Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആശുപത്രിയിലെ പീഡാനുഭവങ്ങൾ
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽനിന്ന് ഇരുപതു പേരെ മാറ്റി.
ഏറ്റവും അവശരായിരുന്നവർ. അവർക്കു പിന്നീട് എന്തു സംഭവിച്ചു എന്നെനിക്കറിഞ്ഞുകൂടാ.
""മുറിവുകൾ വച്ചുകെട്ടാനുള്ള സമയം.''
ഈ ശബ്ദം എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും മുഴങ്ങും. മുറി തുടയ്ക്കുന്ന ആൾ അയാളുടെ ചൂൽ താഴെയിടും. ഏതാനും കത്തികളും കത്രികകളും മറ്റുമെടുത്ത് ഒരു മേശപ്പുറത്തു വയ്ക്കും. ഒപ്പം, വച്ചുകെട്ടാനുള്ള ഒരു കടലാസ് റോളും ഒരു കുപ്പി മരുന്നും.
ഇനിയാണ് വച്ചുകെട്ടൽ പ്രക്രിയ.
മുറിവുകളോ വ്രണങ്ങളോ ഉള്ളവർ - ഞങ്ങൾ എല്ലാവരുംതന്നെ - നിരയായി നിൽക്കണം. എല്ലാവരും പൂർണ നഗ്നർ, മുറിവ് കാലിലോ കൈവിരലിലോ ആണെങ്കിലും.
ഡാഹാവ് ക്യാന്പിൽ ആരുടെയും മുറിവ് കരിയാറില്ല. ഒരുപക്ഷേ, അതിന്റെ കാരണം പോഷകാഹാരത്തിന്റെ കുറവാകാം. അല്ലെങ്കിൽ എല്ലാവർക്കുമുള്ള വിളർച്ച. അങ്ങനെ ശരീരത്തിൽ തൊലിക്കടിയിൽ വെള്ളം കെട്ടിക്കിടക്കും?
വലിയ വ്രണങ്ങൾ കഴുകിക്കെട്ടാൻ നല്ല മനക്കട്ടിവേണം. മുറിവിലേക്ക് അയാൾ കത്തി കുത്തിയിറക്കും. ചോരയും ചലവും വെള്ളവുമൊക്കെ പുറത്തേക്ക് ഒഴുകും. ഒരു സൂചിയിൽ കോർത്ത തുണിക്കഷണം മുറിവിൽ കുത്തിയിറക്കി ചുറ്റിച്ചു വലിച്ചെടുക്കും. ചിലപ്പോൾ തുണി അവിടെവച്ചു എന്നുമിരിക്കും. ദുർഗന്ധത്തിന്റെ അസഹ്യത അനുഭവിച്ചവർക്കേ അറിയൂ.
അന്നു വൈകുന്നേരം എന്റെ അയൽവാസി അയാളുടെ ബാൻഡേജ് പെട്ടെന്ന് അഴിച്ചുമാറ്റി.
ദുർഗന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല മുറിയിൽ നല്ല ചൂടും. മുറിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഞങ്ങളുടെ നേരെ കോപിക്കാനും ചീത്തപറയാനും തുടങ്ങി.
രാത്രിയിൽ ആരോ എന്റെ അയൽവാസിയെ കൈകാര്യം ചെയ്യുന്നതായി എനിക്കു തോന്നി. ഏതായാലും ഞാൻ എന്റെ റൊട്ടിക്കഷണം പുതപ്പിനടിയിൽ ഒളിപ്പിച്ചുവച്ചു. ഞാൻ ഉറക്കത്തിലേക്കു വഴുതിവീഴുകയും ചെയ്തു.
രാവിലെ ഞാൻ കണ്ടത് എന്റെ അയൽവാസി മരിച്ചുകിടക്കുന്നതാണ്.
ഭയങ്കരമായ ഒരു സംശയം എന്റെ മനസിൽ ഉദിച്ചു. എന്റെ നേരേ എതിർവശത്തെ കട്ടിലിൽ കിടന്ന ആളിന്റെ നോട്ടം എന്റെ സംശയം ശരിവച്ചു. ഒരു ഭ്രാന്തന്റെ നോട്ടമായിരുന്നു അത്. അയാൾ എന്റെ അയൽവാസിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
എന്താണതിനു കാരണം? ദുഃസഹമായ ആ മണം ഒഴിവാക്കാനോ? അതോ അയാളുടെ റൊട്ടിക്കഷണം സ്വന്തമാക്കാനോ? ആ റൊട്ടിക്കഷണവും അപ്രത്യക്ഷമായിരുന്നുതാനും.
ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലല്ലോ. ഒരുപക്ഷേ എന്നെയും കൂടെ സംശയമുനയിൽ നിർത്തുമെന്നല്ലാതെ!
മറ്റൊരു കാര്യം പറഞ്ഞാൽ!! ആ മണം ഒഴിവായതിൽ എനിക്കും ആശ്വാസമുണ്ടായിരുന്നു.
""എല്ലാവരും എഴുന്നേൽക്കുക. നിരയായി നിൽക്കുക! ''
ഉടനെ ഊഹാപോഹങ്ങളുടെ വേലിയേറ്റമായി. ""നമ്മളെ ഗ്യാസ് ചേന്പറിലേക്കു കൊണ്ടുപോകുകയാണ്,'' ആരോ പറഞ്ഞു.
""അല്ല. നമ്മുടെ കൂട്ടത്തിൽനിന്ന് ആരോഗ്യമുള്ളവരെ തെരഞ്ഞുപിടിച്ച് ജോലിക്കയയ്ക്കാനാണ്,'' മറ്റൊരാളുടെ അഭിപ്രായം.
ഞങ്ങൾ പുറത്ത് നിരയായി നിന്നു. അവനവന്റെ രോഗവിവര ചാർട്ടുമായി കുറെ മനുഷ്യക്കോലങ്ങൾ. ഞങ്ങളുടെ കടലാസുകൾ നോക്കിക്കൊണ്ടിരുന്ന ആ നാസിയുടെ മുഖത്തെ പുച്ഛവും ദുഷ്ടതയും കലർന്ന ഭാവം ഞാൻ ദീർഘകാലം ഓർമിച്ചുവയ്ക്കും.
അയാളുടെ ആ മുഖഭാവം എനിക്കൊരു മുന്നറിയിപ്പുതന്നു: ഇവിടെ ആരോഗ്യവാനായി അഭിനയിക്കുന്നതാകും ബുദ്ധി. അതുകൊണ്ട് എന്റെ ശക്തിയുടെ അവസാനത്തെ കഴഞ്ചും എടുത്തുപയോഗിച്ചുകൊണ്ട് ഒരു അസ്ത്രത്തെപ്പോലെ നിവർന്ന് ഞാൻ അയാളുടെ മുന്‍പിലൂടെ മാർച്ച് ചെയ്തു.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽനിന്ന് ഇരുപതു പേരെ മാറ്റി. ഏറ്റവും അവശരായിരുന്നവർ. അവർക്കു പിന്നീട് എന്തു സംഭവിച്ചു എന്നെനിക്കറിഞ്ഞുകൂടാ.
എന്റെ സ്നേഹിതരാരും അക്കൂടെ ഉണ്ടായില്ല.
ആശുപത്രിയിലെ ഒരാഴ്ചക്കാലത്തെ വാസംകൊണ്ട് ബ്രാഹ്മോണ്ടിന്റെ ദേഹത്താസകലം വ്രണങ്ങളായി. ബാൻഡേജു ചെയ്തു കഴിഞ്ഞു വരുന്പോൾ ദേഹം മുഴുവൻ കടലാസ് പൊതിഞ്ഞ ഒരു മമ്മിയെപ്പോലെയാണ് അദ്ദേഹം കാണപ്പെട്ടത്.
ആശുപത്രിയിലെ മുഖ്യ പുരുഷനഴ്സ് അദ്ദേഹത്തെ വിളിച്ചത് "പ്രേതം' എന്നാണ്.
ഞാൻ സംസാരിക്കാൻ ഇടവന്നപ്പോഴൊക്കെ ബ്രാഹ്മോണ്ടിന്റെ ധീരകൃത്യങ്ങൾ വർണിക്കുക പതിവായിരുുന്നു, പ്രത്യേകിച്ചും രാജ്യത്തെ പ്രരിരോധിക്കുന്നതിൽ അദ്ദേഹത്തിന്റെ ധീരത. അതൊക്കെ നഴ്സിന്റെ ചെവിയിലും എത്തിപ്പെട്ടു. അതുകൊണ്ട് അവർ അദ്ദേഹത്തെ കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി. അദ്ദേഹം മാതൃരാജ്യത്തെക്കുറിച്ചു പറയുന്നതു കേൾക്കാൻ അവർക്കും താത്പര്യമായിരുന്നു.
തലയിലുണ്ടായ വ്രണങ്ങൾ മൂലം അദ്ദേഹത്തിന് നല്ല തലവേദനയുണ്ടായി. കേൾവിയും കാഴ്ചയും നഷ്ടപ്പെട്ടതു പോലെ അദ്ദേഹം പെരുമാറി. ഒരു ചുരുൾ ടോയ്ലറ്റ് പേപ്പർ എടുത്ത് മണിക്കൂറുകളോളം അഴിച്ചും ചുരുട്ടിയും അദ്ദേഹം സമയം പോക്കി. പിന്നെ കടലാസിൽ തേനീച്ചക്കൂടുകളുടെ പ്ലാൻ വരയ്ക്കാൻ തുടങ്ങി...
ഒരു ദിവസം രാവിലെ ശുചിമുറിയിൽനിന്നു ഞാൻ എന്റെ കട്ടിലിലേക്കു മടങ്ങിയെത്തിയപ്പോൾ അവിടെ ഒരു ജനക്കൂട്ടംതന്നെയുണ്ട്.
""റൊട്ടി മോഷ്ടിച്ച ഒരാളെ പിടിച്ചിരിക്കുന്നു.''
ഒരു ഞെട്ടൽ എന്റെ മനസിലൂടെ കടന്നുപോയി. എന്റെ ചാക്കുകിടക്കയുടെ കീഴിൽ ഞാൻ പരതി. കഷ്ടം! എന്റെ പകുതി റേഷൻ റൊട്ടി മോഷ്ടിക്കപ്പെട്ടിരിക്കുന്നു!
നാസി ജീവനക്കാരിലൊരാൾ ചുരുട്ടിക്കൂട്ടിയ ഒരു പത്രക്കടലാസ് എന്റെ മുഖത്തേക്ക് എറിഞ്ഞുകൊണ്ടു ചോദിച്ചു: ""ഇതു നിന്റെയാണോ?''
ഞാനത് അപ്പോൾത്തന്നെ തിരിച്ചറിഞ്ഞു. കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ച് അതിലൊരു ലേഖനമുണ്ടായിരുന്നു. ഓരോ ദിവസവും എന്റെ റൊട്ടി പൊതിഞ്ഞിരുന്നത് ആ കടലാസ് കൊണ്ടായിരുന്നതിനാൽ ഇരുപതു തവണയെങ്കിലും ഞാനതു വായിച്ചുകഴിഞ്ഞിരിക്കുന്നു.
""അതേ'' എന്നുള്ള എന്റെ മറുപടിയിൽ കൂടുതലും മുഴങ്ങിയത് റൊട്ടി തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയായിരുന്നു.
പക്ഷേ, ആ റൊട്ടി ഞാൻ കണ്ടതേയില്ല. എന്നാൽ അതേ എന്ന എന്റെ മറുപടി ആർക്കോവേണ്ടിയുള്ള മരണപത്രമായിരുന്നു!
അപ്പോഴാണ് മുഖ്യ നഴ്സ് വന്നത്. അയാൾക്കു മനസിലാകാൻ വേണ്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ കാര്യം വിശദീകരിച്ചു.
""അയാൾ കിടക്ക ശരിപ്പെടുത്തുന്പോൾ തലയണ അടുത്തയാളിന്റെ കിടക്കയിൽ വച്ചു, സാധാരണപോലെ. എന്നാൽ തലയണ എടുക്കാൻ ചെന്നപ്പോൾ അയാൾ കിടക്കയുടെ അടിയിൽനിന്ന് റൊട്ടിയും വലിച്ചെടുത്തു. അതു കണ്ടുപിടിക്കപ്പെട്ടപ്പോൾ അയാൾ ആ റൊട്ടി മുഴുവൻ വിഴുങ്ങി.’’
"കുറ്റവാളി' എന്റെ നേരേ ഒന്നു നോക്കി. ഭയചകിതമായ ആ നോട്ടം എനിക്കു മറക്കാനാവില്ല. അദ്ദേഹം പോളണ്ടുകാരനാണ്. ""എന്നോടു കരുണകാണിക്കണമേ, ഞാനൊരു വൈദികനാണ്...'' അദ്ദേഹം ലത്തീൻ ഭാഷയിൽ എന്നോടു മന്ത്രിച്ചു.
നഴ്സിന്റെ കൂടെ നിന്ന് അച്ചനോട് ഒരു വാക്കു പറയാൻ ഞാൻ വായ തുറന്നെങ്കിലും മുഖമടച്ചു കിട്ടിയ ഒരടി മൂലം എനിക്കതു പൂർത്തായാക്കാനായില്ല.
നിർഭാഗ്യവാനായ അദ്ദേഹത്തെ ശുചിമുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി, ""അവസാനിപ്പിച്ചു...''
എന്റെ കാൽപ്പാദത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും അതു ക്രമേണ മുകളിലേക്കു പരക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. ക്രമേണ മുഖത്തും കൈകളിലും വ്രണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
എന്റെ മണിക്കൂർ ആഗതമാകുന്നതായി ഞാൻ മനസിലാക്കി.
ഒരു ദിവസം രാവിലെ നഴ്സ് എന്റെ ശരീരത്തിൽ വിരലുകൾ അമർത്തിക്കൊണ്ടു പറഞ്ഞു: ""നിങ്ങൾ ഒരു വെള്ളപ്പാത്രമാണ്.''
എന്റെ ചാർട്ടിൽ "W' എന്ന് എഴുതിച്ചേർത്തു. എന്റെ ആഹാരറേഷൻ അര സ്പൂൺ സൂപ്പായി കുറയ്ക്കുകയും ചെയ്തു.
ഏറ്റവും മുകളിലത്തെ കിടക്കയിൽനിന്ന് എന്നെ നടുവിലേക്കു മാറ്റി.
ആശുപത്രിയിൽ എത്തിയപ്പോൾ മുതൽ ബാറ്റി എഷിനെ വയറിളക്കം അലട്ടിയിരുന്നു. അക്കാര്യം മറച്ചുവയ്ക്കേണ്ടത് ആവശ്യമായിരുന്നു. കാരണം അത്തരം അസുഖങ്ങൾ ഉള്ളവരെ ഒരു അസഭ്യ പദമുപയോഗിച്ച് ആക്ഷേപിക്കുകയും നാലാം നന്പർ മുറിയിലേക്കു മാറ്റുകയുമായിരുന്നു പതിവ്. ആരും അവരുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. എഴുന്നേൽക്കാൻ കഴിയാത്തവർ മാലിന്യത്തിൽ കിടക്കേണ്ടിയിരുന്നു, മരണം അവരെ മോചിപ്പിക്കും വരെ.
ആശുപത്രിയിലെത്തി നാലാഴ്ച കഴിഞ്ഞപ്പോൾ എഷിന്റെ അയൽവാസി രോഗവിവരം നഴ്സിനെ അറിയിച്ചു. അദ്ദേഹത്തെ കേട്ടാലറയ്ക്കുന്ന അനേകം തെറിവാക്കുകളുടെ അകന്പടിയോടെ നാലാം നന്പർ മുറിയിലേക്ക് പറഞ്ഞയച്ചു.
തടവറ സ്മരണകൾ:
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ:
ഡോ. വർഗീസ് പുളിമരം
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top