Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്രധാനമായിരുന്നതായി കാണാം. എന്നാൽ, അവരിൽ പലർക്കും ചരിത്രത്താളുകളിൽ വിസ്മൃതിയുടെ നിഴലുകൾക്കു പിന്നിൽ മൗനം പാലിച്ചിരിക്കാനായിരുന്നു വിധി. ആ ഗണത്തിലെ ദീർഘദർശിയായ വനിതയായിരുന്നു കോൽക്കത്തയുടെ മാത്രമല്ല ഇന്ത്യാ ചരിത്രത്തിന്റെതന്നെ ഭാഗമായി മാറിയ റാണി റാഷ്മോണി. രാജകുമാരി അല്ലായിരുന്നുവെങ്കിലും ഏറെപ്പേരുടെ ഹൃദയങ്ങളിൽ റാണിയായി വാണിരുന്നു റാഷ്മോണി.
ബംഗാളിലെ ഹാലിസഹറിൽ മത്സ്യബന്ധന കുടുംബത്തിലായിരുന്നു 1793 സെപ്റ്റംബർ 28ന് റാഷ്മോണിയുടെ ജനനം. അച്ഛൻ സാധാരണ തൊഴിലാളി. എന്നാൽ, റാഷ്മോണിയെ വിവാഹം ചെയ്തത് ജമീന്ദാർ വിഭാഗത്തിൽപ്പെട്ട രാജ് ചന്ദ്ര ദാസ് ആയിരുന്നു. ദാസ് പുരോഗമന ആശയങ്ങൾ പുലർത്തുന്നയാളും വിദ്യാസന്പന്നനുമായിരുന്നു. തങ്ങളുടെ പരന്പരാഗത വ്യവസായത്തിന്റെ ഭാഗമാകാനും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും രാജ് ചന്ദ്ര ദാസ് റാഷ്മോണിയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.
അത്തരത്തിൽ വ്യവസായം ഏറെ മെച്ചപ്പെട്ടപ്പോൾ ലാഭത്തിന്റെ ഒരു വിഹിതം സമൂഹിക നന്മയ്ക്കായി അവർ ചെലവഴിച്ചു തുടങ്ങി. പൊതുസ്ഥലത്ത് കുടിവെള്ള സംഭരണികൾ സ്്ഥാപിച്ചു. ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കായി സാമൂഹിക അടുക്കളകൾ തുറന്നു. കോൽക്കത്തയിലെ ഏറ്റവും തിരക്കുള്ള സ്നാന ഘട്ടങ്ങളായ അഹിരിതോല ഘട്ടും രാജ്ചന്ദ്രദാസ് ഘട്ടും ഇവർ നിർമിച്ചതാണ്.
1830ൽ രാജ്ചന്ദ്ര ദാസ് മരിച്ചതിനുശേഷം കടുത്ത വിഷമ ഘട്ടങ്ങളിലൂടെയായിരുന്നു റാഷ്മോണിയുടെ ജീവിതം കടന്നു പോയത്. വിധവകൾ അക്കാലത്ത് സമൂഹത്തിൽ നേരിട്ടിരുന്ന ഒറ്റപ്പെടലും അകറ്റി നിർത്തലുകളുമെല്ലാം അവർക്കും നേരിടേണ്ടിവന്നു. നാല് പെണ്മക്കളുടെ മാതാവെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വവും അവരുടെ ചുമലിലുണ്ടായിരുന്നു.
രാജ് ചന്ദ്ര ദാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ വ്യവസായം എളുപ്പത്തിൽ കൈക്കലാക്കാമെന്നാണ് എതിരാളികൾ കരുതിയത്. വിധവയായ റാഷ്മോണിയിൽ നിന്ന് സ്വത്തുവകകൾ എങ്ങനെയും പിടിച്ചെടുക്കാമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ, മകളുടെ ഭർത്താവും വിദ്യാസന്പന്നനുമായിരുന്ന മധുരനാഥ് ബോസിനെ ഒപ്പം കൂട്ടി അവർ തന്റെ വ്യവസായ സംരംഭങ്ങൾ സംരക്ഷിച്ചുനിർത്തി.
വ്യവസായരംഗത്തെ വളർച്ചയ്ക്കൊപ്പം അവർ സാമൂഹിക രംഗത്തും കാര്യമായ ഇടപെടലുകൾ നടത്തി. ശൈശവ വിവാഹം, ബഹുഭാര്യാത്വം, സതി തുടങ്ങിയ സാമൂഹിക അനാചാരങ്ങൾക്കെതിരേ നിരന്തരം ശബ്ദം ഉയർത്തി. കൂടാതെ സാമൂഹിക പരിഷ്കർത്താവായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനൊപ്പം ചേർന്ന് ബഹുഭാര്യാത്വത്തിനെതിരേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് ഒരു കരടുബില്ല് തയാറാക്കി നൽകുകയും ചെയ്തു.
കോൽക്കത്തയിലെ ബ്രാഹ്മണാധിപത്യത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് അവർ പ്രസിദ്ധമായ ദക്ഷിണേശ്വറിലെ കാളിമന്ദിരം നിർമിച്ചത്. അവിടെ പൂജാരിമാരാകാൻ വരില്ലെന്ന് ബ്രാഹ്മണസമൂഹം ഒന്നടങ്കം ഉറപ്പിച്ചു പറഞ്ഞു. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീ നിർമിച്ച ക്ഷേത്രത്തിൽ തങ്ങൾ പൂജ ചെയ്യില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻതന്നെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ചുമതയേൽക്കാൻ മുന്നോട്ടുവന്നു.
അതോടെ കോൽക്കത്തയിലെ സമൂഹിക ജീവിതത്തിൽ റാഷ്മോണിയുടെ നിലയും വിലയും ഉയർന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ള സാധാരണ ജനങ്ങൾക്കുവേണ്ടി അവർ എക്കാലത്തും നിലകൊണ്ടു.
1840ൽ ബംഗാൾ പ്രസിഡൻസിയിലൂടെ ഒഴുകിയിരുന്ന ഗംഗാ നദിയിൽ പൂർണ ആധിപത്യം സ്ഥാപിക്കാൻ ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി തീരുമാനിച്ചു. അതിജീവനത്തിനായി നദിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മത്സ്യത്തൊളിലാളികൾക്ക് ഇതൊരു വലിയ വെല്ലുവിളിയായി മാറി. മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങൾ നദിയിലൂടെയുള്ള ചരക്കുനീക്കത്തിന് തടസമാകും എന്നു ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി. മത്സ്യബന്ധനത്തിന് നികുതിയും ഏർപ്പെടുത്തി. പലരെയും സഹായത്തിന് സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തിയതോടെ മത്സ്യത്തൊഴിലാളികൾ റാഷ്മോണിയുടെ മുന്നിലെത്തി.
അക്കാലത്ത് പതിനായിരം രൂപ ഈസ്്റ്റ് ഇന്ത്യാ കന്പനിക്കു നൽകി പത്തു കിലോമീറ്റർ വിസ്തൃതിയിൽ ഗംഗാനദിയുടെ അവകാശം മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തീറെഴുതി വാങ്ങി കൂറ്റൻ ഇരുന്പുചങ്ങലകൊണ്ടു അത്രയും ഭാഗത്ത് അതിരു തിരിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥരായ ബ്രിട്ടീഷ് അധികാരികൾ റാഷ്്മോണിയോട് വിശദീകരണം തേടി.
സ്വന്തം സ്വത്ത് സംരക്ഷിക്കേണ്ടതു തന്റെ കടമയാണെന്നായിരുന്നു അവരുടെ മറുപടി. വാണിജ്യ യാനങ്ങൾ അതുവഴി കടന്നുപോകുന്നത് മത്സ്യബന്ധനത്തിന് വലിയ തടസമാണെന്നും അവർ വാദിച്ചു. കരാറനുസരിച്ച് തനിക്ക് അതിരുതിരിക്കാൻ അവകാശമുണ്ടെന്നും എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകാനുമാണ് ബ്രിട്ടീഷുകാർക്ക് അവർ നൽകിയ മറുപടി.
ഒടുവിൽ മുട്ടുമടക്കിയ ബ്രീട്ടീഷുകാർ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാമെന്ന് ഉറപ്പുനൽകി. ഈസ്റ്റ് ഇന്ത്യാ കന്പനി നികുതി പിൻവലിച്ചുകൊണ്ടും മത്സ്യബന്ധനത്തിന് നദിയിൽ നിർബാധം അനുമതി നൽകിക്കൊണ്ടും സമ്മതപത്രം എഴുതി റാഷ്മോണിക്കു നൽകുകയും ചെയ്തു. സൂര്യൻ അസ്്തമിക്കാത്ത സാമ്രാജ്യത്തിനുമേൽ കോൽക്കത്തയിൽ നിന്നുള്ള ഒരു സാധാരണ വിധവ നേടിയ വിജയമായിരുന്നു അത്.
സെബി മാത്യു
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട് -തന്വി റാം
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്വി റാമിന്റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിന
അഞ്ചിരട്ടി സന്തോഷം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്ക
അബ്രഹാം നടന്ന വഴിയിലൂടെ...
കുലപതിയായ അബ്രാഹത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പടിക്കെട്ടാണിത്. അതുപോലെ ദാവീദ് രാജാവിന്റെയും ഇസ്രയേൽ ജനതയുടെയും ആധുനിക ഹെബ്രേ
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പേ
ദേവനന്ദയാണ് ഇപ്പോൾ താരം
സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നി
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്റെ ആദ്യസിനിമയാണ് രോമാഞ്ചം
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ
ദൈവം കരുതിവച്ച നിധി
ഇരുപത് വർഷം മുന്‍പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അട
ആവേശം പടർത്തി ആകാശവിസ്മയം
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്.
ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്ര
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Latest News
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top