പഴയതെല്ലാം ഒഴിവാക്കുക
ഇത് ഇവരുടെ ഒരു ജീവിതശൈലിയാണ്. ആവശ്യം കഴിഞ്ഞ ഗൃഹോപകരണങ്ങളും മറ്റും ഇനി ഒരിക്കൽക്കൂടി ഉപയോഗപ്പെടുത്താമെന്നു കരുതി സൂക്ഷിച്ചുവയ്ക്കുന്ന പതിവില്ല. വേണ്ടാത്തവ ഒഴിവാക്കി വീടും പരിസരവും അഴകായി വയ്ക്കാനാണ് ഇവർക്കു താത്പര്യം.

നമ്മെ അത്ഭുതപ്പെടുത്തുന്ന രസകരമായ ഒരു ഏർപ്പാട് ഉണ്ടിവിടെ. ആറു മാസത്തിലൊരിക്കൽ "കേർബ് ക്ലിയറൻസ്’ എന്ന പേരിൽ രണ്ടുമൂന്നു ദിവസം അനുവദിച്ചിട്ടുണ്ട്. വീട്ടിൽ അധികപ്പറ്റായിട്ടുള്ള സാധനസാമഗ്രികളത്രയും പാതയോരത്ത് നടപ്പാതയിൽ (kerb) കൊണ്ടുവയ്ക്കാം.

സോഫകൾ, മെത്തകൾ, മേശ, കസേര, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കണ്ണാടികൾ, കളിപ്പാട്ടങ്ങൾ, അടുക്കള സാധനങ്ങൾ എന്നുവേണ്ട എന്തും കാണും. എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന സ്ഥിതിയിലുള്ളവയാണ് ഇതിൽ ഭൂരിഭാഗവും. ഉടമസ്ഥനു വേണ്ടാതായി, അഥവാ വേറെ വാങ്ങി, അത്രതന്നെ.

ആർക്കും ചുറ്റി നടന്ന് എന്തു വേണമെങ്കിലും എടുത്തുകൊണ്ടുപോകാം. (ചില സെക്കൻഡ് ഹാൻഡ് വ്യാപാരികൾ വാഹനങ്ങളിലെത്തി നല്ലതു തെരഞ്ഞെടുക്കാറുണ്ട്). രണ്ടുമൂന്നു ദിവസം കഴിയുന്പോൾ ഭീമൻ ട്രക്കുകൾ വന്ന് സർക്കാർ ചെലവിൽ ഇവയെല്ലാം കയറ്റി കൊണ്ടുപൊയ്ക്കൊള്ളും.

ഒരു ദിവസം ഞാൻ ഒരു സ്നേഹിതയുടെ വീട്ടിൽ അവരുമായി സംസാരിച്ച് മുൻവശത്തെ ഹാളിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഒരു വയോധിക ഒരാഴ്ച മുൻപു മരിച്ച കാര്യം ദുഃഖത്തോടെ കൂട്ടുകാരി വിവരിച്ചുകൊണ്ടിരിക്കുന്പോൾ അയൽപക്കത്തെ ചവറ്റുവീപ്പയിൽ പ്ലെയ്റ്റുകളും ഗ്ലാസുകളും മറ്റും വീണുടയുന്ന ശബ്ദം കേട്ടു.

ഇതു തുടർന്നുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാംതരം ഡിന്നർസെറ്റ്, റ്റീ സെറ്റ്, ഗ്ലാസുകൾ എല്ലാം എറിഞ്ഞുകളയുകയാണ്. വീടിനു പുറകിൽ ഒരു ഗ്രാനിഫ്ളാറ്റിൽ താമസിച്ചുകൊണ്ടിരുന്ന അവരോടു മക്കൾക്കും കൊച്ചുമക്കൾക്കും സ്നേഹമായിരുന്നു. പക്ഷേ, പഴയ സാധനങ്ങൾ ഒഴിവാക്കിയല്ലേ പറ്റൂ?

വിൻസന്‍റ് ഡിപോൾ പോലുള്ള ചാരിറ്റി സംഘടനകൾ പഴയ സാധനങ്ങൾ ശേഖരിക്കും. അതെപ്പറ്റി അടുത്തയാഴ്ച.

സിസിലിയാമ്മ പെരുമ്പനാനി