ചെവിയോർക്കും, ചുവരുകൾപോലും
ലോകം ചുവരുകൾക്കുള്ളിലേക്കു ചുരുങ്ങിയ കാലത്തിന് ഒരു വയസായി. എന്തൊരു കാലമെന്നു കഷ്ടംവയ്ക്കുന്നവർ ഇപ്പോഴും ചുറ്റുമുണ്ട്. രംഗകലാകാരന്മാരാണ് തീർത്തും പെട്ടുപോയവരിലെ മുൻനിരക്കാർ. അവർക്ക് അണിയറയിലിരുന്നു പരിചയംപോരല്ലോ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ തന്‍റെ സംഗീതം ആസ്വാദകരിലേക്ക് എത്തിച്ചു തുടങ്ങിയ സമയത്ത്, അതെ, ഒരു വർഷം മുന്പ്, ചുവരുകൾക്കുവേണ്ടിയാണോ താൻ വായിക്കുന്നത് എന്നു കരുതിയ ഒരു കലാകാരനുണ്ട്- പിയാനിസ്റ്റ് ബ്രയൻ സൈലസ്. വലിയ രൂപവും കുഞ്ഞുങ്ങളുടെ മുഖവുമുള്ളയാൾ. അദ്ദേഹത്തിനു സോഷ്യൽ മീഡിയ എന്താണ്, എങ്ങനെയാണ് എന്നു പരിചയപ്പെടുത്തിയത് ഒരു കുഞ്ഞു പെണ്‍കുട്ടിയായിരുന്നു!

ലോക്ക്ഡൗണ്‍ നോട്ട്സ്

കോവിഡ് കയറുകൾ മുറുക്കിയപ്പോൾ മാത്രം സോഷ്യൽ മീഡിയയെ പരിചയപ്പെട്ടയാളാണ് ബ്രയൻ സൈലസ്. ഇന്ന് അദ്ദേഹം മാസത്തിലൊരിക്കൽ ഓണ്‍ലൈൻ ഷോ ചെയ്യുന്നു. അദ്ദേഹം പറയുന്നതു കേൾക്കൂ:

കഴിഞ്ഞ വർഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിംഗ് ചെയ്ത് സംഗീതം കേൾവിക്കാരിലെത്തിക്കാമെന്നാണ് കരുതിയത്. നോക്കുന്പോൾ എനിക്കോ ഭാര്യയ്ക്കോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെക്കുറിച്ച് വലിയ പിടിയൊന്നുമില്ല. അങ്ങനെയിരിക്കെ ഞങ്ങളുടെ അയൽക്കാരന്‍റെ പേരക്കുട്ടിയാണ് സഹായത്തിനെത്തിയത്. അവൾ ഞങ്ങളെ എളുപ്പത്തിൽ കാര്യങ്ങൾ പഠിപ്പിച്ചു. ആർക്കുവേണ്ടിയാണോ ഞാൻ പിയാനോ വായിക്കുന്നത് അവരെ കാണാനാവില്ല എന്നത് തുടക്കത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കി. അവരുടെ പ്രതികരണങ്ങൾ അറിഞ്ഞാണ് ഞാൻ വായിക്കുക. ചുവരുകൾക്കുവേണ്ടി സംഗീതം സൃഷ്ടിക്കുകയാണോ എന്നുപോലും ഞാൻ കരുതി.

ലൈവ് സ്റ്റേജ് ഇവന്‍റുകൾ എളുപ്പത്തിൽ സാധ്യമാകില്ലെന്നു മനസിലായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഉറച്ചുനിൽക്കുകയായിരുന്നു ആരാധകരുടെ പ്രിയങ്കരനായ ബ്രയാൻ.
അദ്ദേഹം കൂട്ടിച്ചേർക്കുന്നു: ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ സോഷ്യൽ മീഡിയ മാത്രമാണ് മുന്നിൽ തുറക്കുന്ന വഴിയെന്നു വ്യക്തമായി. കൂടുതൽ സമയം ചെലവഴിച്ചതോടെ എനിക്കു കൂടുതൽ സൗകര്യമായി തോന്നി. സ്ഥിരം കേൾവിക്കാരോട് ഓണ്‍ലൈൻ ആയിത്തന്നെ സംസാരിച്ചു തുടങ്ങി. അവർ മുൻകൂട്ടി പാട്ടുകൾ ആവശ്യപ്പെട്ടു.., തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി സന്ദേശങ്ങൾ കൈമാറാനയച്ചു...

എന്‍റെ ചെറുപ്പത്തിൽ ഒരു റേഡിയോ പരിപാടിയുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും അതിലെ അവതാരകൻ സന്ദേശങ്ങൾ വായിക്കുമായിരുന്നു. ഞാൻ ആ റേഡിയോ ജോക്കിയെപ്പോലെ ആയല്ലോ എന്നു തോന്നി. കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക്. ഓണ്‍ലൈൻ സംഗീതപരിപാടി ആദ്യം എനിക്കു ബുദ്ധിമുട്ടായിരുന്നെങ്കിലും ശ്രോതാക്കളുടെ പ്രതികരണങ്ങൾ വന്നുതുടങ്ങിയതോടെ എല്ലാം ശരിയായി. എന്‍റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു അത്. എന്‍റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന സുന്ദരമായ, പലരും മറന്നുപോയ ഒരുപാടു പഴയ പാട്ടുകൾ എനിക്കു വായിക്കാനായി.

ഇപ്പോൾ മാസംതോറും കൃത്യമായി ഓണ്‍ലൈൻ ഷോകൾ നടത്തുന്ന ബ്രയാൻ ഒരു കാര്യംകൂടി പറയുന്നുണ്ട്: ലൈവ് ഓഡിയൻസിനു മുന്നിൽ പരിപാടി അവതരിപ്പിക്കുന്നതിലെ സന്തോഷത്തിനു പകരം മറ്റൊന്നുമില്ല. അറുപത്തഞ്ചുകാരനായ ബ്രയാൻ കാൽനൂറ്റാണ്ടോ ളമായി സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്നു.

കേട്ടിട്ടില്ലാത്തവർക്ക്...

ചുവരുകൾക്കുവേണ്ടിയാണോ വായിക്കുന്നതെന്ന് സന്ദേഹിച്ച ബ്രയാൻ സൈലസിന്‍റെ വിരലുകൾക്കു കാതോർക്കാത്തവർ ചുരുങ്ങും. ഒരുപക്ഷേ ചുവരുകൾക്കും ചെവിമുളയ്ക്കും. തീവ്രമായ ആഗ്രഹം ഹൃദയത്തിൽനിന്ന് കീകളിലേക്കു വിരലോടിച്ചതാണ് ബ്രയാൻ സൈലസിന്‍റെ സംഗീതം. കാണ്‍പുരിൽ സംഗീത പശ്ചാത്തലമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹം പിയാനോ വായിക്കുന്നത് ആത്മാവിനു വേണ്ടികൂടിയാണ്.

പിതാവ് കാണിച്ചുകൊടുത്ത സംഗീതപാതയുണ്ടായിരുന്നു എന്നതൊഴിച്ചാൽ സൈലസ് ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. തനിക്കിപ്പോഴും നോട്ടുകളെക്കുറിച്ച് വലിയ ധാരണയില്ലെന്ന് അടുത്തയിടെ പോലും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് പിയാനോ വാദകനായതെന്നു ചോദിച്ചാൽ അദ്ദേഹം പറയും: എനിക്കുതോന്നുന്നു, ദൈവം നേരിട്ടുവന്നു പറയുകയായിരുന്നു എന്ന്. അന്നെനിക്കു ഡൽഹിയിൽ ചെറിയൊരു ജോലിയുണ്ടായിരുന്നു. പക്ഷേ, ജീവിക്കാനുള്ള പൈസ ലഭിക്കാതായതോടെ അതുവിട്ടു. അങ്ങനെയാണ് പിയാനോ വായിച്ചുതുടങ്ങിയത്. വാടകയ്ക്ക് എടുത്ത ഒരു പിയാനോയുമായാണ് എന്‍റെ യാത്ര തുടങ്ങിയത്.

ചെറുപ്പം വലുതായിത്തുടങ്ങിയതോടെ അദ്ദേഹത്തിലെ പ്രതിഭയും ഒപ്പം വളർന്നു. സംഗീതത്തിന്‍റെ വലിയ ലോകം അദ്ദേഹത്തിനു മുന്നിൽ വാതിൽ തുറന്നിട്ടു. വലിയ അറിവുള്ളവരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ കേൾവിക്കാർ അദ്ദേഹത്തിനു മുന്നിലേക്കൊഴുകി.

വാടക വാങ്ങാതെ ഉടമ

ബ്രയൻ ഒരിക്കൽ പറഞ്ഞു: വാടകയ്ക്കെടുത്ത പിയാനോയ്ക്ക് ആദ്യത്തെ ആറുമാസം ഒരു രൂപ പോലും കൊടുക്കാൻ കഴിഞ്ഞില്ല. എന്‍റെ താത്പര്യവും കഴിവും കേട്ടറിഞ്ഞപ്പോൾ കടയുടമ വാടക വാങ്ങാൻ തയാറായതുമില്ല. എന്‍റെയൊരു ബന്ധു ജോലി ചെയ്തിരുന്ന സ്കൂളിൽ ഒരു കേടുവന്ന പിയാനോ ഉണ്ടായിരുന്നു. അതു റിപ്പയർ ചെയ്തെടുത്താൽ കുട്ടികളെ പഠിപ്പിക്കാമെന്നു ഞാൻ പറഞ്ഞു. ഒപ്പം എനിക്കു പ്രാക്ടീസ് ചെയ്യാനുമായി. അപ്പോഴും എന്‍റെ മാതാപിതാക്കൾ എന്നോടു കത്തെഴുതി ചോദിക്കുമായിരുന്നു, നീ എന്തിനു ജോലി വിട്ടു എന്ന്.

ബ്രയന്‍റെ പിതാവും മുത്തച്ഛനും ദേവാലയങ്ങളിലെ ക്വയറിന്‍റെ ഭാഗമായിരുന്നു. അന്നുവരെ ആരും ഹിന്ദി സിനിമാ സംഗീതം അദ്ദേഹത്തിന്‍റെ വീട്ടിൽ പിയാനോയിൽ വായിച്ചിരുന്നില്ല. ഹിന്ദി ഗാനങ്ങളിലെ ബേസ്, റിഥം, മെലഡി എന്നിവയെല്ലാം പിയാനോയിൽ ആവിഷ്കരിക്കാമെന്നു തിരിച്ചറിഞ്ഞ ബ്രയൻ അതിലേക്കു തിരിഞ്ഞു. അതു ചരിത്രമാകുകയും ചെയ്തു.

പഴുതില്ലാതെ, പിയാനോയിൽ

രസകരമായൊരു കാര്യമുണ്ട്. ഹിന്ദി സിനിമയിലെ പാട്ടു രംഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന സംഗീതോപകരണമാണ് പിയാനോ. അധോലോക നായകൻപോലും പ്രണയംവന്നാൽ പിയാനോയിൽ കരണംമറിയും. എന്നാൽ ഹിന്ദിയിലെ അതിസുന്ദരമായ മെലഡികൾ ഒരിക്കലും ഒരു പിയാനോ വായനക്കാരനെ മനസിൽക്കണ്ട് ഈണമിട്ടവയല്ല.

ഇവിടെയാണ് ബ്രയാനെപ്പോലുള്ള സംഗീതജ്ഞന്‍റെ വണ്‍ മാൻ ഓർക്കസ്ട്ര പ്രതിഭ തിളങ്ങുന്നത്. വരികൾക്ക് ഗായകർ നൽകുന്ന അതിസൂക്ഷ്മവും അതിസുന്ദരവുമായ സംഗതികൾപ്പോലും ബ്രയാന്‍റെ വിരലുകൾ പിയാനോ കീകളിൽനിന്ന് തൊട്ടെടുത്ത് ഹൃദയങ്ങളിൽ കോരിനിറച്ചു. അദ്ദേഹം വായിച്ച ഏതെങ്കിലും ഒരു പാട്ട് കേട്ടാൽ ഇക്കാര്യം വ്യക്തമാകും.

ഇന്ത്യൻ സംസ്കാരത്തെ ഒരു പാശ്ചാത്യ ഉപകരണത്തിലൂടെ ലോകമെങ്ങും എത്തിച്ചു എന്നതാണ് ബ്രയൻ സൈലസിന്‍റെ ഏറ്റവും വലിയ സവിശേഷത. ലോകത്ത് എവിടെയായാലും കേൾവിക്കാരിൽ ഉല്ലാസം നിറയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ വാദനം.., കേൾക്കുക.

ഹരിപ്രസാദ്‌