിലെ കാര്യങ്ങൾക്കുശേഷം രാവിലെ ക്ലാസിൽ പോയി ഉച്ചയ്ക്കു തിരികെയെത്തി രോഗികൾക്ക് ആശ്വാസം പകർന്നു. പഠനവും വായനയും ഉറക്കവുമെല്ലാം ആശുപത്രി വരാന്തയിലായി.
കിടക്കാൻ ഒരിടമില്ലാതെ കടകളുടെയും മറ്റും ചായ്പിൽ അന്തിയുറങ്ങിയപ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ നഷ്ടമായി. അങ്ങനെ, പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് കിടക്കാൻ സ്ഥിരമായി സുരക്ഷിതമായ ഒരിടം തേടി ഇറങ്ങിയ സിബിന്റെ മുന്നിൽ ലിസമ്മ എന്ന ആര്‍പ്പൂക്കരയിലെ വീട്ടമ്മ രക്ഷകയായി എത്തി. തന്റെ മൂന്നു പെണ്മക്കൾക്ക് ഒരു ആങ്ങള എന്നപോലെ അവർ സിബിനെ കണ്ടു. താമസിക്കാൻ ഒരിടം നൽകി. ആ വീടിന്റെ അടുത്തായി താമസിക്കാൻ ലഭിച്ച ഒറ്റമുറി കേന്ദ്രമാക്കിയാണ് സിബിൻ തന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നത്.
കാൻസർ വാർഡിനുസമീപത്തെ കടമുറികളിലൊന്നു സമീപവാസി സിബിനു വിട്ടുനൽകി. പരിമിതമായ സാഹചര്യത്തിലും ഏതാനും കാൻസർ രോഗികളെ ഒപ്പം പാർപ്പിക്കാനുള്ള സാഹചര്യം ഇവിടെ സജ്ജമാക്കി. ഈ മഴക്കാലത്ത് മുറി ചോർന്നതോടെ രോഗികളെ താമസിപ്പിക്കാനാകുന്നില്ലെന്ന വിഷമം സിബിനുണ്ട്.
മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നവർക്ക് താമസിക്കാൻ സുരക്ഷിതമായ ഒരിടവും ഭക്ഷണത്തിനുള്ള കരുതലുമാണ് സിബിന്റെ എക്കാലത്തെയും വലിയ സ്വപ്നം. അതു സാക്ഷാത്കരിച്ചതിനുശേഷമേ താൻ ചെരുപ്പ് ധരിക്കു എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ടു ചലിക്കുകയാണ് സിബിൻ. ചെരുപ്പിടാതെ നടക്കുന്പോഴത്തെ വേദനകളെ ത്യാഗവും സഹനവവുമായി ദൈവത്തിനു സമർപ്പിച്ച് അഗതികൾക്ക് പാർക്കാൻ ഒരു മന്ദിരം എന്ന ആഗ്രഹം യാഥാർഥ്യമാകാനുള്ള പരിശ്രമത്തിലാണ്.
ആലപ്പുഴ കൈനകരിയിലെ കായലിൽപ്പറന്പിൽ വീട്ടിൽ മകന്റെ നൻമ ലോകത്തിനു തണലായും വെളിച്ചമായി മാറുന്നതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ പിതാവ് ചെറിയാൻ ജോസഫും മാതാവ് സൂസമ്മയും. അനുജൻമാരായ സോബിൻ ജോസഫ്, സാജൻ ജോസഫ് എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു.
ജോമി കുര്യാക്കോസ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Latest News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top