ചിരിയോ ചിരി
പാശ്ചാത്യന്‍റെ മുഖമുദ്രയാണു ചിരി. ആരെ കണ്ടാലും എവിടെ കണ്ടാലും ഒരു ചിരിയുണ്ട്. വെറും പുഞ്ചിരിയല്ല, അതിനേക്കാൾ അല്പംകൂടി വിടരുന്ന ചി‌രി.

ഞാൻ ഇവിടെ ഒരു ജിംനേഷ്യത്തിൽ പോകാറുണ്ട്. എന്നെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് ലഘുവായ വ്യായാമമുറകൾ - കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ - കാണിച്ചുതരും. അവിടത്തെ ട്രെയിനർമാരിൽ ഒരാൾ ജയ്ക് എന്നു പേരുള്ള ഒരു ഇംഗ്ലീഷുകാരൻ പയ്യനാണ്.

വാതിൽക്കൽ എത്തുന്പോഴേ മനോഹരമായി ചിരിച്ചുകൊണ്ട് വരവേൽക്കുകയായി. ഓരോ വ്യായാമം കഴിയുന്പോഴും വെരിഗുഡ്, വെൽഡൺ എന്നൊക്കെപ്പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ആ പയ്യന്‍റെ കൂടെ ഒരു മണിക്കൂർ ചെലവഴിക്കുന്നത് ആനന്ദപ്രദംതന്നെ. പക്ഷേ, പുത്തരിയിൽ കല്ലുകടിക്കുംപോലെയാണ് കൂടെക്കൂടെയുള്ള പേരുവിളി. എന്‍റെ പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ആ കൊച്ചൻ സെസീലിയാ എന്നു മുഖത്തുനോക്കി വിളിക്കുന്പോൾ വല്ലാത്ത അസ്വസ്ഥത.

നാം കൊള്ളേണ്ടതും തള്ളേണ്ടതുമായ പലതും ഇഴപിരിഞ്ഞുകിടക്കുകയാണ് ഈ സമൂഹത്തിൽ. സാമൂഹ്യ ഇടപെടലുകളിൽ ഊഷ്മളമായ പുഞ്ചിരി ഒരു നല്ല സൗഹൃദബന്ധോപാ‌ധിയാണ്. ഈ ജനതയിൽനിന്ന് നമുക്ക് ആ കല പഠിച്ചെടുക്കാം. പ്രായത്തിലും സ്ഥാനത്തിലും ബന്ധത്തിലും ഉയർന്നുനിൽക്കുന്നവരെ പേരെടുത്തുവിളിക്കാതെ ബഹുമാനത്തോടെ സംബോധനചെയ്യാൻ പാശ്ചാത്യരും പഠിക്കട്ടെ, നമ്മിൽനിന്നും.

ഒരു പെൺകുട്ടി സതീർഥ്യനെ കണ്ട് ഉള്ളുതുറന്ന് ഒന്നു ചിരിച്ചാൽ അതിനു പിന്നിൽ ദുരുദ്ദേശ്യം മാത്രം കാണാതിരിക്കാൻ നമുക്കു ശ്രമിക്കാം. ആരോഗ്യമുള്ള ആഗോളസംസ്കാരമാകട്ടെ നമ്മുടെ ലക്ഷ്യം.

സിസിലിയാΩ പെരുബ്ബനാനി
[email protected]