Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരണത്തിന്റെ കാലൊച്ചകൾ
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു. "മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്. പക്ഷെ ഈ ബാരക്കിലല്ല. എനിക്ക് ഒന്നും ചെയ്യാനും സാധ്യമല്ല. അച്ചന്മാർക്ക് ചികിത്സ പാടില്ല എന്നാണല്ലോ നിയമം.'
ഇപ്പോൾ എന്റെ സുഹൃത്തിനെ ഞാൻ വിരളമായി മാത്രമേ കാണാറുള്ളൂ; വെയിൽ കൊള്ളാൻ ഞങ്ങളെ അനുവദിക്കുന്പോൾ മാത്രം.
പുതപ്പ് വാരിച്ചുറ്റി, ഭിത്തിയിൽ പിടിച്ച്, തപ്പിയും തടഞ്ഞും ഞങ്ങൾ പുറത്തെത്തും, നിരത്തിന്റെ ഓരത്തിരിക്കും.
ആ ദിവസങ്ങിൽ ബാറ്റി വലിയ അന്തഃസംഘർഷത്തിലായിരുന്നു. പണ്ടത്തെ ആ "മോഷണം’ അദ്ദേഹം കൂടെക്കൂടെ പരാമർശിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യും.
"ഞാൻതന്നെയാണ് എന്റെ മരണത്തിന്റെ ഉത്തരവാദി. അന്നെനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എങ്കിൽ ഞാൻ അവിടെത്തന്നെ തുടർന്നേനെ.' ഇടയ്ക്കിടെ അദ്ദേഹം പറയും: "എന്റെ പാവം അമ്മ.'
അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഒരു വാക്കും പര്യാപ്തമായില്ല. ഒരു വാദവും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ഞങ്ങൾ നിശബ്ദരായി ഒന്നിച്ചിരിക്കും. അദ്ദേഹത്തിന്റെ കൈകൾ ഞാനെന്റെ കൈകളിലെടുക്കും. അതു ഞങ്ങൾക്കു രണ്ടുപേർക്കും ഉന്മേഷംപകർന്നു.
ഒരു ദിവസം എന്റെ കാവൽമാലാഖ ഏറ്റവും ഉചിതമായതു പറയാൻ എന്നെ തോന്നിപ്പിച്ചു.
"നീ എനിക്കുവേണ്ടിയാണു മോഷ്ടിച്ചത്. നീയെടുത്തത് ഞങ്ങൾക്കെല്ലാം പങ്കുവച്ചു തന്നതാണല്ലോ,' ഞാൻ പറഞ്ഞു.
അതു കേട്ടതോടെ അദ്ദേഹം ശാന്തനായി. അല്ലെങ്കിൽ അദ്ദേഹം അങ്ങനെ നടിച്ചു.
ബ്രാഹ്മോണ്ടിന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു. ദേഹത്തുള്ള വ്രണങ്ങൾക്കു പുറമേ അദ്ദേഹത്തിനു വയറിളക്കവും പിടിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെയായി അദ്ദേഹത്തിന്റെ പെരുമാറ്റവും.
"നിന്റെ സൂപ്പുകൊടുത്തിട്ട് റൊട്ടി വാങ്ങണം.' എന്നു ഞാൻ അദ്ദേഹത്തെ ഉപദേശിച്ചു.
ഞാൻ പറഞ്ഞത് അദ്ദേഹം ശരിവച്ചു. പക്ഷെ ഞാൻ ഒന്നു നോട്ടം മാറ്റിയപ്പോൾ അദ്ദേഹം സൂപ്പ് ഒന്നാകെ കുടിച്ചുതീർത്തു!
ഞാനും വളരെ ക്ഷീണിതനാണ്. കാലുകളിൽ മുഴുവൻ വെള്ളമാണ്. ശരീരത്തിലും വെള്ളംതന്നെ. തനിയെ എഴുന്നേറ്റു നിൽക്കാനോ അദ്ദേഹത്തെ സഹായിക്കാനോ എനിക്കും കഴിയുന്നില്ല.
ബ്രാഹ് മോണ്ടിന്റെ അഴുക്കുനിറഞ്ഞ പുതപ്പ് കഴുകാനായി അതുമായി രഹസ്യത്തിൽ ശുചിമുറിയിലേക്കു പോകുന്പോൾ ഞാൻ പിടിക്കപ്പെട്ടു.
"എവിടെയാണ് ആ വൃത്തികെട്ട പന്നി? എടുത്തുകൊണ്ടു പോ അയാളെ. നാലാം നന്പർ മുറിയിലേക്ക്.'
അങ്ങോട്ടു മാറ്റാൻ ഒരുക്കങ്ങൾ നടക്കുന്പോൾ ഞാൻ പതിയെ അദ്ദേഹത്തിന്റെ അടുത്തെത്തി. ഒന്നോ രണ്ടോ ആശ്വാസവാക്കുകൾ പറയുകയാണ് എന്റെ ലക്ഷ്യം. ഏതു നിമിഷവും ഞാൻ കരഞ്ഞുപോയേക്കാം.
അവിടെ എന്നെ കാത്തിരുന്നത് എന്റെ ഡാഹാവ് ജീവിതത്തിലെ ഏറ്റവും വിഷമകരവും തിക്തവുമായ അനുഭവമാണ്. എന്റെ സുഹൃത്ത് മനോവിഭ്രാന്തിയിലായിരുന്നു. അവ്യക്തമായി എന്തൊക്കെയോ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹം എന്നെ തിരിച്ചറിയുകയും വലിയ നിരാശയോടെ എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. അതെന്തുകൊണ്ടാണെന്ന് എനിക്കു മനസിലായില്ല. അദ്ദേഹവും യുക്തിപൂർവമല്ല സംസാരിക്കുന്നത്. ഞാനും എന്തോ പറഞ്ഞു. പക്ഷെ ഞാൻ ഉദ്ദേശിച്ചതല്ല പറഞ്ഞതെന്നു മാത്രം.
ഞാൻ ഒരുവിധത്തിൽ എന്റെ കട്ടിലിൽ എത്തി, പുതപ്പിനടിയിൽ കയറി. ബ്രഹ്മോണ്ടിനെ നാലാം നന്പറിലേക്കു മാറ്റുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഞാൻ മറ്റൊരു ലോകത്ത് അകപ്പെട്ടതുപോലെ തോന്നി.
ഇനി പറയാൻ പോകുന്ന കാര്യത്തെപ്പറ്റി മനശാസ്ത്രജ്ഞർ എന്തു പറയുമെന്ന് എനിക്കറിഞ്ഞുകൂടാ:
പെട്ടെന്ന് എനിക്കു പരിസരബോധം നഷ്ടപ്പെട്ടു. ഞാൻ ചിന്തിക്കുന്നുണ്ട്. പക്ഷെ പരസ്പരബന്ധവും യുക്തിയും ഇല്ലാതെ. അർഥമുള്ള ഒരു വാക്യം പറയാൻ എനിക്കു കഴിയുന്നില്ല. ഞാൻ പല സംഗതികളും കണ്മുന്പിൽ കാണുന്നുണ്ട്, പക്ഷെ ഒന്നിന്റെയും പേര് എനിക്ക് അറിഞ്ഞുകൂടാ.
ഇതൊക്കെ മനസിൽ സംഭവിക്കുന്പോൾ ഞാൻ എന്നിൽനിന്നു പുറത്തായതുപോലെ തോന്നി. ഞാനൊന്നിന്റെയും ഭാഗമല്ലാത്തതുപോലെ. ഞാൻ മരിച്ചുവെന്നും സമയബന്ധിതമല്ലാത്ത നിത്യതയിൽ ലയിച്ചുവെന്നും എനിക്കു തോന്നി. അപ്പോൾതന്നെ, അതല്ല, എന്റെ മനസിന്റെ സമനില തെറ്റിയതാണെന്നു മറ്റൊരു വിചാരം. പുതപ്പിനടിയിൽ കിടന്നുകൊണ്ട് എന്തൊക്കെയോ പിറുപിറുക്കാൻ ഞാൻ ഉദ്യമിച്ചു. ഞാൻ കേട്ടത് അർഥമില്ലാത്ത കുറെ ശബ്ദങ്ങൾ. അവ എന്റെതു തന്നെയായിരുന്നോ!
ഇപ്പോൾ എനിക്കറിയാം: എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു.
രണ്ടു മണിക്കൂറെങ്കിലും ഞാൻ അങ്ങനെ കിടന്നുകാണും. സാവധാനം എനിക്കു മനസിലായി, രണ്ടായി പിളർക്കപ്പെട്ട ഞാനെന്ന യാഥാർഥ്യം വീണ്ടും ഒന്നായി തീരുകയാണെന്ന്.
ജനാലയിൽ ഒരു മുട്ടുകേട്ടു. ബാറ്റി എഷിന്റെ സ്വരമാണ്. "ബ്രാഹ്മോണ്ട് മരിച്ചു. ഇപ്പോൾ എന്റെ കൈകളിൽ കിടന്ന്...'
എനിക്കുണ്ടായ ദുഃഖം കണ്ണീരായി പ്രവഹിച്ചു. എത്രനേരം കരഞ്ഞുവെന്ന് എനിക്കറിഞ്ഞുകൂടാ.
സുബോധം തിരിച്ചുവന്നതായി എനിക്കു ബോധ്യപ്പെട്ടു. എന്റെ പ്രിയ സ്നേഹിതനുവേണ്ടി കർത്താവേ, അഗാധത്തിൽനിന്നു നിന്നെ ഞാൻ വിളിക്കുന്നു' (സങ്കീ 129) ഞാൻ പ്രാർഥിച്ചു.
പിറ്റേന്നു ഡ്രസിംഗിനായി ചെന്നപ്പോൾ ഞങ്ങൾ വൈദികരെ നഴ്സുമാർ തിരിച്ചയച്ചു. ക്യാന്പ് അധികാരികൾ പുതിയൊരു നിയമം നടപ്പിലാക്കിയത്രെ: വൈദികർക്കു മേലിൽ വൈദ്യസഹായം നൽകേണ്ടതില്ല.
ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിയമത്തിന്റെ പുതിയൊരു വ്യാഖ്യാനവും കേട്ടു. മുറിവുകൾ വച്ചുകെട്ടും, പക്ഷെ മറ്റു ചികിത്സയൊന്നും ഉണ്ടാവില്ല.
ഒരു പ്രയോജനമുണ്ടായി ഈ നിയമത്തിന്. ഞാൻ രോഗാതുരമായ ഒരു ദുർബലശരീരം മാത്രമാണെങ്കിലും എന്റെ റേഷൻ സൂപ്പ് തികച്ചും കിട്ടും.
ക്രമേണ ആശുപത്രി ബ്ലോക്കിലെ ഏഴാം നന്പർ ബാരക്ക് മറ്റൊരു നാലാം നന്പർ മുറിയായി മാറി: അവസാന സ്റ്റേഷൻ. സൗഖ്യപ്രതീക്ഷയില്ലാത്ത എല്ലാ രോഗികളെയും അവിടെയെത്തിച്ചു. എല്ലാ വാർഡുകളിൽനിന്നും. തത്ഫലമായി അച്ചന്മാരെല്ലാവരും ഞങ്ങളുടെ കൂടെയായി. അങ്ങനെ ക്യാന്പ് അധികാരികൾക്ക് മറ്റു ബാരക്കുകളിലെ ചികിത്സാമുറികൾ വൃത്തിയായി വയ്ക്കാനും സന്ദർശകരെ കാണിക്കാനും കഴിയും. നല്ല വെള്ളവിരിപ്പുകൾകൊണ്ട് ആകർഷകമാക്കിയ ആശുപത്രി കിടക്കകൾ.
അവരോടൊപ്പം ക്ഷയരോഗം വർധിച്ച 22 പേരെക്കൂടി ഞങ്ങളുടെ വാർഡിലാക്കി. വലിയ ജനപ്പെരുപ്പംമൂലം ഞങ്ങൾ വീർപ്പുമുട്ടി.
"രോഗവ്യാപന സാധ്യതയുള്ളതുകൊണ്ട് ക്ഷയരോഗികളുമായി സംസാരിക്കുന്നതു നിരോധിച്ചിരിക്കുന്നു:' ഡ്യൂട്ടി നഴ്സ് അറിയിച്ചു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോളണ്ടുകാരനായ ചെറുപ്പക്കാരൻ നഴ്സ് എന്നോടു ദയ കാണിച്ചു. അവന്റെ മാതൃഭൂമിയായ പോളണ്ട് നല്ലൊരു നാടാണെന്ന് ഞാൻ മനസിലാക്കുകയും അവനോടു പറയുകയും ചെയ്തിരുന്നു.
അവന്റെ സഹായംകൊണ്ടാണ് എനിക്ക് ഏറ്റവും താഴത്തെ നിലയിൽ ഒരു കിടക്ക കിട്ടിയത്. "ഏറ്റവും കുറഞ്ഞത് നിനക്ക് ഇവിടെക്കിടന്ന് സമാധാനമായി മരിക്കാനെങ്കിലും കഴിയും. നിന്റെ അയൽവാസി ഒരു അച്ചനാണുതാനും.' അവൻ പറഞ്ഞു.
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു.
"മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്. പക്ഷെ ഈ ബാരക്കിലല്ല. എനിക്ക് ഒന്നും ചെയ്യാനും സാധ്യമല്ല. അച്ചന്മാർക്ക് ചികിത്സ പാടില്ല എന്നാണല്ലോ നിയമം.'
എന്റെ മുഖത്തു പടർന്ന നിരാശകണ്ട്അവൻ എന്റെ രോഗാതുരമായ ശരീരത്തിൽ തലോടി. നീരുവന്നു വീർത്ത, വേദനയുടെ ഒരു ഭാണ്ഡമായി മാറിയ എന്റെ ശരീരം... അവൻ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: "അത് ഇന്നല്ല...'
പിറ്റേന്ന് എനിക്ക് ഒട്ടും ചലിക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ നിർവികാരമായി മലർന്നുകിടന്നു. എന്റെ ഹൃദയം ക്ഷീണിതമായി മിടിക്കുന്നതു ഞാനറിഞ്ഞു. ഇന്നത്തെ രാത്രി എന്റെ അവസാനത്തെതായിരിക്കും.
ബാറ്റി എഷിനോട് ഞാൻ ജനാലയിലൂടെ യാത്ര പറഞ്ഞു. നാലാം നന്പറിൽനിന്ന് അദ്ദേഹത്തിന് ഇങ്ങോട്ടു വരാനാവില്ല.
ഡാഹാവ് ക്യാന്പിൽവച്ച് ഒരന്തേവാസി ദൈവത്തോട് അനുരഞ്ജനപ്പെടും. എന്റെ പോളണ്ടുകാരൻ അയൽവാസി വൈദികൻ എനിക്ക് അന്തിമാശീർവാദം നൽകി. സ്വർഗത്തോട് ഇത്രയും സമീപസ്ഥമായ ഒരു കാലം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല.
ഒരിക്കൽക്കൂടി ഞാൻ ലക്സംബർഗിനെക്കുറിച്ചോർത്തു. എന്റെ പ്രിയംകരമായ കുടുംബത്തെക്കുറിച്ചോർത്തു. എന്റെ കർത്താവിനോട് എന്റെ നിരവധിയായ വിശ്വാസബോധ്യങ്ങൾ ഞാൻ ഏറ്റു പറഞ്ഞു. അവയുടെ പേരിലാണല്ലോ അവനുവേണ്ടി എന്റെ ജീവിതം സമർപ്പിക്കാൻ ഞാൻ തയാറായിരിക്കുന്നത്. (തുടരും)
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
Latest News
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top