സുന്ദരം...സുരഭിലം
മലയാളത്തിന്‍റെ നായിക നിരയിലെ പുതിയ സാന്നിധ്യമാണ് സുരഭി സന്തോഷ്. ഒരു കുട്ടനാടൻ മാർപാപ്പയിൽ കുഞ്ചാക്കോ ബോബന്‍റെ ജോഡിയായി വന്നപ്പോഴാണ് ഈ നായികയെ പ്രേക്ഷകർ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് കിനാവള്ളി, ഒരു ഇന്‍റർനാഷണൻ ലോക്കൽ സ്റ്റോറി എന്നീ ചിത്രങ്ങളിൽ. ഇപ്പോൾ റിലീസിനൊരുങ്ങുന്ന മൈ ഗ്രാന്‍റ് ഫാദർ എന്ന ചിത്രത്തിൽ നായികമാരിൽ ഒരാളായി എത്തുകയാണ് സുരഭി. കന്നട സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്നു മലയാളത്തിൽ തിരക്കേറുന്ന സുരഭിയുടെ വിശേഷങ്ങളിലേക്ക്...

കിനാവള്ളിയിലൂടെ ആദ്യമായി മലയാളത്തിലേക്കെത്തിയപ്പോൾ?

സുഗീത് ചേട്ടന്‍റെ എല്ലാ സിനിമകളും തിയറ്ററിൽ കണ്ട വ്യക്തിയാണ് ഞാൻ. അപ്പോഴൊന്നും കരുതിയില്ല അദ്ദേഹത്തിന്‍റെ സിനിമയിൽ അഭിനയിക്കാനാകുമെന്ന്. കിനാവള്ളിയിൽ അഭിനയിക്കുന്ന ഞങ്ങൾക്കൊപ്പം കാമറ, സംഗീത സംവിധായകൻ, എഡിറ്റർ, ഗായകർ തുടങ്ങി 27 പുതിയ ആൾക്കാരാണ് ഉണ്ടായിരുന്നത്. സുഗീതേട്ടൻ ഞങ്ങളിൽ വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ സിനിമയിൽ ഞങ്ങൾക്കും വളരെ പ്രതീക്ഷയായിരുന്നു.

കുഞ്ചാക്കോ ബോബന്‍റെ നായികയായി കുട്ടനാടൻ മാർപാപ്പയിലേക്ക്?
പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് കുട്ടനാടൻ മാർപാപ്പയിലൂടെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരമായിരുന്നു അത്. കിനാവള്ളിയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷമായിരുന്നു സുഗീതും കുഞ്ചാക്കോ ബോബനും ചേര്‌ന്ന് ശിക്കാരി ശംഭു എന്ന ചിത്രം ചെയ്തത്. അതിന്‍റെ ഇടയിലാണ് സുഗീത് എന്നെപ്പറ്റി പറയുന്നത്. അങ്ങനെയാണ് ചാക്കോച്ചനൊപ്പം ആനി എന്ന കഥാപാത്രമായി ഞാൻ മാർപാപ്പയിലെത്തുന്നത്.

മലയാളിയെങ്കിലും തുടക്കം കന്നട സിനിമയിൽ നായികയായി ആയിരുന്നല്ലോ?

ക്ലാസിക്കൽ ഡാൻസ് ആറു വയസുമുതൽ പഠിക്കുന്നതാണ്. പതിനാറാമത്തെ വയസിൽ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം ചെയ്തു. അതു ഒരു ചാനൽ കവർ ചെയ്യുകയും മോണിംഗ് ടോക്ക് എന്ന ഷോയിൽ അതിഥിയായി ക്ഷണിക്കുകയും ചെയ്തു. അതു കണ്ടിട്ടാണ് ആദ്യത്തെ ഫിലിം ഓഫർ വരുന്നത്. നിവേദ്യം നിർമിച്ച ഒമർ ഷറീഫ് എന്ന നിർമാതാവ് അതു കന്നടയിൽ റീമേക്കു ചെയ്യാൻ പ്ലാൻ ചെയിതിരുന്നു. ഭാമ ചെയ്ത വേഷത്തിലേക്കാണ് എന്നെ കാസ്റ്റ് ചെയ്തത്. ഷൂട്ടിംഗ് ആരംഭിക്കാറായപ്പോഴാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നം വന്നു ചിത്രം മാറ്റിവച്ചത്. എങ്കിലും അടുത്ത സിനിമയിലേക്കു എന്നെ തെരഞ്ഞെടുത്തു. അങ്ങനെയാണ് 2011-ൽ എസ്. നാരായണൻ സംവിധാനം ചെയ്ത ദുഷ്ട എന്ന ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്കു എത്തുന്നത്. അതു കഴിഞ്ഞിട്ടാണ് പ്ലസ്ട ു എക്സാം പോലും എഴുതുന്നത്.

പഠനത്തിനൊപ്പം തന്നെ എങ്ങനെയായിരുന്നു സിനിമ സഞ്ചാരവും?
കന്നട സിനിമ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ആകെ ഒരു മാസമാണ് ബോർഡ് എക്സാമിനുള്ള സമയം. നഷ്ടപ്പെട്ട ക്ലാസുകൾ ഒരു മാസംകൊണ്ടു പഠിച്ചാണ് ഡിസ്റ്റിംഗ്ഷനോടെ പാസായത്. പിന്നെ ബി.എ, എൽ.എൽ.ബി ചെയ്തു. അപ്പോഴൊക്കെ സിനിമയിൽ നിന്നു ഓഫർ വന്നെങ്കിലും ചെയ്യാൻ സാധിക്കില്ലായിരുന്നു. പഠനം കൂടുതൽ ശ്രദ്ധിക്കാമെന്നാണ് തീരുമാനിച്ചത്. എൽ.എൽ.ബി പൂർത്തിയാക്കിയതിനു ശേഷമാണ് വീണ്ടും സിനിമയിലേക്കു വന്നത്.

ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് എളുപ്പമായിരുന്നോ?


എൽ.എൽ.ബി കഴിഞ്ഞപ്പോൾ അടുത്ത സ്റ്റെപ്പ് എന്തെന്ന തീരുമാനം വന്നു. അങ്ങനെ ഒരു മൾട്ടി നാഷണൽ കന്പനിയിൽ ഇന്‍റർവ്യൂവിനു പോയി ജോലി കിട്ടിയ സമയത്തു എന്നെ തേടി കന്നടയിൽ നിന്നും ഒരു ഓഫർ വന്നു. പിന്നീട് മാതാപിതാക്കളുടെയും തീരുമാനപ്രകാരം ഒരു വർഷം സിനിമയിൽ നോക്കാമെന്നായി. അങ്ങനെയാണ് സെക്കന്‍റ് ഹാഫ് എന്ന കന്നട ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തുന്നത്. തൊട്ടുപിന്നാലെ മലയാളത്തിൽ കിനാവള്ളിയിലേക്കും അവസരം കിട്ടി. കുട്ടനാടൻ മാർപാപ്പ, ഹരിശ്രീ അശോകൻ ചേട്ടൻ സംവിധാനം ചെയ്ത ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി എന്നീ പ്രോജക്ടുകളിലും പിന്നാലെ അവസരം കിട്ടി. ജോലി ഉപേക്ഷിച്ച് എത്തിയതാണ്, സിനിമ ചതിക്കില്ല എന്ന ഉറച്ച വിശ്വാസമുണ്ട്.

നൃത്തം ജീവിതത്തിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ്?
ചെറുപ്പം മുതൽ നൃത്തം വളരെ ഇഷ്ടമായിരുന്നു . ആറാം വയസിലാണ് നൃത്തം പഠിച്ച് തുടങ്ങുന്നത്. ഭരതനാട്യം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ജൂനിയർ എക്സാമിൽ ഡിസ്റ്റിംഗ്ഷനുണ്ട്. സിനിമയ്ക്കൊപ്പം തന്നെ ഡാൻസും വളരെ സീരിയസായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്.

കുടുംബ വിശേഷങ്ങൾ?

അച്ഛൻ സന്തോഷ് കുമാർ, അമ്മ സിന്ധു. ചേട്ടൻ വിവാഹം കഴിഞ്ഞ് കാനഡയിൽ സെറ്റിൽഡാണ്. എന്‍റെ സന്തോഷം തെരഞ്ഞെടുക്കാൻ അവർ എനിക്കൊപ്പം എന്നുമുണ്ടായിരുന്നു. അച്ഛൻ ആർമിയിൽ ആയതിനാൽ പലയിടങ്ങളിൽ യാത്രയായിരുന്നു. ഇപ്പോൾ പതിനഞ്ചു വർഷത്തിലേറെയായി ബംഗളൂരുവിലാണ്. പ്ലസ് ടു, കോളജ് പഠനമൊക്കെ അവിടായിരുന്നു.

പുതിയ പ്രോജക്ടുകൾ?

ജയറാം ചേട്ടനൊപ്പം അഭിനയിക്കുന്ന മൈ ഗ്രാന്‍റ്ഫാദറാണ് അടുത്ത റിലീസ് ചിത്രം. അനീഷ് അൻവർ ഒരുക്കുന്ന ഒരു ഫൺ ഫാമിലി മൂവിയാണത്. ബിബിൻ ജോർജിനൊപ്പം അഭിനയിക്കുന്ന മാർഗംകളിയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. കുട്ടനാടൻ മാർപാപ്പയ്ക്കു ശേഷം സംവിധായകൻ ശ്രീജിത്ത് വിജയനൊപ്പം ചെയ്യുന്ന ചിത്രമാണത്.