സമ്മാനങ്ങളുടെ അവധിക്കാലം
അമ്മയ്ക്ക് ഒരു ആടിനെ വാങ്ങിക്കൊടുത്താൽ വീടിന് വരുമാനമാകുമെന്ന ആഗ്രഹത്തിലാണ് മുട്ടുചിറ കല്ലുകാലായിൽ ജോയൽ ജോബി റോഡരികിൽ അലങ്കാര മത്സ്യവിൽപനയ്ക്കിറങ്ങിയത്. കൂട്ടിനൊരു നായക്കുട്ടിയെ വാങ്ങാനായാൽ ഓമനിച്ചു വളർത്താമല്ലോ എന്ന ആഗ്രഹവും മനസിലുണ്ടായിരുന്നു.

ഒന്നര വർഷത്തെ കോവിഡിന് അവധി പറഞ്ഞ് സ്കൂൾ തുറന്നപ്പോൾ തെല്ല് അഭിമാനത്തോടെയാണ് ജോയൽ ജോബി എട്ടാം ക്ലാസിലെത്തുന്നത്. സ്വന്തമായി മൂന്ന് ആടുകളെയും ഒരു നായക്കുട്ടിയെയും ദീർഘിച്ച അവധിക്കാലത്ത് സമ്മാനം കിട്ടിയതിന്‍റെ സന്തോഷം ജോയൽ പറഞ്ഞപ്പോൾ ക്ലാസിലെ കൂട്ടുകാർ കൗതുകവർത്തമാനത്തിനു വട്ടമിരുന്നു.

കടുത്തുരുത്തി മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ ജോയൽ ജോബിയുടെ ആടുവിശേഷങ്ങളായിരുന്നു പ്രവേശനോത്സവത്തിലെ കന്പവും ഇന്പവും.
കോവിഡ് വറുതിക്കാലത്ത് വീടുപോറ്റാൻ ഏറെ പണിപ്പെടുകയായിരുന്നു ജോയലിന്‍റെ അമ്മ ഷീന. അമ്മയ്ക്ക്് ഒരു ആടിനെ വാങ്ങിക്കൊടുത്താൽ വീടിന് വരുമാനമാകുമെന്ന ആഗ്രഹത്തിലാണ് മുട്ടുചിറ കല്ലുകാലായിൽ ജോയൽ ജോബി റോഡരികിൽ അലങ്കാര മത്സ്യവിൽപനയ്ക്കിറങ്ങിയത്. കൂട്ടിനൊരു നായക്കുട്ടിയെ വാങ്ങാനായാൽ ഓമനിച്ചു വളർത്താമല്ലോ എന്ന ആഗ്രഹവും മനസിലുണ്ടായിരുന്നു.

അമ്മ ഷീന അയൽവീടുകളിൽ വേല ചെയ്തു ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് അമ്മ വത്സമ്മയും ജോയലും മൂന്നാം ക്ലാസുകാരി അനുജത്തി ജെസ്മയും കഴിയുന്നത്. കോവിഡിൽ ഷീനയുടെ ജോലിയും വരുമാനവും കുറഞ്ഞതോടെ വീട്ടിൽ വറുതിയിലായി. ഈ സാഹചര്യത്തിൽ സ്കൂൾ തുറന്ന് ഹൈസ്കൂളിലെത്തുന്പോൾ പാഠപുസ്തകവും നോട്ട് ബുക്കും യൂണിഫോമും വാങ്ങി പഠനം തുടരാനാകുമോ എന്ന ഈ വല്ലാത്ത പ്രതിസന്ധിയെ തരണം ചെയ്യാൻ ജോയൽ വഴിയേറെ ചിന്തിച്ചു. അപ്പോൾ തോന്നിയ ആശയത്തിലാണ് ഷീനയുടെ സഹോദരിയുടെ മകൻ അഞ്ചാം ക്ലാസുകാരൻ ആൽബിനെകൂട്ടി അലങ്കാര മത്സ്യ വിൽപനയ്ക്കിറങ്ങിയത്. അവധിക്കാലത്ത് മുട്ടുചിറയിലെ വീട്ടിൽ വന്നപ്പോഴാണ് ആൽബി അലങ്കാരമീൻ വിൽപനയ്ക്കു ജോയലിനു സഹായിയായി കൂടിയത്.

കോട്ടയം - എറണാകുളം റോഡിൽ മുട്ടുചിറ ഞായപ്പള്ളി പാലത്തിനു സമീപം ഒരു മേശയിലായിരുന്നു ഇവരുടെ മത്സ്യവിൽപന. ചില്ല് പാത്രത്തിലും പ്ലാസ്റ്റിക് കൂട്ടിലും വർണമീനുകളെയിട്ട് വഴിയരികിൽ ആവശ്യക്കാരെ കാത്തുനിന്ന കുട്ടികൾ യാത്രക്കാർക്ക് കൗതുകമായി. ഓരോ വാഹനത്തിനും കുട്ടികൾ കൈനീട്ടിയപ്പോൾ പലരും അലങ്കാരമീനുകൾ വാങ്ങാൻ ഇറങ്ങിവന്നു.
ഒരു മീൻ വിൽക്കുന്പോൾ മൂന്ന് രൂപയായിരുന്നു ലാഭം. കുട്ടികളുടെ അലങ്കാര മീൻ വില്പന അറിഞ്ഞുകേട്ടവരും പറഞ്ഞറിഞ്ഞവരുമൊക്കെ സഹായവും സഹകരണവും നൽകി.

അമ്മയെ സഹായിക്കാൻ ആടിനെ വാങ്ങാനാണ് മീൻ വിൽപനയെന്നും സ്കൂൾ തുറക്കുന്പോൾ തനിക്കും അനുജത്തിക്കും പുസ്തകവും യൂണിഫോമും വാങ്ങാൻ പണമില്ലെന്നും ജോയൽ തുറന്നുപറഞ്ഞു. ആടിനെ വാങ്ങിയശേഷം പണം മിച്ചം വന്നാൽ ഒരു പട്ടിക്കുട്ടിയെ വാങ്ങണമെന്നും താത്പര്യം പറഞ്ഞു.

കൊടും ചൂടിൽ വിയർത്ത് റോഡിൽ നിൽക്കുന്പോൾ ഈ അവധിക്കാലത്തുതന്നെ ആഗ്രഹങ്ങൾ നേടിയെടുക്കുമെന്ന ഉറച്ച തിരുമാനത്തിലായിരുന്നു ജോയൽ. കോട്ടയം നാഗന്പടത്തുനിന്ന് ഗപ്പി, ഫൈറ്റർ, ഗോൾഡ് ഫിഷ്, എയ്ഞ്ചൽ ഫിഷ് ഇനം മീനുകളെ വാങ്ങിക്കൊണ്ടുവന്നായിരുന്നു വിൽപന. ചിലപ്പോഴൊക്കെ സൈക്കിളിൽ പോയി കുറുപ്പന്തറയിലെ ഫാമിൽനിന്നും അലങ്കാര മീനുകളെ വാങ്ങിയിരുന്നു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയായിരുന്നു വഴിയോര കച്ചവടം. ആയിരം രൂപയുടെ വരെ വിൽപന നടന്ന ദിവസങ്ങളുണ്ട്.

ജോയലിന്‍റെ ആഗ്രഹം പല നാടുകളിൽ വാർത്തയായതോടെ ഒന്നിനു പകരം രണ്ട് ആടുകളെ സമ്മാനമായി നൽകാൻ അഭ്യുദയകാംക്ഷികൾ മുന്നോട്ടുവന്നു. പുതുപ്പള്ളിയിൽനിന്നും ജോയൽ ജോർജ് മാത്യു എന്ന ഏഴു വയസുകാരൻ കൊച്ചുറാണിയെന്ന് ഓമനപ്പേരിട്ടു വളർത്തിയ ആട്ടിൻകുട്ടിയെ സമ്മാനിക്കാൻ പിതാവ് ബെന്നിയോടും സഹോദരൻ ബിജിനുമൊപ്പമാണ് മുട്ടുചിറയിൽ ജോയലിന്‍റെ വീട്ടിലെത്തിയത്.

ആൽബിൻ പഠിക്കുന്ന മാന്നാനം സെന്‍റ് ജോസഫ്സ് സ്കൂളിലെ അധ്യാപിക ഷീബയും ഒരു ആടിനെ ജോയലിനു സമ്മാനമായി നൽകി. അലങ്കാര മീൻ വിൽപനയ്ക്കിടെ പരിചയപ്പെട്ട ഒരാൾ ഒരു നായക്കുട്ടിയെയും സമ്മാനം നൽകി. അങ്ങനെ വീട്ടിൽ രണ്ട് ആടുകളും ബ്രീണോ എന്ന നായക്കുട്ടിയും ജോയലിന്‍റെയും അനുജത്തി ജെസ്മയുടെയും ചങ്ങാതിമാരായി മാറി.
സമ്മാനമായി വന്ന ആടുകളിലൊന്ന് അടുത്ത ദിവസം പെണ്ണാട്ടിൻകുട്ടിയെ പ്രസവിച്ചതോടെ ആടുകൂട്ടം മൂന്നായി. അമ്മയ്ക്ക് ഒരാടിനെ നൽകാനിറങ്ങി മൂന്ന് ആടുകളെ സമ്മാനിക്കാനായ സന്തോഷമാണ് ജോയലിനു പറയാനുള്ളത്. ഇവയ്ക്ക് തീറ്റ വെട്ടിക്കൊടുത്തിട്ടാണ് ജോയൽ ഇപ്പോൾ സ്കൂളിലെത്തുന്നത്.

ഇതിനൊപ്പം വീട്ടുമുറ്റത്ത് കോഴിവളർത്തൽ തുടങ്ങിയതോടെ ചോറിനൊപ്പം മുട്ടക്കറിയും കൊണ്ടുവരാനാകുന്നതിന്‍റെയും സന്തോഷം. മുറ്റത്തൊരു പടുതാക്കുളമുണ്ടാക്കി അലങ്കാര മീനുകളെവളർത്താവനും തുടങ്ങി. ആഗ്രഹം പോലെ ആടുകളും കോഴികളും പട്ടിക്കുട്ടിയും മീൻകുളവുമൊക്കെയായി. ഒപ്പം പുത്തൻ യൂണിഫോമും പുസ്തകവും വാങ്ങിയാണ് ജോയൽ ഹൈസ്കൂളിലേക്ക് കടന്നിരിക്കുന്നത്.