ഓരോ മണി ചോറിനും നാം കടപ്പെട്ടിരിക്കുന്നു
വിശപ്പിന്‍റെ വില എത്രയോ വലുതാണ്. നയാപൈസയില്ലാതെ വയറെരിഞ്ഞു തളർന്നുറങ്ങുന്ന ഏറെപ്പേരെ മെഡിക്കൽ കോളജിലും വഴിയോരങ്ങളിലും കാണാനിടയായിട്ടുണ്ട്. അർബുദത്തിന്‍റെ തേളിറുക്കത്തിൽ പുളയുന്ന കുഞ്ഞിന് പത്തുരൂപയുടെ പൊടിയരിക്കഞ്ഞി വാങ്ങിക്കൊടുത്തശേഷം നയാപൈസയില്ലാതെ വരാന്തയിൽ പട്ടിണിയിരിക്കുന്ന അച്ഛനമ്മമാർ.

ഇക്കാലത്ത് നവജീവന്‍റെ അടുക്കളയിൽ ദിവസവും നാലായിരം പേർക്കുള്ള അരി ചെന്പുകളിൽ തിളയ്ക്കുന്പോൾ എന്‍റെ ഓർമകളെ പിന്നോട്ടുനയിക്കുക വിശക്കുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദൈന്യതയാണ്. ചെന്പുകളിൽ തിളച്ചുപൊന്തുന്ന ഓരോ മണി ചോറും അനേകരുടെ അന്യംനിൽക്കാത്ത ദാനത്തിന്‍റെ നിക്ഷേപമാണെന്ന് ഞാനറിയുന്നു. ഒപ്പം ഈ ഭക്ഷണം ദൈവത്തിന് പാവങ്ങളോടും വേദനിക്കുന്നവരോടുമുള്ള കരുതലുമാണ്.

നാളേക്കായി ഒരു മണി അരി ബാക്കിയില്ലാതെ നവജീവൻ ഭവനത്തിലെ അടുക്കള കാലിയായ ചില ദിവസങ്ങളിൽ അനേകരുടെ പ്രാർഥനകൾക്കുത്തരമായി ഒരു നാഴി മുതൽ ഒരു ലോറി വരെ അരി ദാനമായി എത്തിയ അത്ഭുതങ്ങൾ ഓർമയിലുണ്ട്. ബസ് വലിപ്പമുള്ള വണ്ടിയിൽ ചോറുകുട്ടകളുമായി ഇക്കാലത്ത് ഉചയ്ക്കും വൈകുന്നേരവും വിവിധ ആശുപത്രികളിലേക്കു പോകുന്പോൾ നാലു പതിറ്റാണ്ടു മുൻപ് അഞ്ചു കിലോ അരിയുടെ അത്താഴച്ചോറ് കുട്ടയിലാക്കി മെഡിക്കൽ കോളജിലേക്ക് തലയിൽ ചുമന്നുനടന്നതും അവിടെ ഒരു തവി ചോറിനായി ആൾക്കൂട്ടം ഓടിക്കൂടുന്നതുമായ പഴയ കാലം ഓർമയിൽവരും.

നഴ്സുമാരും മെഡിക്കൽ വിദ്യാർഥികളും വീടുകളിൽനിന്ന് അധികമായി കൊണ്ടുവരുന്ന പൊതിച്ചോറുകൾ ശേഖരിക്കാൻ ബക്കറ്റുമായി വാർഡുകൾ കയറിയിറങ്ങിയ ദിവസങ്ങൾ. ആ കരുതൽ ഒരു ദിവസം ഒരു ലക്ഷം രൂപയുടെ ചോറുകറികൾ തയാറാക്കുന്ന അടുപ്പണയാത്ത അടുക്കളയാക്കി ദൈവം നവജീവനെ ഉയർത്തി, വളർത്തി.

ഒരു നേരം പോലും മുടക്കം വരാതെ ദൈവം അതത് ദിവസത്തേക്കാവശ്യമായ വിഭവങ്ങൾ ഈ അടുക്കളയിലേക്ക് തന്നയച്ചുകൊണ്ടിരിക്കുന്നു. 20 രൂപ ശന്പളത്തിൽ മെഡിക്കൽ കോളജിൽ തുടങ്ങിയ ചെറിയ ജോലിയിൽനിന്ന് വർഷം മൂന്നു കോടി രൂപയിലേറെ വില വരുന്ന ചോറുവിളന്പുകാരനായി മാറ്റിയത് ദൈവമാണ്. കരുതലിന്‍റെ അക്ഷയപാത്രത്തിൽ നിന്ന് ഓരോ തവി വിളന്പുന്പോഴും വാങ്ങുന്നവരുടെ മുഖത്തേക്കു ഞാൻ നോക്കാറുണ്ട്.

തോളിലൊരു കുഞ്ഞും കൈകളിൽ ചോരപൊടിഞ്ഞ ബാൻഡേജുമായി ചോറുവണ്ടിയുടെ അരുകിലെത്തുന്നവർ. അടുത്തുകിടക്കുന്ന ശയ്യാവലംബിയായ രോഗിക്കായി അധികമൊരു പാത്രവുമായി വരുന്ന കരുതൽ. പഴയൻചോറായി നാളെ രാവിലെ ഉണ്ണാൻ അൽപം ചോറ് അധികം ചോദിക്കുന്നവരുടെ നിസഹായത. വിശപ്പിനുമുന്നിൽ വലിയവരും ചെറിയവരും ഒന്നാകുന്ന കാഴ്ച.

നിറയുന്ന ചോറ്റുപാത്രങ്ങൾ നോക്കി ആശ്വാസത്തിന്‍റെ പുഞ്ചിരി സമ്മാനിച്ചു വാർഡുകളിലേക്കു മടങ്ങുന്ന രോഗികളുടെ മുഖത്തെ ആശ്വാസം കണ്ടറിയുന്പോൾ വിളന്പുന്നവരുടെയും കണ്ണുകൾ നിറയും. നമ്മുടെയൊക്കെ പാത്രങ്ങളിൽ നിറയുന്ന ഓരോ മണി ചോറും ദൈവം ഒരുക്കുന്ന കരുതലാണ്.
സദ്യകളിൽ ഉൾപ്പെടെ ഓരോ ദിവസവും നമ്മിൽപലരും മിച്ചം വെച്ചുകളയുന്ന അന്നത്തിന്‍റെ വിലയറിയുന്നത് ഒരു തവി ചോറിനായി കാത്തുനിൽക്കുന്ന പാവങ്ങളുടെ വിശപ്പ് നേരിൽ കാണുന്പോഴാണ്.


പി.യു. തോമസ്, നവജീവൻ