Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പലയിനം വിശേഷങ്ങളുടെ പറാന്തേവാലി ഗലി
ഡൽഹിയുടെ ആഹാര ചരിത്രം രുചി കൊണ്ടും കൗതുകം കൊണ്ടും അടയാളപ്പെടുത്തുന്ന പുസ്തകത്തിൽ ഒത്തിരി താളുകളിൽ എഴുതാനുണ്ട് പറാന്തേവാലി ഗലി എന്ന തെരുവിന്റെ കഥ. പറാന്തേവാലി ഗലിയിലെ ഏറ്റവും പ്രായം കൂടിയ കടയ്ക്ക് 120 വയസിലേറെ യുണ്ടെന്നു കേൾക്കുന്പോൾ ഓർക്കണം ഈ പറാത്തയുടെ ചരിത്രം സ്വതന്ത്ര ഇന്ത്യയെക്കാൾ മുതിർന്നതാണെന്ന്.
ചാന്ദ്നി ചൗക്കിന് സമീപം വെള്ളി ആഭരണങ്ങൾക്ക് പേരു കേട്ട ദരീബ കാലാൻ ബസാറിനു സമാന്തരമായി ഭൂതകാല ചരിത്രത്തിന്റെ കനങ്ങളേതുമില്ലാതെ വർത്തമാന തിരക്കുകളിൽ മുഴുകി പറാന്തേവാലി ഗലി ഇന്നും സജീവമാണ്. ഇന്ത്യയിൽ കിട്ടാവുന്നതിൽ വെച്ച് എല്ലാ തരത്തിലുമുള്ള പറാത്തകൾ എന്നു മാത്രമല്ല അവയിൽ ഏറ്റവും നല്ലതും ഈ ഗലിയിലെ കടകളിൽ കിട്ടും. പറാത്തകൾ മാത്രം വിൽക്കുന്ന പന്ത്രണ്ടോളം കടകളാണ് ഗലിയിലുള്ളത്. അതിനു പുറമേ ഒരായിരം തരത്തിലും നിറത്തിലുമുള്ള മധുരം വിൽക്കുന്ന മറ്റനേകം കടകളുമുണ്ട്. പറാന്തേവാലി ഗലിയുടെ പേരിൽ ഇതേ ലൊക്കേഷനിൽ ഒരു ബോളിവുഡ് ചിത്രവും ഇറങ്ങിയിട്ടുണ്ട്.
പിന്നൊരു കാര്യമുണ്ട്. ആധുനിക ഇന്ത്യയിൽ ഇരുന്നു ഭക്ഷിക്കുന്നവന്റെ അധിക വേവലാതിയായ അർബൻ കലോറി കോണ്‍ഷ്യസും വെച്ച് ഈ ഗലിയിലൂടെ നടക്കുകയെന്നാൽ അതത്ര എളുപ്പമാകില്ല. അത്രയ്ക്കുണ്ട് വെണ്ണയും പനീറും പാലും നെയ്യും മധുരവും സംഗമിച്ച് ഇവിടെ വിളന്പുന്ന രുചികളുടെ കനം.
1870കളിലാണ് പണ്ഡിറ്റ് ഗായ പ്രസാദ് പറാന്തേവാല ഇവിടെ പറാത്ത വിൽപനയ്ക്കായി ഒരു കട തുടങ്ങിയത്. ഈ പരന്പരയുടെ തുടർച്ചക്കാർ തന്നെയാണ് ഇന്നും ഇവിടെ പറാത്തയും പലഹാരങ്ങളും മധുരവും വിൽക്കുന്ന കടകൾ നടത്തുന്നത്.
സുമാർ നാലിഞ്ചു വ്യാസത്തിൽ കാലിഞ്ചു കനത്തിൽ നാടൻ നെയ്യിൽ മൊരിഞ്ഞു കിടക്കുന്ന പറാത്തയ്ക്ക് തനി പഞ്ചാബി ഛായയല്ല. അതു തന്നെയാണ് പറാന്തേവാലി ഗലിയിലെ പറാത്തകളുടെ സവിശേഷതയും. പരന്പരാഗത പഞ്ചാബി പറാത്തയുടെ ഉടലും ബേദ്മി പൂരിയുടെ മനസും കൂടിച്ചേർന്ന ഒരു സങ്കര വിഭവമാണ് ഇവിടുത്തെ പറാത്തകൾ. സാധാരണ പഞ്ചാബി പറാത്തകൾ പരന്ന തവയുടെ ചൂടിൽ ഉള്ളുരുകി വേവുന്പോൾ പറാന്തേവാലി ഗലിയിലെ പറാത്തകൾ കടായിയിൽ എണ്ണയിൽ നീരാടി മൊരിഞ്ഞിറങ്ങി വരികയാണു ചെയ്യുന്നത്. ഇവയ്ക്കൊപ്പം ചൂടും എരിവും കലർന്ന ഉരുളക്കിഴങ്ങു കറിയും പുളിയും പഴവും കൂടിച്ചേർന്ന ചട്നിയും വിളന്പുന്നു.
ആമാശയത്തിൽ വിശപ്പിന്റെ ആഴം നെല്ലിപ്പലകയോളം അളന്നാലും ഇവിടുത്തെ ഒരു പറാത്ത കഴിച്ചു കഴിയുന്പോഴേക്കും അവശനായി കഴിഞ്ഞിരിക്കും. ഒന്നിനു പുറകേ രണ്ടാമതൊരു പറാത്ത കഴിക്കുന്നവൻ ശരാശരി മലയാളിക്കും അപ്പുറം തൃശിവപേരൂരിന്റെ റപ്പായി ചരിതത്തോട് ചേർന്നു നിൽക്കാൻ പറ്റിയവനുമാകും.
പറാന്തേ വാലിയിലെ പണ്ഡിറ്റ് ദുർഗാപ്രസാദ് ദീക്ഷിദിന്റെ കടയിൽ നിന്നാണെങ്കിൽ ബിണ്ടി (വെണ്ടയ്ക്ക), കേല (ഏത്തപ്പഴം), മിർച്ചി (മുളക്) എന്നിവ ഓരോന്നും വ്യത്യസ്ത രുചികളിൽ സ്റ്റഫ് ചെയ്ത പറാത്തകൾ കിട്ടും. സാധാരണ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതാണ് പറാത്തയുടെ ഉള്ളിൽ വെക്കുന്ന ബേസിക് സ്റ്റഫ്. ഇവിടെ ആളുകൾ പിന്നെയും പിന്നെയും തിരക്കി എത്തുന്ന ഒരു വിശിഷ്ട പറാത്തയുണ്ട്- റാബ്രി പറാത്ത. വെണ്ണയും മധുരവും എല്ലാമെല്ലാമായി രുചിമേളങ്ങളുടെ ഒരു ജുഗൽബന്ദി തന്നെയാണ് റാബ്രി പറാത്ത.
ബാബു റാം പറാത്ത സ്റ്റോറിൽ കറികൾക്കാണ് വൈവിധ്യം. ആലു മട്ടറും (ഉരുളക്കിഴങ്ങും ഗ്രീൻപീസും) പീത്തെ കി സബ്ജിയു (മത്തങ്ങ) മാണ് ഇവിടുത്തെ കറികളിൽ സൂപ്പർ സ്റ്റാറുകൾ. അതിനൊപ്പം പാപ്പട് പറാത്ത, മേവാ പറാത്ത, കരേല പറാത്ത, ദാൽ ആലൂ പറാത്ത, ലെമണ്‍ പറാത്ത എന്നിവയാണ് പറാത്തകളിലെ സ്പെഷ്യൽ.
ഗായ പ്രസാദ് ശിവ് ചരണ്‍ പറാന്തേവാലയുടെ കടയിൽ പറാത്തയ്ക്കും കറിക്കും പുറമേ വ്യത്യസ്ത രുചികളിലുള്ള റെയ്ത്തയും ലഭിക്കും. ജവഹർ ലാൽ നെഹ്റുവും വിജയലക്ഷ്മി പണ്ഡിറ്റും ഇന്ദിരാ ഗാന്ധിക്കൊപ്പം ഇവിടേക്ക് നടന്നു വന്നു പറാത്ത കഴിച്ചു പോയ കഥകൂടി ഈ കടയുടെ ഓർമയലമാരയിൽ ബാക്കിയുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പറാത്തകളുടെ ആരാധകനായിരുന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ തലപ്പൊക്കമുള്ള ബോളിവുഡ് അഭിനേതാക്കളുമുണ്ട് പറാത്ത തിന്നു വയറും മനസും നിറഞ്ഞു പോയവരുടെ പട്ടികയിൽ. പരന്പരാഗത പറാത്തകൾക്കു പുറമേ പനീർ പറാത്ത, ആലൂ പ്യാസ് പറാത്ത, ഗോബി-പുതിന പറാത്ത, കുർചാൻ പറാത്ത, ഖോയ പറാത്ത, കാജു പറാത്ത എന്നിവയാണ് ഇവിടത്തെ സ്പെഷ്യലുകൾ.
ബാബു റാം പറാന്തേ വാലേ കടയിൽ ഒരു നിംബു-മിർച്ചി പറാത്തയ്ക്ക് ഓർഡർ കൊടുത്തു കാത്തിരിക്കുന്നതിനിടയിൽ ഉടമ എച്ച്.കെ ശർമ അടുത്തു വന്നിരുന്ന് ഒരിത്തിരി കഥ പറയും. പക്ഷേ, കേൾക്കാനിരിക്കുന്ന ആളെ ശർമയ്ക്ക് പിടിക്കണം എന്നു മാത്രം. ഈ കട ശർമയുടെ മുത്തച്ഛൻ തുടങ്ങിയതാണ്. ഉണങ്ങിയ ഇലയിലാണ് അന്നു പറാത്ത വിളന്പിയിരുന്നത്. കറികൾ മണ്‍പാത്രങ്ങളിലും. ആളുകൾ നിലത്തിരുന്നാണ് കഴിച്ചിരുന്നത്. ഇന്ന് എല്ലാം ഡിസ്പോസിബിൾ പ്ലേറ്റുകളിലേക്കും മറ്റും മാറിയിരിക്കുന്നു. 50 പൈസയ്ക്ക് ഒരു പറാത്ത വിറ്റ കാലവും ഓർമയിലുണ്ടെന്നാണ് ശർമ പറഞ്ഞത്.
രുചിയും ഉള്ളടക്കടക്കത്തിലെ വൈവിധ്യവും അനുസരിച്ച് 150നും 200നും ഇടയ്ക്കാണ് ഓരോ പ്ലേറ്റ് പറാത്തയുടെയും വില. രാവിലെ ഒൻപതു മണി മുതൽ രാത്രി പതിനൊന്നു മണിവരെ പറാന്തേവാലി ഗലിയിലെ കടകൾ നിങ്ങളുടെ ആഗ്രഹങ്ങളെയും വിശപ്പിനെയും തേടി കണ്ണടയ്ക്കാതെ കാത്തിരിക്കും.
സെബി മാത്യു
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
Latest News
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top