Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകൾ പൂക്കുന്നിടത്ത് പവർ സ്റ്റാർ
ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഓണക്കാല ഓർമകളിലൂടെയുള്ള സഞ്ചാരത്തിലായിരുന്നു ബാബു ആന്റണി. കുടുംബ വീടിന്റെ തൊടിയിലൂടെ നടന്നപ്പോൾ പൂക്കൾ പറിച്ചതും പൂക്കളമിട്ടതും സദ്യ കഴിച്ചതും കളിയും ചിരിയുമായി ബാല്യ കാലത്ത് ഓണം ജീവിതത്തിൽ നിറഞ്ഞു നിന്നതിന്റെ നിർവൃതി ആ വാക്കുകളിലേക്കെത്തുന്നു.
വർഷങ്ങൾക്കു ശേഷമാണ് ഒരു ഓണക്കാലം ബാബു ആന്റണി ജന്മനാട്ടിൽ ചെലവഴിക്കുന്നത്. തോളിനു സംഭവിച്ച ചെറിയ പരിക്കിനുള്ള ചികിത്സയ്ക്കിടയിലാണ് പുതിയ തമിഴ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ അനായാസം പൂർത്തിയാക്കി ഈ നടൻ കേരളത്തിലേക്കെത്തിയത്. ആകസ്മികമായി ഒരു ഓണക്കാലം പങ്കിടാനായതിന്റെ ആനന്ദവും ഓർമകളും പുത്തൻ വിശേഷങ്ങളും മലയാളത്തിന്റെ പവർ സ്റ്റാർ പങ്കുവയ്ക്കുന്നു...
ഓർമകളുണർത്തി ഓണക്കാലം
വളരെ കാലത്തിനു ശേഷമാണ് ഒരു ഓണക്കാലം കേരളത്തിൽ ചെലവഴിക്കുന്നത്. അതു വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പൊന്നിയിൽ സെൽവന്റെ ഷൂട്ടിംഗ് ഷെഡ്യൂളായപ്പോഴാണ് കേരളത്തിലേക്കെത്തിയത്. ഓണം അനുഭവഭേദ്യമാക്കുന്നതിനായി എന്റെ പൈതൃകത്തിലേക്കു വന്നെത്തുകയായിരുന്നു ഞാൻ.
കോട്ടയം പൊൻകുന്നത്തെ കുടുംബ വീട്ടിലിപ്പോൾ ആരുമില്ല. സമീപത്തു തന്നെയാണ് സഹോദരിയുടെ വീട്. ഇത്തവണ സഹോദരിയുടെ കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ചു. പലഹാരങ്ങളും സദ്യയുമൊക്കെ കഴിച്ചപ്പോൾ ഓണക്കാലത്തിന്റെ ഗൃഹാതുരത്വം മനസിലേക്ക് ഓടിയെത്തി. എന്റെ ചെറുപ്പത്തിൽ ഓണവും ക്രിസ്മസും റംസാനുമെല്ലാം ആൾക്കൂട്ടം നിറയുന്ന ആഘോഷം വീട്ടിലുണ്ടായിരുന്നു.
പിതാവ് മലഞ്ചരക്ക് വ്യാപാരിയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അന്നു വീട്ടിലെത്തും. സഹോദരങ്ങളും ബന്ധുക്കളുമൊക്കെ നിറയുന്ന പഴയ ഓണക്കാലത്തേക്കുള്ള തിരിച്ചു പോക്കുകൂടിയായിരുന്നു ഇത്തവണ. പൊന്നിയിൽ സെൽവന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികെ യുഎസിലേക്കു മടങ്ങും.
പൊൻകുന്നത്തുനിന്നും സിനിമാനടൻ
സിനിമ കാണുന്നത് വളരെ ഇഷ്ടമായിരുന്നു. പൊൻകുന്നത്ത് മുന്‍പുണ്ടായിരുന്ന ലീല മഹൽ തിയേറ്റർ ഞങ്ങളുടേതായിരുന്നു. എംബിഎ പഠനത്തിനു പൂനയിൽ എത്തുന്നതോടെയാണ് സിനിമാബന്ധം തുടങ്ങുന്നത്. യൂണിവേഴ്സിറ്റിക്കു സമീപമായിരുന്നു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. അക്കാലത്ത് അവിടെ ആക്ടിംഗ് കോഴ്സില്ല. പക്ഷേ, പുറത്തു നിന്നുള്ളവർക്ക് വർക്ക് ഷോപിൽ പങ്കെടുക്കാം. അവിടെ നിന്നാണ് ലോകോത്തര സിനിമകൾ കാണാനും അടുത്തറിയാനും സാധിച്ചത്.
പഠിക്കുന്ന സമയത്ത് പൂനെ യൂണിവേഴ്സിറ്റി വോളിബോൾ ടീമിന്റെയും അത്ലറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ഒപ്പം മാർഷൽ ആട്സ് പഠിക്കുകയും പഠിപ്പിക്കുന്നുമുണ്ട്. അതിൽനിന്ന് ഒരു ബ്രേക്ക് എടുത്ത് ഒരു വർഷം സിനിമയിൽ ശ്രമിക്കാം. അവസരം ലഭിച്ചില്ലെങ്കിൽ ഡൽഹിയിൽ പോയി ഐപിഎസ് കോച്ചിംഗിനു ചേരാം എന്നായിരുന്നു ചിന്ത.
അങ്ങനെയാണ് ചെന്നൈയിലേക്ക് എത്തുന്നത്. അവിട്െ സംവിധായകൻ ഭരതനെ കാണാനായത് ജീവിതത്തിന്റെ നാഴികക്കല്ലായി. അദ്ദേഹത്തിന്റെ ചിലന്പിൽ അവസരം ലഭിച്ചു. അതിലെ ചിത്രം മാഗസിനിൽ കണ്ടിട്ടാണ് സംവിധായകൻ ഫാസിൽ പൂവിനു പുതിയ പൂന്തെന്നലിലേക്കു വിളിക്കുന്നത്. അത് അഞ്ചു ഭാഷകളിലേക്കു റീമേക്ക് ചെയ്തപ്പോൾ അഞ്ചിലും അഭിനയിക്കാൻ സാധിച്ചു. പിന്നീട് ഭരതേട്ടനൊപ്പം വൈശാലിയിലേക്കെത്തി. അങ്ങനെ സിനിമയായി ജീവിതവും.
സിനിമയ്ക്കൊപ്പമുള്ള യാത്ര
മൂന്നരപ്പതിറ്റാണ്ടിലേറെയായി സിനിമയിൽ നിലനിൽക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ആളുകൾക്ക് ഇപ്പോഴുമുള്ള സ്നേഹവും ആരാധനയുമൊക്കെ തിരിച്ചറിയുന്നു. എന്റെ കഥാപാത്രം കണ്ട് മുടി വളർത്തിയെന്നും എന്റെ സിനിമകൾ കാണാൻ പോയപ്പോഴുള്ള അനുഭവങ്ങളൊക്കെ അവരിൽനിന്നും അറിയുന്പോൾ ഇനിയും മുന്നോട്ടു പോകാനുള്ള പ്രചോദനമായി അതു മാറുന്നു.
സംവിധായകൻ ഒമർ ലുലു എന്നെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാറിന്റെ അനൗണ്‍സ്മെന്റിനു ലഭിച്ച സ്വീകാര്യത അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ കുട്ടികൾവരെ പഴയ സിനിമകൾ യൂടൂബിലൊക്കെ കണ്ടിട്ട് അഭിപ്രായം പറയുന്പോഴാണ് അതു ഞാനും തിരിച്ചറിയുന്നത്. അന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്പോൾ അഡ്വാൻസ്ഡ് ലുക്കായിരുന്നു കൊണ്ടുവന്നത്.
പോണി ടെയ്ലും ബ്രാൻഡഡ് ഡ്രസും മൂന്നു റിയലിസ്റ്റിക് ആക്ഷനുമൊക്കെയാക്കി കാലത്തെ മുൻകൂട്ടി കണ്ടുള്ള സിനിമയുടെ ഭാഗമാകാൻ സാധിച്ചു. ഭരതേട്ടന്റെ സ്കൂളിൽനിന്നു വന്നതുകൊണ്ടു സിനിമയുടെ ഭാവിയെ നോക്കി സഞ്ചരിക്കാനായി. മലയാളം. തമിഴ്, തെലുങ്ക്, കന്നട, സിംഹള തുടങ്ങി ഹോളിവുഡ് സിനിമയിൽവരെ അഭിനയിക്കാൻ സാധിച്ചു. ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗും പൂർത്തിയാക്കി.
വൈശാലിക്കു ശേഷം വീണ്ടും രാജാവ്
യുഎസിൽ എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോവിഡിന്റെ ഭീഷണിയുണ്ടെങ്കിലും പൊന്നിയിൽ സെൽവന്റെ ഭാഗമാകണമെന്നു ചിന്തിച്ചു. കോട്ടികൻ എന്ന രാജാവിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. വിക്രമിന്റെ കഥാപാത്രം നയിക്കുന്ന ചോള സൈന്യത്തിനെതിരെ യുദ്ധത്തിനെത്തുന്ന കഥാപാത്രമാണത്.
വൈശാലി കഴിഞ്ഞു വീണ്ടും ഒരു രാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയാണിപ്പോൾ. വൈശാലിയിലേക്കു ഭരതേട്ടന്റെ വിഷനായിരുന്നു എന്നെ രാജാവായി അവതരിപ്പിച്ചതെങ്കിൽ ഇവിടതു മണി സാറിന്റെതാണ്. വൈശാലിയിൽ ഞാനെത്തുന്പോൾ ആ കഥാപാത്രത്തിനു വേണ്ടി പല പേരുകൾ റെക്കമൻഡേഷൻ വന്നിരുന്നു. പക്ഷേ, ഭരതേട്ടൻ പറഞ്ഞു, അവനൊരു യോദ്ധാവിന്റെ ശരീര ഭാഷയുണ്ടെന്ന്. അങ്ങനെയാണ് പോസ്റ്റ് ഗ്രാജുവേഷനൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്ത് 55 വയസ് കഴിഞ്ഞ ലോമപാദൻ എന്ന രാജാവായി ഞാനെത്തുന്നത്.
രാജ്യത്തിന്റെ ദുഖഭാരം മുഴുവൻ താങ്ങി നിൽക്കുന്ന ഒരു രാജാവ് എന്നാണ് ഭരതേട്ടൻ പറഞ്ഞുതന്നത്. ശരിക്കും ഭരതേട്ടൻ നൽകിയ ആത്മവിശ്വാസത്താലാണ് മികച്ച രീതിയിൽ അവതരിപ്പിക്കാനായത്. മണി സാർ പൊന്നിയിൽ സെൽവത്തിലേക്കു വിളിക്കുന്പോൾ വീണ്ടും അതേ അവസ്ഥയിലായിരുന്നു ഞാൻ. ഏതു നടനും ആഗ്രഹിക്കുന്ന കഥാപാത്രമാണത്. അതിലേക്കു ഞാൻ തന്നെ വേണമെന്നുള്ള മണി സാറിന്റെ തീരുമാനം വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്.
1990ൽ റിലീസായ അഞ്ജലിയ്ക്കു ശേഷം അദ്ദേഹത്തിനൊപ്പം വീണ്ടും വർക്കു ചെയ്യുകയാണിപ്പോൾ. കൽക്കി രചിച്ച വളരെ പ്രശസ്തമായ നോവലാണ് പൊന്നിയിൽ സെൽവൻ. എംജിആർ അടക്കം മുന്‍പു പലരും അതു സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയതാണ്. വളരെ പഴയ കാലഘട്ടത്തെ ഗ്രാഫിക്സ് ഒഴിവാക്കി വന്പൻ താരനിരയിൽ റിയലിസ്റ്റിക്കായിട്ടാണ് മണിസാർ ചിത്രം ഒരുക്കുന്നത.
2000 ത്തിൽ അധികം പടയാളികളും 250 കുതിരകളും 200 കോസ്റ്റ്യൂമേഴ്സുമായി വലിയൊരു രാജ്യം തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പത്തോളം കാമറകളുപയോഗിച്ചാണ് ഷൂട്ടിംഗ്. വലിയ നിര ക്രൂവിലുണ്ടെങ്കിലും എല്ലാ കാര്യത്തിലും അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ട്. വളരെ സീനിയറായ സംവിധായകനെങ്കിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമാണദ്ദേഹത്തിന്റേത്. കോവിഡിന്റെ വെല്ലുവിളിയിലും അദ്ദേഹത്തിന്റെ ധീരതയും ആർജവവുമാണ് സിനിമ ഇപ്പോൾ സാധ്യമാകുന്നത്.
വലിയ താരനിരയ്ക്കൊപ്പം
പുതിയൊരു ഷൂട്ടിംഗ് സൈറ്റിലെത്തുന്നതിന്റെ ആകാംഷയോടെയാണ് ഞാനെത്തിയത്. നടൻ വിക്രം പിന്നിൽനിന്നും ഓടി വന്നെന്നെ കെട്ടിപ്പിടിച്ച്, ചേട്ടാ ഞാൻ വിക്രമാണെന്നു പറഞ്ഞു. മലയാളത്തിൽ സ്ട്രീറ്റ് ചെയ്യുന്ന സമയത്ത് ഒന്നിച്ചു വർക്കുചെയ്ത ഓർമകളൊക്കെ അദ്ദേഹം പങ്കുവെച്ചു. ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമുണ്ടായിരുന്നു. കാർത്തിയും ഇതേ പോലെ വന്നു കൈയിൽ പിടിച്ച് ഞാനും ചേട്ടൻ സൂര്യയും വലിയ ഫാനാണെന്നൊക്കെ പറഞ്ഞു വിശേഷങ്ങളൊക്കെ പങ്കുവച്ചു.
അടങ്കമാരു എന്ന ചിത്രത്തിൽ ജയം രവിയ്ക്കൊപ്പം മുന്‍പ് വർക്ക് ചെയ്തതാണ്. മുടിയും താടിയൊക്കെ വളർത്തി മാസ്കും വച്ചു വന്നപ്പോൾ ജയം രവിയെ എനിക്കു മനസിലായില്ല. അദ്ദേഹം അടുത്തു വന്ന്, സാർ.. ഞാൻ ജയം രവിയാണെന്നു പറഞ്ഞു. ഒപ്പം അഭിനയിച്ചവരും സഹ സംവിധായകരെല്ലാം നമ്മുടെ സിനിമകൾ കണ്ടു വളർന്നവരാണ്.
വളരെ സ്നേഹവും ബഹുമാനവും ആ ലൊക്കേഷനിൽ ലഭിച്ചു. പിന്നീട് സംവിധായകൻ ലിങ്കു സ്വാമിയെ നേരിട്ടു കണ്ടപ്പോഴും ഞാൻ അഭിനയിച്ച സിനിമകളെക്കുറിച്ചും അടുത്തുതന്നെ ഒന്നിച്ചു വർക്കു ചെയ്യണമെന്നും പറഞ്ഞു. പൂവിഴി വാസലിലെ വില്ലൻ കഥാപാത്രം കണ്ട് ശരിക്കും പേടിച്ചു പോയെന്നും അതു കണ്ട് ഉറങ്ങാൻ പറ്റിയില്ലെന്നൊക്കെ പലരും പറയുന്പോൾ അഭിമാനവും ആഹ്ലാദവും മനസിൽ അലയടിക്കുകയാണ്. വലിയൊരു സൗഹൃദക്കൂട്ടം അവിടെ എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
പ്രതീക്ഷ നിറച്ച് പവർസ്റ്റാർ
മലയാളത്തിൽ ഏറെ നാളിനുശേഷം ചെയ്ത ശക്തമായ ഒരു കഥാപാത്രമായിരുന്നു കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ. സംവിധായകൻ ഹരിഹരൻ സാർ ആന്റണിയുടെ കഥാപാത്രമാണ് വർക്കൗട്ടായതെന്നു പറഞ്ഞത് അഭിമാനം നൽകുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിന്റെ വിശേഷങ്ങളാണ് എല്ലാവരും തിരക്കുന്നത്.
കേരളം, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലായി വൈഡ് സ്ക്രീനിൽ ഒരുക്കേണ്ട ചിത്രമാണത്. പക്ഷേ, കോവിഡിന്റെ വരവോടെ സിനിമ മേഖല ആകെ പ്രതിസന്ധിയിലാണ്. ഇനി ഖത്തറിൽ ഷൂട്ട് ചെയ്യുന്നതിനുള്ള കാര്യങ്ങളാണ് അണിയറ പ്രവർത്തകർ ചിന്തിക്കുന്നത്. ചിത്രത്തിൽ കുറച്ചു ഹോളിവുഡ് താരങ്ങളും ഭാഗമാകുന്നുണ്ട്. കുറച്ചു കാത്തിരുന്നാലും നല്ല രീതിയിൽ പ്രോജക്ട് ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അടുത്തയിടെ അന്തരിച്ച ഡെന്നിസ് ജോസഫാണ് എഴുതിയിരിക്കുന്നത്.
ബ്രോ ഡാഡിയുടെ അതിഥി
ഹൈദരാബാദിൽ പൊന്നിയിൽ സെൽവന്റെ ലൊക്കേഷനു സമീപമേഖലയിലായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ലൊക്കേഷനും. ഒരു ഇടവേള സമയത്താണ് അവരുടെ ലൊക്കേഷനിലേക്ക് ഞാനെത്തുന്നത്. ബ്രോ ഡാഡിയുടെ പ്രൊഡക്ഷൻ മാനേജർ സിദ്ധു പനയ്ക്കലുമായി വൈശാലി മുതലുള്ള ബന്ധമാണ്. ഞാനവിടെയുണ്ടെന്നറിഞ്ഞ് അദ്ദേഹമാണ് എന്നെ വിളിക്കുന്നത്. അവിടെവച്ച് ലാലേട്ടനും പൃഥ്വിരാജിനുമൊപ്പം എടുത്ത സെൽഫി വൈറലായിരുന്നു. ലൊക്കേഷനിലെത്തിയപ്പോൾ പൃഥ്വി പോണി ടെയ്ൽ ലുക്കിലാണ്. അപ്പോൾ ഞാൻ ചിന്തിച്ചു, വർഷങ്ങൾക്കു മുന്‍പ് ഞാൻ കാണിച്ച അതേ സ്റ്റൈലിടം തന്നെയാണ് ഇപ്പോഴത്തെ യുവതലമുറയ്ക്കും ഇഷ്ടമെന്ന്.
കുടുംബം യുഎസിൽ
ഭാര്യ ഇവാൻജനിയും മക്കൾ ആർതറും അലക്സും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. യുഎസ് ഫ്യൂസ്റ്ററിലാണ് അവരെല്ലാം. ഷൂട്ടിംഗ് സമയത്താണ് ഞാൻ കേരളത്തിലെത്തുന്നത്. മൂത്ത മകൻ ആർതറിന് 16 വയസായി. ബ്ലാക്ക് ബെൽറ്റുണ്ട്. രണ്ടാമത്തെയാൾ അലക്സിയ്ക്കു 11 വയസായി. അവിടെ ഇപ്പോൾ സ്കൂൾ തുടങ്ങി. എനിക്ക് അവിടെ കരാട്ടെ സ്കൂളുണ്ട്. ഇപ്പോൾ ഓണ്‍ലൈനിൽ കരാട്ടെ ക്ലാസ് ചെയ്യുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top