ശേഷക്രിയ
എന്തു പ്രവൃത്തി തുടങ്ങിയാലും അതു ഭംഗിയായി നിർത്തിപ്പോകുക എന്നത് ഒരു നല്ല ചിട്ടയാണ്. ബാക്കിപ്പണികൾ ചെയ്യാൻ ആരോ വന്നുകൊള്ളും എന്ന ധാരണ പൗരധർമത്തിന് എതിരാണ്. അതായത് ശേഷക്രിയ ഒഴിച്ചുകൂടാൻ പാടില്ലാത്ത പ്രക്രിയയായി മാറണം ഓരോരുത്തർക്കും. വിദേശരാജ്യങ്ങളിലെ അഴകും ആകർഷകത്വവും ഈ പെരുമാറ്റ പാലനത്തിൽക്കൂടി അവർ നേടിയെടുത്തതാണ്. അവിടെയൊക്കെ പാർക്കുകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ പ്ലാറ്റ്ഫോമുകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നു വേണ്ട, വഴിയോരങ്ങൾ പോലും എത്രയോ വെടിപ്പുള്ളവ.

നാം ഒന്നൊത്തുപിടിച്ചാൽ നേടാവുന്നതേയുള്ളു. അടിത്തറ പാകേണ്ടത് ആരെന്നോ? വീട്ടമ്മമാർ. കൊച്ചുകുഞ്ഞുങ്ങളുള്ള വീട്ടിൽ (നഴ്സറികളിലും) കളിപ്പാട്ടങ്ങൾ ഒതുക്കിവച്ചിട്ടേ ഭക്ഷണത്തിനോ മറ്റു കളികൾക്കോ പോകാവൂ എന്ന നിബന്ധന തുടർച്ചയായി പാലിച്ചാൽ അത് അവരുടെ വ്യക്തിത്വത്തിന്‍റെ ഭാഗമായിത്തീരും. അവൻ കുഞ്ഞല്ലേ? എനിക്കു ചെയ്യാവുന്നതല്ലേയുള്ളു എന്ന അമിത വാത്സല്യം ആപത്കരമാണ്. ചിട്ടയായ ട്രെയ്നിംഗ് തുടക്കം മുതൽ നമ്മുടെ സമൂഹത്തിൽ വികസിക്കാത്തതുകൊണ്ടാണു വിദ്യാലയ കലാലയങ്ങളിലെ ആഘോഷങ്ങൾ കഴിയുന്പോൾ പരിസരം ആളൊഴിഞ്ഞ പൂരപ്പറന്പുപോലെയാകുന്നത്. ഗൃഹനിർമിതിയും റോഡ് റിപ്പയറിംഗും മറ്റും നടക്കുന്നയിടത്തും തൂങ്ങിക്കിടക്കുന്ന വയറുകളും തള്ളിനിൽക്കുന്ന ഇരുന്പുകന്പികളും ചളിയും വെള്ളവും നിറഞ്ഞ തറയും വൃത്തികേടു മാത്രമല്ല, അപകടങ്ങളും കാഴ്ചവയ്ക്കുന്നു.

നമുക്ക് ഒരു ശേഷക്രിയാ സംസ്കാരം വളർത്തി കേരളത്തെ സ്വർഗഭൂമിയാക്കാൻ ഇളംതലമുറയിൽനിന്നുതന്നെ പരിശീലനം തുടങ്ങാം.

സിസിലിയാമ്മ പെരുന്പനാനി